നെല്ലു സംഭരണം ഊർജിതമാക്കാനൊരുങ്ങി സപ്ലൈകോ
നെല്ലു സംഭരണം ഊർജിതമാക്കാനൊരുങ്ങി  സപ്ലൈകോ
Monday, October 23, 2017 1:23 PM IST
കൊച്ചി: ഒന്നാം വിളവെടുപ്പ് ആരംഭിച്ചശേഷം സംസ്ഥാനത്ത് ഇതുവരെ 18,000 ടണ്‍ നെല്ല് കർഷകരിൽനിന്ന് സംഭരിച്ചെന്നും നെല്ല് വില കർഷകർക്ക് ബാങ്കുകൾ മുഖേന ഉടൻ നൽകാനുള്ള സംവിധാനം പൂർണസജ്ജമായെന്നും സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്. നെല്ലുസംഭരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആലപ്പുഴ (മങ്കൊന്പ്), പാലക്കാട്, കോട്ടയം, എറണാകുളം (പെരുന്പാവൂർ), തൃശൂർ, കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സപ്ലൈകോയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിരുന്നു.

45 മില്ലുകളെയാണ് സപ്ലൈകോ ഇത്തവണ നെല്ലുസംഭരണത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. സംഭരണ വിലയിൽ കഴിഞ്ഞ വർഷത്തേക്കാൾ കിലോഗ്രാമിന് 80 പൈസയുടെ വർധനയാണ് വരുത്തിയിട്ടുള്ളത്. ഈ വർഷം കിലോഗ്രാമിന് 23.30 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. വില കർഷകർക്ക് കാലതാമസം കൂടാതെ നല്കുന്നതിന് കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക്, വിജയാ ബാങ്ക് എന്നിവയുമായും തൃശൂർ, പാലക്കാട്, ആലപ്പുഴ, വയനാട് ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കുകളുമാ യും ചേർന്ന് പ്രത്യേക സൗകര്യം ഒരുക്കി.


നെല്ല് സ്വീകരിച്ചതിനു മില്ലുകൾ നൽകുന്ന പാഡി റെസീറ്റ് ഷീറ്റുമായി കർഷകർ അവർക്ക് അക്കൗണ്ടുള്ള ബാങ്കുകളെ സമീപിച്ചാൽ ബാങ്കുകൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകും. ഇതു രണ്ടും ബന്ധപ്പെട്ട പാഡി പേമെന്‍റ് ഓഫീസിൽ നൽകിയാൽ അവിടെനിന്ന് ഉടൻ തന്നെ ബാങ്കിലേക്ക് പേമെന്‍റ് ഓർഡർ നൽകി കർഷകരുടെ അക്കൗണ്ടിൽ തുക വരവു വയ്ക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.