വീട്ടുകാരെ ബന്ദികളാക്കി കവർച്ച: അന്വേഷണം മഹാരാഷ്‌ട്രയിലേക്ക്
വീട്ടുകാരെ ബന്ദികളാക്കി കവർച്ച: അന്വേഷണം മഹാരാഷ്‌ട്രയിലേക്ക്
Sunday, December 17, 2017 12:18 PM IST
കൊച്ചി: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറ എരൂരിലും നടന്ന കവർച്ചകൾക്കു പിന്നിൽ മഹാരാഷ്‌ട്രയിലെ പൂനയിൽനിന്നുള്ള കവർച്ചാസംഘമാണെന്ന നിഗമനത്തിൽ പോലീസ്. കവർച്ചയ്ക്കു ശേഷം ഇവർ മഹാരാഷ്‌ട്രയിലേക്കു കടന്നതായാണു പോലീസിനു ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ അവിടേക്കു തിരിച്ചു. പ്രതികളെ പിടികൂടുന്നതിനു മഹാരാഷ്‌ട്ര പോലീസിന്‍റെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് പേരടങ്ങുന്ന സംഘമാണു കവർച്ചയ്ക്കു പിന്നിലെന്നു വ്യക്തമായതായി കൊച്ചി അസിസ്റ്റന്‍റ് കമ്മീഷണർ കെ.ലാൽജി പറഞ്ഞു.

തിയേറ്ററിൽ

അതേസമയം, എരൂരിലെ വീട്ടുകാരെ ആക്രമിച്ചു കവർച്ച നടത്തിയ സംഘത്തിന്‍റേതെന്നു സംശയിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. കവർച്ച നടന്ന രാത്രി തൃപ്പൂണിത്തുറയിലെ സിനിമാ തിയറ്ററിൽ പതിനൊന്നംഗ സംഘം സിനിമ കാണാൻ എത്തുന്നതിന്‍റെ ദൃശ്യങ്ങളാണു ലഭിച്ചത്. ശനിയാഴ്ച പുലർച്ചെയാണു തൃപ്പൂണിത്തുറ ഏരൂരിൽ വീട്ടുകാരെ കെട്ടിയിട്ട് ആക്രമിച്ച ശേഷം അന്പതു പവൻ കവർന്നത്. പത്തിലേറെ പേർ സംഘത്തിലുണ്ടെന്നാണ് പോലീസിന് വീട്ടുകാരിൽനിന്നു ലഭിച്ച വിവരം. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ തിയറ്ററിലെത്തിയ 11 അംഗ സംഘത്തിന്‍റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചത്. ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലെങ്കിലും ഇവർ ഇതര സംസ്ഥാനക്കാരാണെന്ന അനുമാനത്തിലാണു പോലീസ്.
രാത്രി ഒന്പതോടെ തിയറ്ററിനു പുറത്തുനിന്നുള്ള ദൃശ്യങ്ങളും ഒരു മണിക്കൂറിനു ശേഷം തിയറ്ററിനു പുറത്ത് ഇവർ കൂട്ടം കൂടി നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളുമാണു കിട്ടിയത്.

മുഖംമൂടിധാരികൾ

14ന് പുലർച്ചെ ഏരൂരിലെതന്നെ സ്വകാര്യ സ്ഥാപനത്തിന്‍റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. മുഖംമൂടിധാരികളായ സംഘം കറങ്ങി നടക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. ഒരാളുടെ കൈയിൽ കന്പിവടി എന്ന് തോന്നിക്കുന്ന ആയുധവുമുണ്ട്. ഇത് ഇയാൾ അരയിലേക്കു തിരുകുന്നതും കാണാം. ഈ ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി കാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന് മുന്പിലെ റോഡ് കടന്നു സമീപത്തുളള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെത്തിയ സംഘം അവിടത്തെ സിസിടിവി കാമറകൾ തകർത്തിട്ടുമുണ്ട്. തിരികെയെത്തിയ ശേഷം ഈ ദൃശ്യങ്ങൾ പതിഞ്ഞ കാമറയും അടിച്ചു തകർത്തു. സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ച വിവരങ്ങൾ മോഷ്ടാക്കളുടേതാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.


പോലീസ് തെരച്ചിലിൽ

പുല്ലേപ്പടിയിലെ കവർച്ചയുമായി ബന്ധപ്പെട്ടു സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും ഇതു തീരെ വ്യക്തമല്ലായിരുന്നു. സമാനമായി നടന്ന മോഷണങ്ങളുടെ വിവരങ്ങളും പിടിയിലായവരെ സംബന്ധിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. നഗരത്തിലെ ലോഡ്ജുകളിൽ ഹിന്ദി സംസാരിക്കുന്ന ഇതര സംസ്ഥാനക്കാർ കൂട്ടത്തോടെ മുറിയെടുത്തിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതര സംസ്ഥാനക്കാരാണ് സംഭവത്തിനു പിന്നിലെന്ന് ഉറപ്പിച്ചതായും അതിനാൽ കേരളത്തിനു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചതായും ജില്ലാ പോലീസ് മേധാവി എം.പി ദിനേശ് പറഞ്ഞു. കൊച്ചി അസിസ്റ്റന്‍റ് കമ്മീഷണർ കെ.ലാൽജിയുടെയും തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണർ പി.പി. ഷംസിന്‍റെയും നേതൃത്വത്തിൽ രണ്ടു സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്.

പട്ടാപ്പകൽ വീടു കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

ശ്രീകണ്ഠപുരം: കൊയ്യത്ത് പട്ടാപ്പകൽ വീടിന്‍റെ പൂട്ട് തകർത്ത് ഏഴു പവൻ സ്വർണാഭരണവും 75,000 രൂപയും കവർന്നു. തോട്ടത്തിൽ സതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ വീട് പൂട്ടി പുറത്തുപോയിരുന്ന കുടുംബം ഉച്ചയ്ക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്.

അടുക്കളവാതിലിന്‍റെ പൂട്ട് തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിത്തുറന്നാണ് സ്വർണവും പണവും കവർന്നത്. വിവരമറിഞ്ഞ് ശ്രീകണ്ഠപുരം എസ്ഐ കെ. നാരായണനും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.