മുഖ്യമന്ത്രിയുടെ ആരോപണത്തിനു മറുപടിയുമായി കുമ്മനം
മുഖ്യമന്ത്രിയുടെ ആരോപണത്തിനു മറുപടിയുമായി കുമ്മനം
Saturday, October 21, 2017 12:05 PM IST
തിരുവനന്തപുരം: വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംവാദത്തിനു തയാറാണെന്നും എന്നാൽ അതിൽനിന്നു ബിജെപി ഒളിച്ചോടുകയാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിനു മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരേ വിമർശനം ഉന്നയിച്ചത്.

രാഷ്‌ട്രീയ എതിരാളികൾക്കു സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ പരാജയപ്പെട്ട ഭരണാധികാരിയായ മുഖ്യമന്ത്രി പിണറായി വിജയൻ വികസനത്തെപ്പറ്റി സംസാരിക്കുന്നത് അർഥശൂന്യമാണെന്നു കത്തിൽ പറയുന്നു. കൊലക്കത്തി പുറകിൽ ഒളിപ്പിച്ചുവച്ച് സന്ധി സംഭാഷണത്തിനും സംവാദത്തിനും എതിരാളികളെ ക്ഷണിക്കാൻ അതീവ കൗശലക്കാരനു മാത്രമേ സാധിക്കൂ.

കേരളം കൈവരിച്ച പുരോഗതിക്കെല്ലാം അവകാശി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പാർട്ടിയുമാണെന്ന അവകാശവാദം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലും നാണിപ്പിക്കും. കേരളം പുരോഗതിയും ഉയർന്ന സാമൂഹ്യ നിലവാരവും നേടിയത് സാമൂഹ്യ പരിഷ്കർത്താക്കളുടെ അക്ഷീണ പ്രയത്നത്തിന്‍റെ ഫലമായാണ്. അവർ ഉഴുതു മറിച്ച മണ്ണിൽനിന്നു കൊയ്തെടുക്കാൻ പിണറായി വിജയന്‍റെ പാർട്ടിക്ക് അവസരം കിട്ടിയെന്നത് സത്യമാണ്.


കേന്ദ്രഫണ്ടും നികുതി വിഹിതവും കേന്ദ്ര സർക്കാരിന്‍റെ ഔദാര്യമല്ലെന്നു സമ്മതിക്കുന്നു. പക്ഷേ, അത് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ഉയർന്ന തോതിൽ കിട്ടുന്നതു ബിജെപിയുടെ രാഷ്‌ട്രീയ തീരുമാനത്തിന്‍റെ ഫലം തന്നെയാണ്. വികസന കാര്യത്തിൽ നേരത്തേ എട്ടു മന്ത്രിമാർ ഉണ്ടായിരുന്ന സമയത്ത് കിട്ടിയതിനേക്കാൾ പരിഗണന ഇപ്പോൾ കേരളത്തിന് കിട്ടുന്നുണ്ടെന്ന് മുഖ്യമന്ത്രിക്കും സഹമന്ത്രിമാർക്കും പറയേണ്ടി വന്നത്. - കത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.