ഷമേജ് വധം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും
Tuesday, May 22, 2018 2:33 AM IST
തലശേരി: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ന്യൂമാഹി പെരിങ്ങാടിയിലെ യു.സി. ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാൻഡില്‍ കഴിയുന്ന മൂന്നു പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സിപിഎം പ്രവര്‍ത്തകരായ ചെറുകല്ലായി പുതിയപറമ്പത്ത് വീട്ടില്‍ ഷബിന്‍ രവീന്ദ്രന്‍ എന്ന ചിക്കു (28), ചെറുകല്ലായി മലയങ്കര വീട്ടില്‍ എം.എം. ഷാജി എന്ന മണ്ണട്ട ഷാജി (38), പള്ളൂര്‍ നാലുതറയിലെ നടയന്‍റവിട ലിജിന്‍ എന്ന ലിച്ചു (38) എന്നിവരെയാണു കസ്റ്റഡിയില്‍ വാങ്ങുക.

പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കും. കൊലയാളിസംഘം ഉപയോഗിച്ച കൊടുവാള്‍ രാസപരിശോധനയ്ക്കായി കണ്ണൂര്‍ ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കും. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. ഒരു കൊടുവാള്‍ കൊണ്ടു രണ്ടുപേര്‍ മാറി മാറി ഷമേജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന‌ു പ്രതികള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഷമേജിന്‍റെ തലയ്ക്കു മാത്രം ആഴത്തിലുള്ള ഏഴു വെട്ടുകളേറ്റിരുന്നു. ഷാജിയും ഷബിനുമാണു ഷമേജിനെ തുരുതുരാ വെട്ടിയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഷമേജിന്‍റെ കൈക്കും വെട്ടേറ്റിരുന്നു.
കൈപ്പത്തി ചിതറിയ നിലയിലായിരുന്നു. ആദ്യത്തെ വെട്ടുകള്‍ പലതും ഷമേജിന്‍റെ ഓട്ടോറിക്ഷയില്‍ കൊണ്ടിരുന്നതായും പോലീസ് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. സംഭവസമയത്തു പെട്ടെന്ന് ഒത്തുചേര്‍ന്ന മൂന്നുപേര്‍ ചേര്‍ന്നു നടത്തിയ കൊലപാതകമാണ് ഇതെന്നും മറ്റു ഗൂഢാലോചനകളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണു വടകരയിലെ ലോഡ്ജ് മുറിയില്‍ നിന്നു സിഐ കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. തുടര്‍ന്നു നടത്തിയ തെളിവെടുപ്പില്‍ കൊലയ്ക്ക് ഉപയോഗിച്ച കൊടുവാളും അക്രമികള്‍ സഞ്ചരിച്ച ബൈക്കും സംഭവസമയത്ത് അക്രമികള്‍ ഉപയോഗിച്ച വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. കേസിലെ മറ്റ് അഞ്ചു പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനായി വ്യാപകമായ തെരച്ചില്‍ നടത്തിവരികയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ അന്വേഷണം നടത്തുന്നതിലൂടെ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണു കരുതുന്നത്. കഴിഞ്ഞ ഏഴിനു രാത്രിയാണു ഷമേജ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് പള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട വിവരമറിഞ്ഞുപെരിങ്ങാടി കൊമ്മോത്ത് പീടികയിലെ വീട്ടിലേക്ക് ഓറിക്ഷയില്‍ മടങ്ങവെയാണു ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.