ആര്യങ്കാവ് മലങ്കര കത്തോലിക്കാ പള്ളി ഇനി തീർഥാടന കേന്ദ്രം
Tuesday, April 24, 2018 1:36 AM IST
തെന്മല: ആര്യങ്കാവ് സെന്‍റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തെ വിശുദ്ധ ഗീവർഗീസ് സഹദായുടെ തീർത്ഥാടന ദേവാലയമായി മലങ്കരകത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ പ്രഖ്യാപിച്ചു.

ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേയാണ് കാതോലിക്കാബാവാ പ്രഖ്യാപനം നടത്തിയത്. തുടർന്ന് നടന്ന സമ്മേളനം കാതോലിക്കാബാവാ ഉദ്ഘാടനം ചെയ്തു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ആര്യങ്കാവ് പഞ്ചായത്തിലെ ഒരു നിർധന കുടുംബത്തിന് ഭവനസഹായപദ്ധതിയ്ക്ക് ഒരു ലക്ഷം രൂപയുടെ സഹായം പഞ്ചായത്ത് പ്രസിഡന്‍റിന് നൽകുന്നതായും കാതോലിക്കാബാവാ അറിയിച്ചു.


ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്ബാബു, ഇടപ്പാളയം മുസ്ലീം ജമാ-അത്ത് ഇമാം ഇബ്രാഹികുട്ടി മൗലവി, വാർഡ് മെമ്പർമാരായ വിജയമ്മ, സണ്ണി ജോസഫ്, ആര്യങ്കാവ് സെന്‍റ് മേരീസ് ഹോസ്പിറ്റലിലെ ഡോ. സേതു, വികാരി ഫാ. ജോബിൻ കറുകയിൽ, ട്രസ്റ്റി എം.സി. പുന്നൂസ്, സെക്രട്ടറി തോമസ് ജോർജ്, കണ്‍വീനർമാരായ യോഹന്നാൻ വർഗീസ്, പി.ജി. തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു. കൊല്ലം-തെങ്കാശി ദേശീയപാതയിൽ കേരള-തമിഴ്നാട് അതിർത്തിയിലാണു ദേവാലയം സ്ഥിതിചെയ്യുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.