സ്വകാര്യ ഏജൻസിയുടെ സുരക്ഷ: സുരക്ഷാഭീഷണിയുണ്ടെന്നു ദിലീപിന്‍റെ വിശദീകരണം
സ്വകാര്യ ഏജൻസിയുടെ സുരക്ഷ: സുരക്ഷാഭീഷണിയുണ്ടെന്നു  ദിലീപിന്‍റെ വിശദീകരണം
Monday, October 23, 2017 1:23 PM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു നടൻ ദിലീപ്. സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഏർപ്പെടുത്തിയ വിഷയത്തിൽ പോലീസ് വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് ഇതു സംബന്ധിച്ച ആശങ്ക ദിലീപ് അറിയിച്ചത്.

തന്നെ കേസിൽ കുടുക്കിയവരിൽനിന്നു തന്നെയാണ് അപായപ്പെടുത്താനുള്ള സാധ്യതയും മുന്നിൽ കാണുന്നതെന്നും ദിലീപ് ആലുവ ഈസ്റ്റ് എസ്ഐ എം.എസ്. ഫൈസലിനു സമർപ്പിച്ച വിശദീകരണക്കുറിപ്പിൽ പറയുന്നു.

ഭീഷണിയുണ്ടെങ്കിലും സുരക്ഷാ ഏജൻസിയുടെ സഹായം തേടിയിട്ടില്ല. തണ്ടർ ഫോഴ്സ് എന്ന ഏജൻസിയുമായി പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നു. പക്ഷേ, ഇതുവരെ തനിക്കു സുരക്ഷയൊരുക്കണമെന്ന് ഏജൻസിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ 85 ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപ് സ്വകാര്യ ഏജൻസിയെ സുരക്ഷയ്ക്കായി നിയോഗിച്ചതു വിവാദമായിരുന്നു.

ഇതേത്തുടർന്ന്, സ്വകാര്യ ഏജൻസിയുടെ സുരക്ഷ ഏർപ്പെടുത്താനുള്ള കാരണവും സാഹചര്യവും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ശനിയാഴ്ച ദിലീപിനു നോട്ടീസ് നൽകി.
ജാമ്യത്തിലിറങ്ങിയശേഷം ഗോവ ആസ്ഥാനമായ തണ്ടർഫോഴ്സിന്‍റെ മൂന്നു സായുധ കമാൻഡോകളെ ദിലീപ് സുരക്ഷയ്ക്കായി നിയോഗിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു.

ഇവരുടെ വിവരങ്ങൾ, ഉപയോഗിക്കുന്ന പിസ്റ്റളിന്‍റെ ലൈസൻസ് സംബന്ധിച്ച വിശദാംശം, ദിലീപിനൊപ്പമുള്ള സുരക്ഷാ ജീവനക്കാരുടെ പേരും, തിരിച്ചറിയൽ കാർഡുകളും സഹിതം വിശദീകരണം നൽകണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.

തണ്ടർ ഫോഴ്സിന്‍റെ തൃശൂരിലെ ഓഫീസിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ദിലീപിന് സുരക്ഷ അനുവദിച്ച രേഖകൾ ഗോവയിലാണെന്നാണ് ഇവർ അറിയിച്ചത്.
ഇതിനു ശേഷമാണു പോലീസ് നോട്ടീസ് നൽകിയത്. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നു പോലീസിനെ അറിയിക്കാതെയാണു താരം സ്വകാര്യ ഏജൻസിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.