അനാവശ്യ ഉപാധികൾ ഒഴിവാക്കണമെന്ന് പി.സി. ജോർജ്
അനാവശ്യ ഉപാധികൾ ഒഴിവാക്കണമെന്ന് പി.സി. ജോർജ്
Monday, October 23, 2017 12:52 PM IST
കോട്ടയം: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവർക്കു സർക്കാർ പ്രഖ്യാപിച്ച വായ്പ തിരിച്ചടവ് പദ്ധതിക്ക് അപേക്ഷിക്കാൻ അനാവശ്യ ഉപാധികൾ സൃഷ്ടിക്കുന്നതു അവസാനിപ്പിക്കണമെന്നു എഡ്യൂക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷൻ (എൽവ) രക്ഷാധികാരി പി.സി. ജോർജ് എംഎൽഎ. പാൻകാർഡ്, വില്ലേജാഫീസിൽ നിന്നുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് തുടങ്ങിയവ അപേക്ഷകൾക്ക് കാലതാമസം വരുത്തുന്നു.
കൂടാതെ ബാങ്കുകൾ വിവിധ സമീപനമാണ് സ്വീകരിക്കുന്നത്.

സഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കേ റവന്യു അധികൃതർ റിക്കവറി നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. അടച്ച തുക മുതലിൽ വരവുവെച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ പലിശ സബ്സിഡി മാത്രം പലിശയായി അംഗീകരിച്ച് 40-60 അനുപാതത്തിൽ ക്രമീകരിച്ച തിരിച്ചടവ് പദ്ധതി ബാങ്കുകൾ അട്ടിമറിക്കുന്നത് സർക്കാർ നിയന്ത്രിക്കണമെന്നു അദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ വായ്പയെടുത്ത കുട്ടികളുടെയും രക്ഷിതാക്കളുടെയും യോഗം 27നു രാവിലെ 11നു കോട്ടയം ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
എൽവാ സംസ്ഥാന പ്രസിഡന്‍റ് തങ്കച്ചൻ ജോസ്, ജനറൽ സെക്രട്ടറി ജോണ്‍സണ്‍ കൊച്ചുപറന്പിൽ കോർഡിനേറ്റർ ജോസ് ഫ്രാൻസീസ്, രാജൻ തോമസ്, ജില്ലാ പ്രസിഡന്‍റ് അബ്ദുൾ മജീദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.