നിരക്കുവർധന പോരെന്ന് ബസുടമകൾ
നിരക്കുവർധന പോരെന്ന് ബസുടമകൾ
Friday, February 16, 2018 12:38 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നു മുതൽ സ്വകാര്യ ബസ് പണിമുടക്ക്. നിലവിൽ പ്രഖ്യാപിച്ച നിരക്കുവർധന പര്യാപ്തമല്ല എന്നു കുറ്റപ്പെടുത്തിയാണു ബസുടമകൾ വീണ്ടും സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് പത്ത് രൂപയാക്കുക, വിദ്യാർഥികളുടെ കണ്‍സഷൻ 50 ശതമാനമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ബസുടമകളുടെ സംയുക്ത സമരസമിതി പണിമുടക്കുന്നത്. മിനിമം ചാർജ് എട്ടു രൂപയാക്കി സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷം ഇന്നലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ചേർന്ന യോഗത്തിലാണ് സർക്കാർ തീരുമാനത്തിൽ തൃപ്തരാകാതെ പണിമുടക്കുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 19 മുതൽ സെക്രട്ടറിയേറ്റിനു മുന്പിൽ സ്വകാര്യബസ് മേഖലയിലുള്ള 12 സംഘടനകളുടെയും സംസ്ഥാന നേതാക്കൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ് ബാബു പത്രസമ്മേളനത്തിൽ പറഞ്ഞു.


വിദ്യാർഥികളുടെ നിരക്ക് കൂട്ടണമെന്ന ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല. നിരക്കു കൂട്ടിയില്ലെങ്കിൽ വിദ്യാർഥികൾക്കു കണ്‍സഷൻ നൽകേണ്ടെന്നു തീരുമാനിക്കേണ്ടിവരും. അതേസമയം, സർക്കാരുമായി ചർച്ചയ്ക്കു തയാറാണെന്നും 12 സംഘടനകളുടെ കീഴിലുള്ള 14800ഓളം ബസുകൾ പണിമുടക്കിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.