ഗർഭസ്ഥശിശുവിനുപോലും കേരളത്തിൽ രക്ഷയില്ലാതായി: ഉമ്മൻ ചാണ്ടി
ഗർഭസ്ഥശിശുവിനുപോലും കേരളത്തിൽ  രക്ഷയില്ലാതായി: ഉമ്മൻ ചാണ്ടി
Thursday, February 22, 2018 2:24 AM IST
കോടഞ്ചേരി: വേളംകോട്ട് സിപിഎം ആക്രമണത്തിനിരയായ ജോസ്നയുടെ കുടുംബത്തെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ഗർഭസ്ഥശിശുവിനുപോലും രക്ഷയില്ലാത്ത നാടായി കേരളം മാറിയിരിക്കുകയാണെന്നും മനോനില തെറ്റിയ സിപിഎം അണികൾക്ക് സഹിഷ്ണുതയും നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

സിപിഎം താഴെ തട്ടിൽ അധികാരത്തിന്‍റെ അഹങ്കാരം പ്രയോഗിക്കാൻ തുടങ്ങിയതിന്‍റെ ഉദാഹരണമാണ് ഗർഭിണിയായ ജോസ്നയുടെ നേരെയുണ്ടായ ആക്രമണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇത്ര ദാരുണ സംഭവം ഉണ്ടായിട്ടും സർക്കാരും പോലീസും നിസംഗത പാലിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി.


ജോസ്നയുടെ കുടുംബത്തിന് നീതി നടപ്പാക്കാൻ അങ്ങേയറ്റംവരെ കോൺഗ്രസ് ഒപ്പം ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പു നൽകി. ഡിസിസി പ്രസിഡന്‍റ് ടി. സിദ്ദിഖ്, കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്, കെ.സി. അബു, എൻ.കെ. അബ്ദുറഹിമാൻ, അന്നമ്മ മാത്യു, വി.ഡി. ജോസഫ്, അന്നക്കുട്ടി ദേവസ്യ, പി.സി. മാത്യു, സണ്ണി കാപ്പാട്ടുമല, വിൻസെന്‍റ് വടക്കേമുറി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. എം.ഐ. ഷാനവാസ് എംപി യും നേരത്തെ കുടുബത്തെ സന്ദർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.