പത്രോസും തോമസും ചില പാഠങ്ങളും
പത്രോസും തോമസും ചില പാഠങ്ങളും
Monday, February 26, 2018 1:28 AM IST
ജറുസലം തീർത്ഥാടനം-15 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ
സെന്‍റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി


അപ്പസ്തോലസംഘത്തിലെ പത്രോസും തോമസും മനുഷ്യസ്വഭാവത്തിലെ ചില ചാപല്യങ്ങളെ അനുസ്മരിപ്പിക്കുന്നു. കേസറിയ ഫിലിപ്പി പ്രദേശത്തുവച്ച് യേശു ശിഷ്യന്മാരോടു ചോദിക്കുന്നു: ”എന്നാൽ ഞാൻ ആരെന്നാണു നിങ്ങൾ പറയുന്നത്? ശിമയോൻ പത്രോസ് പറഞ്ഞു : നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാകുന്നു.’’ പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം ഈ വാചകത്തിൽ നിറഞ്ഞുനിൽക്കുന്നു. എല്ലാവരുടെയും പ്രതിനിധി എന്ന നിലയിൽ പത്രോസിന്‍റെ പ്രഖ്യാപനം എല്ലാവരുടെയും വിശ്വാസപ്രഖ്യാപനവുമാണ്.

പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തിന് മറുപടിയായി യേശു പറയുന്നു: ”യോനായുടെ പുത്രനായ ശിമയോനേ നീ ഭാഗ്യവാൻ.’’ ഭാഗ്യവാൻ എന്ന് അഭിസംബോധന ചെയ്യപ്പെട്ട പത്രോസിനെ പിന്നീടു യേശു വിളിക്കുന്നതു ’ സാത്താൻ’ എന്നാണ്. പീഡാനുഭവ പ്രഖ്യാപന വേളയിൽ പത്രോസ് യേശുവിനെ മാറ്റിനിർത്തി തടസംപറയാൻ തുടങ്ങി. യേശു തിരിഞ്ഞു പത്രോസിനോടു പറഞ്ഞു: ’’സാത്താനേ നീ എന്‍റെ മുന്പിൽനിന്നു പോകുക, നീ എനിക്ക് പ്രതിബന്ധമാണ്. നിന്‍റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്.’’

അപ്പസ്തോലനായ തോമസിനെ യോഹന്നാൻ സുവിശേഷകൻ പ്രത്യേക ദൈവശാസ്ത്ര ആഭിമുഖ്യങ്ങളോടെ ചിത്രീകരിക്കുന്നു. ലാസറിനെ ഉയർപ്പിക്കാൻ അവന്‍റെ പട്ടണത്തിലേക്ക് യാത്രയാകുന്ന യേശുവിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടു ശിഷ്യന്മാർ പറയുന്നു: ’’ഗുരോ, യഹൂദർ ഇപ്പോൾത്തെന്നെ നിന്നെ കല്ലെറിയാൻ അന്വേഷിക്കുകയായിരുന്നല്ലോ. എന്നിട്ട് അങ്ങോട്ട് പോവുകയാണോ?’’ തോമസിന്‍റെ ശക്തമായ ഇടപെടൽ യോഹന്നാൻ സുവിശേഷകൻ ഇവിടെ അവതരിപ്പിക്കുന്നു. എല്ലാവർക്കും മാതൃകയും പ്രോത്സാഹനവുമായി തോമസ് പറയുന്നു: ’’ അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം.’’

എന്നാൽ, സുവിശേഷത്തിന്‍റെ അവസാന ഭാഗത്ത് എത്തുന്പോൾ തോമസിന്‍റെ മറ്റൊരു ചിത്രം നമുക്കു ലഭിക്കുന്നു. ’’ ഉത്ഥിതനായ കർത്താവിനെ ഞങ്ങൾ കണ്ടു’’ എന്നു മറ്റു ശിഷ്യന്മാർ തോമസിനോടു പറയുന്പോൾ അയാളുടെ മറുപടി ’’ അവന്‍റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്‍റെ വിരൽ ഇടുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല’’ എന്നായിരുന്നു. ആദ്യഭാഗത്ത് ആത്മദാനത്തിന്‍റെ ഉത്തമമാതൃകയായ തോമസ് ഇവിടെയെത്തുന്പോൾ സംശയത്തിന്‍റെ നിഴൽവീണ വിശ്വാസത്തെ പ്രഘോഷിക്കുന്നു. പത്രോസിന്‍റെയും തോമസിന്‍റെയും വേറിട്ട ചിത്രം സുവിശേഷത്തിന്‍റെ തുടർന്നുള്ള ഭാഗത്ത് യോഹന്നാൻ പറയുന്നുണ്ട്. പത്രോസ് അജപാലകനാകുന്നു; യേശുവിനെ ’എന്‍റെ കർത്താവേ എന്‍റെ ദൈവമേ’ എന്നു വിളിച്ചുകൊണ്ടു തോമസ് വിശ്വാസപ്രഖ്യാപനത്തിൽ പുതിയൊരു ദർശനം നൽകുന്നു.

രണ്ടു കഥാപാത്രങ്ങളിലൂടെയുള്ള നമ്മുടെ സഞ്ചാരം മനുഷ്യന്‍റെ നിസഹായതയും സാധ്യതകളും ഭംഗിയായി വായനക്കാരെ ബോധ്യപ്പെടുത്തുന്നു. സങ്കീർത്തകൻ മനുഷ്യന്‍റെ മഹത്വത്തെ വർണിക്കുന്നത് ഇപ്രകാരമാണ്. ’’.. എന്നിട്ടും അവനെ അവിടുന്ന് ദൈവദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; മഹത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു.’’ എന്നാൽ, സങ്കീർത്തകന്‍റെ വിലാപവും നമ്മൾ കേൾക്കുന്നുണ്ട്: ’’.... കർത്താവേ ഇനിയും എത്ര നാൾ!’’ മനുഷ്യന്‍റെ സ്വഭാവത്തിലെ സ്ഥിരതയില്ലായ്മയും അവന്‍റെ വീഴ്ചയും ഉയർച്ചയും സങ്കീർത്തകൻ ഓർമിപ്പിക്കുകയാണ്. ഇതോടൊപ്പം വായിച്ചെടുക്കാനാവുന്ന മറ്റൊരു ചിന്തയുണ്ട്, ഇന്നു നല്ലവനെന്നു കരുതുന്നവൻ നാളെ എല്ലാവരാലും വെറുക്കപ്പെട്ടവനാകാം; ഇന്നു പാപി എന്നു മുദ്രകുത്തപ്പെട്ടവൻ നാളെ എല്ലാവരാലും വണങ്ങുന്നവനായി രൂപാന്തരപ്പെടാം. അതിനാൽ പൗലോസിനോടു ചേർന്നു പറയാൻ കഴിയും: ’’ആകയാൽ, നിൽക്കുന്നു എന്നു വിചാരിക്കുന്നവൻ വീഴാതെ സൂക്ഷിച്ചുകൊള്ളുവിൻ.’’


യോഹന്നാന്‍റെ സുവിശേഷത്തിലേക്ക് നമുക്ക് ഒരിക്കൽക്കൂടി പോകാം. മേൽപറഞ്ഞ ആശയം യോഹന്നാൻ സുന്ദരമായി വിവരിക്കുന്നു. അന്ത്യഅത്താഴ സമയത്ത് യേശു പറയുന്നു: ’’സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും. അവൻ ആരെപ്പറ്റി പറയുന്നു എന്നറിയാതെ ശിഷ്യന്മാർ പരസ്പരം നോക്കി.’’ ഗുരുവിന്‍റെ അധരങ്ങളിൽ നിന്ന് പൊഴിയുന്ന വചനങ്ങൾകേട്ട്, ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന അപ്പസ്തോലഗണത്തിനു പരസ്പരം മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല എന്നുതന്നെവേണം ഈ വചനത്തെ അർഥമാക്കാൻ. മറ്റുള്ളവരെക്കുറിച്ചുള്ള നമ്മുടെ അറിവിന്‍റെയും അനുഭവത്തിന്‍റെയും പരിമിതികൾ ചെറുതല്ല. കൂടെ നടന്ന ഒറ്റുകാരനായ യൂദാസിനെപ്പോലും അവർക്കു പൂർണമായി തിരിച്ചറിയാനായില്ല.

ലൂക്കാ സുവിശേഷകൻ മറ്റൊരു ചിത്രം അവതരിപ്പിക്കുന്നുണ്ട്. ’’ പെസഹ ആചരണ മധ്യേ യേശു അവരോടു പറഞ്ഞു. ’’നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും. അവർ അതീവ ദുഃഖിതരായി, കർത്താവേ അതു ഞാനല്ലല്ലോ എന്ന് ഓരോരുത്തരും അവനോടു ചോദിക്കാൻ തുടങ്ങി.’’ മറ്റുള്ളവരെ മാത്രമല്ല സ്വയം അറിയുന്നതിനും നമുക്ക് പരിമിതികൾ ഉണ്ട് എന്നാണ് പാഠം. നമുക്ക് നമ്മെക്കുറിച്ച് അറിയാവുന്ന കുറച്ചുകാര്യങ്ങളുണ്ട്; എന്നാൽ ഇനിയും സ്വയം അറിയേണ്ടിയിരിക്കിന്നു. ഉള്ളിലേക്കു സ്വയം നോക്കിക്കൊണ്ട് വിശുദ്ധ അഗസ്റ്റിൻ എഴുതുന്നു: ’’മനുഷ്യനിലുള്ള കാര്യങ്ങൾ അവന്‍റെയുള്ളിൽ സ്ഥിതിചെയ്യുന്ന ആത്മാവിനല്ലാതെ ആർക്കും അറിഞ്ഞുകൂടാ. എന്നാൽ, മനുഷ്യന്‍റെ ഉള്ളിലെ ആത്മാവിനുപോലും അറിഞ്ഞുകൂടാത്ത പലതും അവനിലുണ്ട്. നീയാകട്ടെ, അവന്‍റെ സൃഷ്ടാവാകയാൽ അവന്‍റെയുള്ളിലെ എല്ലാ കാര്യങ്ങളും അറിയുന്നു.’’ എല്ലാം അറിയുന്നതു തന്പുരാൻ മാത്രമാണ്. അന്യരുടെ ജീവിതത്തെക്കുറിച്ച് അറിയാൻ ഉത്സാഹം കൂട്ടുകയും തങ്ങളുടെ ജീവിതം നന്നാക്കുന്ന കാര്യത്തിൽ മനുഷ്യൻ പലപ്പോഴും ഉദാസീനനുമാണ്. മറ്റുള്ളവരെക്കുറിച്ച് അഭിപ്രായപ്രകടനങ്ങൾ നടത്തുന്പോഴും അവരെ അന്യായമായി വിധിക്കുന്പോഴും നമ്മൾ അറിയാതെപോകുന്ന നന്മയുടെ അനന്തസാധ്യതകൾ അവരിലുണ്ട് എന്ന യാഥാർഥ്യം എപ്പോഴും ഓർമയിലുണ്ടാകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.