വീട്ടിൽ കയറി ദന്പതികളെ ആക്രമിച്ചു സ്വർണം കവർന്നു
വീട്ടിൽ കയറി ദന്പതികളെ ആക്രമിച്ചു സ്വർണം കവർന്നു
Friday, December 15, 2017 2:03 PM IST
കൊച്ചി: കൊച്ചി നഗരമധ്യത്തിൽ വീട്ടിൽ കയറി വയോധികരായ ദന്പതികളെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്നു. എറണാകുളം നോർത്തിൽ ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. നോർത്ത് ജംഗ്ഷനിൽനിന്നു പുല്ലേപ്പടി പാലത്തിലേക്കു പോകുന്ന വഴിയിൽ താമസിക്കുന്ന ഇല്ലിമൂട്ടിൽ റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ ഇ.കെ. ഇസ്മയിലിന്‍റെ (77) വീട്ടിലാണു മോഷണം നടന്നത്.

ഭാര്യ സൈനബ (69) അണിഞ്ഞിരുന്ന അഞ്ചുപവനോളം വരുന്ന ആഭരണങ്ങൾ മോഷ്ടാക്കൾ ആയുധംകാട്ടി ഭീഷണിപ്പെടുത്തി ഊരിയെടുത്തു. എട്ടംഗ സംഘമാണു മോഷണത്തിനു പിന്നിലെന്നു വീട്ടിലെ സിസിടിവി ദ്യശ്യങ്ങളിൽനിന്നു തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നു പേരെ എറണാകുളം നോർത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.

വീട്ടിന്‍റെ മുൻഭാഗത്തെ ജനൽകന്പികൾ തകർത്തനിലയിലാണ്. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു കടന്നതെന്നു കരുതുന്നു. വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ ഇസ്മയിലിന്‍റെ കൈയും കാലും കെട്ടി കഴുത്തിനു മുറുക്കി. സൈനബയുടെ മുഖം പൊത്തിപ്പിടിച്ചു കത്തി കാട്ടി ആഭരണങ്ങൾ ഊരിയെടുത്തു. തടയാൻ ശ്രമിച്ചപ്പോൾ വിരൽ വളച്ചൊടിച്ചു. രണ്ടു വളയും ഒരു മാലയും അടക്കമാണ് അഞ്ചു പവൻ കവർന്നത്.

ദന്പതികൾക്കു പുറമെ ഇവരുടെ മരുമകളും കൊച്ചുമക്കളും ഡ്രൈവർ പൂച്ചാക്കൽ സ്വദേശി ദിനേശനും സംഭവസമയം വീട്ടിലുണ്ടായിരുന്നു. ഒന്നാംനിലയിൽ ഉണ്ടായിരുന്ന മരുമകൾ രേഷ്മയും ടെറസിലെ മുറിയിലുണ്ടായിരുന്ന ഡ്രൈവറും ബഹളം കേട്ടു താഴേക്കു വരുന്പോഴേക്കും മോഷണ സംഘം കടന്നു. ഡ്രൈവർ അറിയിച്ചതു പ്രകാരം 20 മിനിറ്റിനകം ബന്ധുക്കളെത്തി. നിപ്പോണ്‍ ടൊയോട്ട എംഡി ബാബു മൂപ്പന്‍റെ ഭാര്യാഗൃഹമാണിത്. ഭാര്യയുടെ മാതാപിതാക്കളാണ് ആക്രമിക്കപ്പെട്ടത്.


സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ്, നോർത്ത് സിഐ കെ.ജെ. പീറ്റർ, എസ്ഐ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സംഭവമറിഞ്ഞ് ഉടൻ സ്ഥലത്തെത്തി. വീടിനു പുറത്തുനിന്ന് ഒരു വെടിയുണ്ട പോലീസ് കണ്ടെടുത്തിട്ടുണ്ട്. സയന്‍റിഫിക് അസിസ്റ്റന്‍റ് മേരി ഷെറിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പോലീസ് നായയെയും സ്ഥലത്തെത്തിച്ചു പരിശോധിച്ചു. കവർച്ചയ്ക്കു പിന്നിൽ വൻസംഘം പ്രവർത്തിച്ചിരുന്നതായും മുൻകൂട്ടി ആസൂത്രണം ചെയ്താണു കവർച്ച നടത്തിയതെന്നും പോലീസ് കരുതുന്നു. മോഷ്ടാക്കളെക്കുറിച്ചു വിവരം ലഭിച്ചിട്ടില്ലെന്നും ഇതര സംസ്ഥാനക്കാരടക്കമുള്ളവരെ സംശയിക്കുന്നതായും പോലീസ് പറഞ്ഞു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി നൂറു കണക്കിനു ഇതര സംസ്ഥാനക്കാരാണു തന്പടിച്ചിട്ടുള്ളത്. ഇവരെചുറ്റിപ്പറ്റിയും അന്വേഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.