അമ്മച്ചിക്കൊട്ടാരം: അന്വേഷണം തുടങ്ങി
Wednesday, May 16, 2018 12:47 AM IST
ഉപ്പുതറ: കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരം സ്വകാര്യവ്യക്തികളുടെ കൈകളിലെത്തിയതിനെക്കുറിച്ച് റവന്യുവകുപ്പ് അന്വേഷണംതുടങ്ങി. ഇടുക്കി ആർഡിഒ റിപ്പോർട്ടിന്‍റെ അടിസ്ഥാന ത്തിൽ ലാൻഡ് റവന്യൂ ഡെപ്യൂട്ടി കമ്മീഷണർ ഇന്നലെ കൊട്ടാരം സന്ദർശിച്ചു. 200 വർഷത്തിലധികം പഴക്കമുള്ള കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരം തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ വേനൽക്കാല വസതിയായിരുന്നു.

രാജകുടുംബത്തിന്‍റെ പേരിൽ വിവിധ സർവേ നന്പറുകളിലായി 160.19 ഏക്കർ ഭൂമിയാണുണ്ടായിരുന്നത്. ഇതിൽ 135.69 ഏക്കർ ഭൂമി തിരുവനന്തപുരം ലാൻഡ് ബോർഡിന്‍റെ 1972-ലെ ഉത്തരവ്പ്രകാരം മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തു. കൊട്ടാരമുൾപ്പെടെ ശേഷിച്ച ഇരുപത്തിനാലര ഏക്കർ ഭൂമി 1971-ൽ രാജകുടുംബം ചുമതലപ്പെടുത്തിയതിനാൽ തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യ കന്പനിക്കു കൈമാറുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.