സോളാർ ഇടപാട്: മുഖ്യമന്ത്രി മാപ്പു പറഞ്ഞശേഷം റിപ്പോർട്ട് സഭയിൽ വയ്ക്കണം: കെ. മുരളീധരൻ
സോളാർ ഇടപാട്: മുഖ്യമന്ത്രി മാപ്പു പറഞ്ഞശേഷം റിപ്പോർട്ട്  സഭയിൽ വയ്ക്കണം: കെ. മുരളീധരൻ
Thursday, October 19, 2017 12:25 PM IST
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് പരസ്യമാക്കിയതു തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി വിജയനു ബോധ്യമായെങ്കിൽ പരസ്യമായി മാപ്പുപറഞ്ഞശേഷമാകണം ഇനി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കേണ്ടതെന്നു കെ. മുരളീധരൻ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.

32 കേസുകളിൽ പ്രതിയും പലതവണ മൊഴി മാറ്റിപ്പറയുകയും ചെയ്തയാളുമായ ഒരു വ്യക്തിയുടെ വാക്കുകളാണു കമ്മീഷൻ റിപ്പോർട്ടിലുള്ളത്. 50 വർഷം കേരള നിയമസഭയിൽ അംഗവും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയെപ്പോലുള്ള ഒരാളുടെ പേരിൽ കേസെടുക്കുന്നത് ഇങ്ങനെയൊരു വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണോ? പ്രതിപക്ഷത്തെ ജനങ്ങൾക്കു മുന്നിൽ മോശമാക്കി കാണിക്കാൻ മുഖ്യമന്ത്രി മനഃപൂർവം നടത്തിയ കുത്സിത മാർഗമാണിതെന്നും മുരളീധരൻപറഞ്ഞു.

സോളാർ ഇടപാടിൽ സംസ്ഥാന സർക്കാരിനു ഒരു നഷ്ടവും ഉണ്ടായിയെന്നു പറഞ്ഞിട്ടില്ല. എന്നാൽ, ഏഴരക്കോടി രൂപയാണു സോളാർ കമ്മീഷനു വേണ്ടി സർക്കാർ ചെലവാക്കിയത്. സോളാർ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്ത ശേഷം നിയമസഭയിലാണു വയ്ക്കേണ്ടത്. എന്നാൽ, അതുചെയ്യാതെ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി തന്നെ അതിലെ കാര്യങ്ങൾ പരസ്യപ്പെടുത്തി. ഉമ്മൻചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ മാനഭംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു കേസെടുക്കുമെന്നും പറഞ്ഞു.


റിപ്പോർട്ട് ഉമ്മൻചാണ്ടി ചോദിച്ചിട്ടും സർക്കാർ നൽകിയില്ല. നിയമ സെക്രട്ടറിയുടെ അഭിപ്രായവും തേടിയില്ലായെന്നാണു കേൾക്കുന്നത്. ഇപ്പോൾ റിപ്പോർട്ടിന്‍റെ പേരിൽ വിഡ്ഡിത്തങ്ങളുടെ പരമ്പര തന്നെ നടന്നുകൊണ്ടിരിക്കുന്നു. ഒരു റിപ്പോർട്ട് ഇത്രയും മോശമായി കൈകാര്യം ചെയ്തതിൽ മുഖ്യമന്ത്രി ജനങ്ങളോടു മാപ്പുപറയണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.

വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണു മുഖ്യമന്ത്രി ഇങ്ങനെയൊരു തരംതാണ രാഷ്‌ട്രീയ നിലപാടു സ്വീകരിച്ചത്. ഇതെല്ലാം ഇടതുമുന്നണിക്കുതന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.