തകർന്ന ബോട്ടിൽ നിന്നു മൃതദേഹങ്ങൾ കണ്ടെടുക്കണമെന്നു ബന്ധുക്കൾ
Monday, October 16, 2017 11:51 AM IST
കൊച്ചി: ബേപ്പൂരിൽ അജ്ഞാത കപ്പലിടിച്ചു ബോട്ടു തകർന്നു മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ തകർന്ന ബോട്ടിൽനിന്നു കണ്ടെടുക്കാൻ നടപടി തേടി ബന്ധുക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ തിരുവനന്തപുരം സ്വദേശികളായ ജോസ്, വിജി, കന്യാകുമാരി സ്വദേശികളായ രാകേഷ്, റംഷ റാണി എന്നിവരാണു ഹർജി നൽകിയത്. കഴിഞ്ഞ 11നു ബേപ്പൂരിൽനിന്ന് 50 നോട്ടിക്കൽ മൈൽ അകലെയുണ്ടായ ദുരന്തത്തിൽ തകർന്ന ഇമ്മാനുവൽ എന്ന ബോട്ട് പകുതി കടലിൽ മുങ്ങിയ നിലയിലാണെന്നു ഹർജിയിൽ പറയുന്നു.


ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. മറ്റുള്ള മൂന്നു പേരുടെ മൃതദേഹങ്ങൾ ഇതിനുള്ളിൽനിന്നെടുക്കാൻ കാര്യക്ഷമായ നടപടിയുണ്ടാവുന്നില്ലെന്നു ഹർജിയിൽ ആരോപിക്കുന്നു. ഇത്തരം സംഭവങ്ങളിൽ കാര്യക്ഷമമായ അന്വേഷണം നടത്താൻ മറൈൻ കാഷ്വാലിറ്റി ഇൻവെസ്റ്റിഗേഷൻ സെല്ലിന് രൂപം നൽകണം, നാവികസേന ലഭ്യമായ വിവരങ്ങൾ ഫോർട്ടുകൊച്ചി കോസ്റ്റൽ പോലീസിന് കൈമാറണം എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.