തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആർഭാടങ്ങളും ധൂർത്തും ഒഴിവാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ജനുവരി ആറുമുതൽ പത്തുവരെ തൃശൂരിൽ നടക്കുന്ന 58 -ാമത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃശൂർ ടൗണ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിൽ ജനുവരി ആറു മുതൽ 10 വരെയാണ് സ്കൂൾ കലോത്സവം.
ഘോഷയാത്ര ഒഴിവാക്കിയെങ്കിലും സാംസ്കാരിക സംഗമങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. എല്ലാ വേദികളിലും ഗ്രീൻ പ്രോട്ടോകോൾ ഉണ്ടാകും. തേക്കിൻകാട് മൈതാനമാണു മുഖ്യവേദി. ഇരുപത്തഞ്ചോളം വേദികളിലാണ് മത്സരങ്ങൾ നടക്കുക. ഏഴു ദിവസമായിരുന്ന കലോത്സവം അഞ്ചുദിവസമാക്കി കുറച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടുതവണ കലാപരിപാടികൾക്കു വിധികർത്താക്കളായി വന്നവരെ ഇത്തവണ ഒഴിവാക്കും.
ഘോഷയാത്ര ഒഴിവാക്കുന്നതോടെ യുവജനോത്സവത്തിന്റെ അമിത ചെലവിനു നിയന്ത്രണമാകും. മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ പരാതിപ്രളയം നിയന്ത്രിക്കാനും സമയബന്ധിതമായി മത്സരങ്ങൾ പൂർത്തിയാക്കാനും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കലോത്സവ മാന്വൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് കൃഷി മന്ത്രി സുനിൽകുമാറിനു നൽകി പ്രകാശനം ചെയ്തു.
പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, കെ. രാജൻ എംഎൽഎ, ഹയർ സെക്കൻഡറി ഡയറക്ടർ ഡോ. പി.പി. പ്രകാശൻ, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടർ പ്രഫ. എ. ഫറൂക്ക്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മഞ്ജുള അരുണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് അംഗം മേരി തോമസ്, തൃശൂർ ജില്ലാ കളക്ടർ ഡോ. എ. കൗശിഗൻ, എഡിഎം സി.വി. സജൻ, അസിസ്റ്റന്റ് കളക്ടർ ഡോ. രേണു രാജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. സുമതി ഡോ. പി.വി. കൃഷ്ണൻ, രാവുണ്ണി, ബാലചന്ദ്രൻ വടക്കേടത്ത്, യൂജിൻ മോറേലി, അഡീഷണൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ (ജനറൽ) ജെസി ജോസഫ്, ഹയർ സെക്കൻഡറി ഡയറക്ടർ ഇൻ ചാർജ് ഡോ.പി.പി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ കലോത്സവത്തിന് 21 സബ് കമ്മിറ്റികൾ
തൃശൂർ: തൃശൂരിൽ നടക്കുന്ന 58-ാമത് കേരള സ്കൂൾ കലോത്സവത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഗവർണർ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, വ്യവസായ മന്ത്രി എ.സി.മൊയ്തീൻ, കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ എന്നിവർ മുഖ്യരക്ഷാധികാരികളാണ്.
എംപിമാരായ സി.എൻ. ജയദേവൻ, പി.കെ. ബിജു, ഇന്നസെന്റ്, സി.പി. നാരായണൻ, എംഎൽഎമാരായ ബി.ഡി. ദേവസി, മുരളി പെരുനെല്ലി, കെ.വി.അബ്ദുൾ ഖാദർ, ഗീത ഗോപി, അനിൽ അക്കര, ഇ.ടി. ടൈസണ് മാസ്റ്റർ, വി.ആർ. സുനിൽകുമാർ, അഡ്വ. കെ. രാജൻ, യു.ആർ. പ്രദീപ് കുമാർ, പ്രഫ. കെ.യു. അരുണൻ, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി ഉഷ ടൈറ്റസ്, തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത് കുമാർ, ജില്ലാ കളക്ടർ ഡോ.എ. കൗശിഗൻ, ജില്ലാ പോലീസ് സൂപ്രണ്ടുമാരായ രാഹുൽ ആർ. നായർ (സിറ്റി), ജി.എച്ച്. യതീഷ് ചന്ദ്ര (റൂറൽ) എന്നിവർ രക്ഷാധികാരികളുമാണ്. കൃഷി മന്ത്രി സി. രവീന്ദ്രനാഥ് ചെയർമാനായിരിക്കും. കലോത്സവത്തിന്റെ നടത്തിപ്പിന് 21 സബ് കമ്മിറ്റികളും രൂപീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.