റബർ കർഷകരെ നിലംപരിശാക്കാൻ ടയർ കന്പനികൾ
റബർ കർഷകരെ നിലംപരിശാക്കാൻ ടയർ കന്പനികൾ
Monday, January 15, 2018 1:15 AM IST
കോട്ടയം: റബറിന് വില 100 രൂപ പോലും കിട്ടാത്ത സാഹചര്യമൊരുക്കാൻ ടയർ വ്യവസായികളുടെ നീക്കം. കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നു കപ്പ് ലംപ് അഥവാ റബർ പച്ചച്ചണ്ടി ഇറക്കുമതി ചെയ്യാൻ ടയർ കന്പനികൾ കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്തുകയാണ്. വാണിജ്യ വകുപ്പിൽ ഉന്നത സ്വാധീനമുള്ള ടയർ വ്യവസായികളെ ഇതിനായി ചർച്ചയ്ക്കു വിളിച്ചിരിക്കെ ചെറുകിട റബർ കർഷകരുടെ ഭാവിയിൽ കരിനിഴൽ വീഴുകയാണ്. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്നു റബർ ചണ്ടി കപ്പലിൽ ഇറക്കുമതി ചെയ്തു ടയർ വ്യവസായത്തിൽ ഉപയോഗിക്കാനാണു നീക്കം.

കിഴക്കനേഷ്യൻ രാജ്യങ്ങളിലെ വൻകിട തോട്ടങ്ങളിൽ ലാറ്റക്സ് കപ്പിൽതന്നെ സൂക്ഷിച്ചു കറയെടുക്കാതെ ചണ്ടിയാക്കി രണ്ടാം ദിവസം വിൽക്കുകയാണ് പതിവ്. കപ്പ് ലംബ് അഥവാ ചണ്ടി തോട്ടങ്ങളിൽനിന്നു നേരിട്ടു ശേഖരിക്കുന്ന വ്യാപാരികളും അവിടെയുണ്ട്. കപ്പ് ലംബ് ഇറക്കുമതി ചെയ്യാൻ അനുവദിച്ചാൽ 130രൂപയ്ക്ക് നിലവിൽ ലഭിക്കുന്ന ഷീറ്റിന് ആവശ്യക്കാരില്ലാതാകും. കിലോയ്ക്ക് 50 രൂപ നിരക്കിൽ വിദേശത്തു കംപ്പ് ലംബ് കിട്ടുമെന്നിരിക്കെ നികുതി അടച്ച് ഇത് ഇറക്കുമതി ചെയ്താലും വ്യവസായികൾക്കു ലാഭമാണ്. എങ്ങനെയും ചെറുകിട റബർ കർഷകരെയും കൃഷിയെയും തകർക്കാനുള്ള ശക്തമായ നീക്കമാണ് ഒരു മാസമായി ടയർ കന്പനികൾ സംഘടിതമായി നടത്തുന്നത്.അതിനിടെ, കേരളത്തിൽ ഉൾപ്പെടെ ബ്ലോക്ക് റബർ നിർമിക്കാൻ റബർ ബോർഡ് മുൻപുതന്നെ നീക്കമുണ്ടായിരുന്നു. കർഷകരുടെ ഭാവി തകർക്കാൻ ടയർ കന്പനികൾ നടത്തുന്ന ആസൂത്രിത നീക്കമാണ് ഇതിനു പിന്നിലെന്ന് അന്നു കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.


റബർ ബോർഡിന്‍റെയും ഉത്പാദകസംഘങ്ങളുടെയും സംയുക്ത ഉടമസ്ഥതയിൽ പാലായിലുള്ള കവണാർ ലാറ്റക്സ്, സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന പാലായിലെ ഇന്ത്യാർ ക്രംബ് ഫാക്ടറി, കാഞ്ഞിരപ്പള്ളി ചേനപ്പാടി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റബർ മാർക്ക് ക്രംബ് ഫാക്ടറി എന്നീ ഫാക്ടറികളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാനായിരുന്നു തീരുമാനം. കർഷകരിൽനിന്നു പാൽക്കട്ടി അഥവാ റബർ ചണ്ടി ശേഖരിച്ച് ഈ ഫാക്ടറികളിൽ ബ്ലോക്ക് റബർ നിർമിക്കാനാണ് ആലോചന. നിലവിൽ ഇറക്കുമതി ചെയ്യുന്ന റബറിന്‍റെ 75 ശതമാനവും ബ്ലോക്ക് റബറാണെന്നിരിക്കെ ഇവിടെയും വരുംഭാവിയിൽ ബ്ലോക്ക് റബറിനായിരിക്കും വിപണി സാധ്യതയെന്നാണ് അന്നു റബർ ബോർഡ് വിശദീകരിച്ചിരുന്നത്.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.