മീനച്ചിലാറ്റിൽ വിദ്യാർഥി മുങ്ങിമരിച്ചു
മീനച്ചിലാറ്റിൽ വിദ്യാർഥി മുങ്ങിമരിച്ചു
Friday, April 27, 2018 2:25 AM IST
പാലാ: സുഹൃത്തുക്കൾക്കൊപ്പം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടയം വടവാതൂർ കോട്ടേക്കണ്ടത്തിൽ ബിജു കെ. ചാക്കോ-സിന്ധുമേരി ദന്പതികളുടെ മകൻ ആശിഷ് കെ. ബിജു (17) ആണ് മരിച്ചത്. പാലാ മഹാത്മാഗാന്ധി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്-വണ്‍ വിദ്യാർഥിയാണ്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ഭരണങ്ങാനം തറപ്പേൽക്കടവിലാണു സംഭവം.

സിന്ധുമേരി ജോലി ചെയ്യുന്ന പാറപ്പള്ളിയിലെ വീട്ടിൽ അമ്മയ്ക്കൊപ്പം താമസിച്ചാണ് ആശിഷ് പഠനം നടത്തിവന്നത്. ഇന്നലെ കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാനെത്തിയതായിരുന്നു. തറപ്പേൽകടവ് പാലത്തിനടിയിൽ കുളിക്കുന്നതിനിടെ മൊബൈലിൽ വന്ന കോൾ എടുത്ത് പാലത്തിന്‍റെ തൂണിനു സമീപം നിന്ന സുഹൃത്തിനു കൈമാറുന്പോൾ കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. ആറിന്‍റെ തീരത്ത് സംരക്ഷണഭിത്തി നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശിഷ് ഒഴുക്കിൽപ്പെട്ടു മുങ്ങിപ്പോയിരുന്നു. പാലാ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ തുടർന്നെങ്കിലും ആശിഷിനെ കണ്ടെത്താനായില്ല. പാലാ ആർഡിഒയുടെ നിർദേശത്തെത്തുടർന്ന് കോട്ടയത്തുനിന്ന് ഫയർഫോഴ്സിന്‍റെ സ്കൂബാ ഡൈവിംഗ് സംഘം നടത്തിയ തെരച്ചിലിൽ വൈകുന്നേരം ആറോടെ മൃതദേഹം കണ്ടെടുത്തു. 18 വർഷം മുന്പ് മീനച്ചിലാറ്റിലെ ഈ ഭാഗത്ത് പോണ്ടിച്ചേരിയിൽനിന്നെത്തിയ അഞ്ചു വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു.


പാലാ സിഐ രാജൻ കെ. അരമന, എസ്ഐ കെ. അഭിലാഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽനടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിലേക്കു മാറ്റി. ഏക സഹോദരി എമി ബംഗളൂരുവിൽ നഴ്സിംഗ് വിദ്യാർഥിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.