ഭിന്നശേഷി വിദ്യാർഥികളുടെ സംരക്ഷണം സമൂഹത്തിന്‍റെ കടമ: ഒ. രാജഗോപാൽ
ഭിന്നശേഷി വിദ്യാർഥികളുടെ സംരക്ഷണം സമൂഹത്തിന്‍റെ കടമ: ഒ. രാജഗോപാൽ
Monday, January 15, 2018 1:25 AM IST
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ സംരക്ഷണം സമൂഹത്തിന്‍റെ കടമയാണെന്ന് ഒ. രാജഗോപാൽ എംഎൽഎ. കാര്യവട്ടം എൽഎൻസിപിഇയിൽ ഇന്നലെ സമാപിച്ച ഭിന്നശേഷിയുള്ള വിദ്യാർഥികളുടെ സംസ്ഥാന അത്‌ലറ്റിക് മീറ്റായ ഏകത 2018ന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ആത്മാർഥമായ പ്രവർത്തനം സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകണം. ഏകത എന്ന വാക്ക് അർഥവത്താകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടത്. ഭിന്നശേഷിയുള്ള വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർക്കു തുച്ഛമായ ശന്പളമാണ് ലഭിക്കുന്നത്. ഈ അവസ്ഥയ്ക്കു മാറ്റം വരണം. ഇവർക്കു മുൻപ് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ സർക്കാരിന്‍റെ പരിഗണനയിൽ കൊണ്ടുവരുന്നതിന് എംഎൽഎ എന്ന നിലയിൽ പരിശ്രമിക്കും. ചില കാര്യങ്ങളിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും മറ്റുചില കാര്യങ്ങളിൽ മികച്ച കഴിവുള്ളവരാണ് ഭിന്നശേഷിക്കാരായ വിദ്യാർഥികളെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് വി. ശിവൻകുട്ടി അധ്യക്ഷനായിരുന്ന ചടങ്ങിൽ സ്പെഷൽ ഒളിംപിക്സ് ഭാരത് കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ സ്വാഗതം പറഞ്ഞു.

ഏകത 2018ന്‍റെ അവസാനദിവസമായ ഇന്നലെ പ്രധാനമായും റിലേ മത്സരങ്ങളാണ് നടന്നത്. ഉച്ചകഴിഞ്ഞു നടന്ന യൂണിഫൈഡ് ക്രിക്കറ്റ് മത്സരത്തിൽ മുൻ ഡിജിപി ജേക്കബ് പുന്നൂസ്, റവന്യു സെക്രട്ടറി പി.എച്ച്. കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്നു നടന്ന യൂണിഫൈഡ് ഫുട്ബാൾ ടൂർണമെന്‍റ് വി. ശിവൻകുട്ടി കിക്കോഫ് ചെയ്തു. ഒ. രാജഗോപാൽ എംഎൽഎയും ശിവൻകുട്ടിക്കൊപ്പം പന്തുതട്ടി. മുൻ കേരള പോലീസ് കോച്ച് എം.എഫ്. സേവ്യർ, കേരള പോലീസ് താരം സി.വി. ശശി, കെഎസ്ഇബി താരം അനീഷ്, സംസ്ഥാനത്തിനുവേണ്ടി നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള എസ്. അജയകുമാർ, ടൈറ്റാനിയം മുൻതാരം എസ്. കൃഷ്ണകുമാർ, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി എസ്. ഗീവർഗീസ് എന്നിവർ വിദ്യാർഥികൾക്കൊപ്പം ഫുട്ബാൾ ടൂർണമെന്‍റിൽ പങ്കെടുത്തു.

സമാപന സമ്മേളനത്തിൽ പരിപാടിയുടെ മുഖ്യ സ്പോണ്‍സർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, പ്രിൻസിപ്പൽ സെക്രട്ടറി ടിക്കാറാം മീണ, ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാർ ദൊധാവത്, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, സ്പോർട്സ് കൗണ്‍സിൽ അംഗം ശശിധരൻ നായർ, പരിപാടിയുടെ കണ്‍വീനർമാരായ ഫാ. റോയി വടക്കേൽ, ഫാ. ക്ലീറ്റസ് ടോം ഇടശേരിൽ സിഎംഐ, സ്വസ്തി ഫൗണ്ടേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ഏകത 2018ൽ ഉയർന്നത് ലോകമെങ്ങും എത്തേണ്ട സന്ദേശമാണെന്ന് നാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ് പറഞ്ഞു. ‘ഭിന്നശേഷിക്കാരായ വിദ്യാർഥികൾ തനിച്ചല്ല, ഈ ലോകം അവർക്കൊപ്പമുണ്ട്’ എന്ന സന്ദേശം ഉയർത്തിയാണ് ഏകത സംഘടിപ്പിച്ചത്. ഇതിൽ ഭാഗഭാക്കാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ സ്പെഷൽ അത്‌ലറ്റിക് മീറ്റ്, ഏറ്റവും വലിയ യൂണിഫൈഡ് മാർച്ച് എന്നിവയ്ക്കുള്ള ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്, പരിപാടിയുടെ മുഖ്യ സ്പോണ്‍സറായ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, സ്പെഷൽ ഒളിംപിക്സ് ഭാരത് കേരള ഏരിയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ എന്നിവർ ഏറ്റുവാങ്ങി. ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സ് അഡ്ജുഡിക്കേറ്റർ വിവേക് നായരാണ് റിക്കാർഡുകൾ പ്രഖ്യാപിച്ചത്. അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ കഴിഞ്ഞ നാലു ദിവസങ്ങളായി ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സ് പ്രതിനിധികൾ ശേഖരിച്ചുവരികയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത സാന്‍റാ തൊപ്പിക്കുള്ള ഗിന്നസ് വേൾഡ് റിക്കാർഡ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഡോ. ഫ്രാൻസിസ് ക്ലീറ്റസും ഫാ. റോയി കണ്ണൻചിറയും ഏറ്റുവാങ്ങിയിരുന്നു.

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 15,000 ഓളം വിദ്യാർഥികൾ ഒരുമിച്ച കായികമേള കഴിഞ്ഞ 11നാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. അധ്യാപകർ, പരിശീലകർ, സന്നദ്ധസേവകർ ഉൾപ്പെടെ പതിനായിരത്തോളം പേരാണ് സഹായികളായെത്തിയത്. 19 ഇനങ്ങളിലായി മൂവായിരത്തോളം മത്സരങ്ങൾ നടന്നു. കേരളത്തിലെ 14 ജില്ലകളിലെ 294 സ്പെഷൽ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളാണ് ഏകത 2018ൽ പങ്കെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.