വിജിലൻസ് കേസുകളുടെ വിവരങ്ങൾ തേടി അസ്താന
വിജിലൻസ് കേസുകളുടെ വിവരങ്ങൾ തേടി അസ്താന
Thursday, February 22, 2018 2:46 AM IST
തിരുവനന്തപുരം: വിജിലൻസിൽ ഒതുക്കിയതായി ആരോപിക്കപ്പെടുന്ന കേസുകളുടെ സ്ഥിതിവിവരം അറിയിക്കാൻ പുതിയ ഡയറക്ടർ നിർമൽ ചന്ദ്ര അസ്താന ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

ഉന്നത രാഷ്‌ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട കേസുകളുടെ അന്വേഷണ വിവരങ്ങളും കോടതിയിലെ സ്ഥിതിയുമടക്കമുള്ള വിശദ റിപ്പോർട്ടാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിച്ച സമയത്ത് ഉന്നതർ ആരോപണവിധേയരായ 13 കേസുകൾ തെളിവില്ലെന്ന കാരണത്താൽ അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. അഴിമതിക്കേസുകളിൽ പെട്ട 30 പോലീസുകാരുടെ സസ്പെൻഷൻ റദ്ദാക്കി. വിജിലൻസ് നടത്തിക്കൊണ്ടിരുന്ന എഴുന്നൂറോളം ത്വരിത പരിശോധനകളിൽ മിക്കതും തെളിവില്ലെന്ന പേരിൽ എഴുതിത്തള്ളി.


ടോമിൻ തച്ചങ്കരിക്കെതിരായ ഏഴ് ത്വരിത അന്വേഷണങ്ങളിൽ ആറും അവസാനിപ്പിച്ചു. ക്വാറി മാഫിയയിൽനിന്ന് കോഴവാങ്ങിയെന്ന കേസിൽ എസ്പി രാഹുൽ ആർ. നായർക്കെതിരായ അന്വേഷണവും അവസാനിപ്പിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, മുൻമന്ത്രി ഇ.പി.ജയരാജൻ എന്നിവർക്കെതിരായ കേസുകളിൽ തെളിവില്ലെന്നു റിപ്പോർട്ട് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.