കോടതിയിൽ മാധ്യമ നിയന്ത്രണം: ഹർജി അഞ്ചംഗ ബെഞ്ചിന്
കോടതിയിൽ മാധ്യമ നിയന്ത്രണം: ഹർജി അഞ്ചംഗ ബെഞ്ചിന്
Friday, May 25, 2018 1:49 AM IST
കൊച്ചി: കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ഹർജികൾ ഹൈക്കോടതി ഫുൾബെഞ്ച് വിശാലമായ അഞ്ചംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്കു വിട്ടു. മാധ്യമങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ബാധിക്കുന്നതാണെന്നു 2014 ലെ സുബിൻകേസിൽ ഹൈക്കോടതിയുടെ മറ്റൊരു ഫുൾബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാധ്യമങ്ങൾക്കു നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യം മറ്റൊരു ഫുൾബെഞ്ചിന് അനുവദിക്കാൻ കഴിയില്ല.

2017 ലെ കെ.എസ്. പുട്ടസ്വാമി കേസിൽ സ്വകാര്യത വ്യക്തികളുടെ മൗലികാവകാശമാണെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹർജിക്കാരും ചൂണ്ടിക്കാട്ടി. പുട്ടസ്വാമി കേസിന്‍റെ അടിസ്ഥാനത്തിൽ നിലവിലെ ഫുൾബഞ്ച് വിധിക്കെതിരായ നിലപാട് സ്വീകരിക്കാൻ വിശാല ബെഞ്ചിനേ കഴിയൂ. ഹാനികരമായ ഫലമുളവാക്കുന്ന മാധ്യമ വിചാരണ നീതിനിർവഹണത്തെ തീർച്ചയായും ബാധിക്കുമെന്നതിനാൽ വിശാല ബെഞ്ചാണ് ഇക്കാര്യം പരിഗണിക്കേണ്ടതെന്നും ഫുൾബെഞ്ച് വ്യക്തമാക്കി.

കോടതി പരിസരത്തുണ്ടായ സംഘർഷങ്ങളുടെ സാഹചര്യത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസും ഇതോടൊപ്പം പരിഗണിച്ചു. അന്വേഷണത്തിലും വിചാരണഘട്ടത്തിലുമുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടോയെന്നും ഇത്തരം കേസുകളിൽ മാധ്യമങ്ങൾക്കു മാർഗനിർദേശങ്ങൾ ആവശ്യമുണ്ടോ എന്നുമുള്ള വിഷയങ്ങളാണു ഫുൾബെഞ്ച് പരിഗണിച്ചത്.


അന്വേഷണത്തിലും വിചാരണഘട്ടത്തിലുമുള്ള ക്രിമിനൽ കേസുകളിലെ പ്രതികളുടെയും ഇരകളുടെയും സാക്ഷികളുടെയും ഫോട്ടോയും വിവരങ്ങളും വിധി പ്രസ്താവിക്കുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവും ഹർജിക്കാർ ഉന്നയിച്ചിരുന്നു. പൊതുജനങ്ങളെ വിവരങ്ങൾ അറിയിക്കാനുള്ള മാധ്യമ അവകാശമല്ല, അന്വേഷണത്തിലും വിചാരണ ഘട്ടത്തിലുമുള്ള ക്രിമിനൽ കേസിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമുണ്ടോയെന്നാണു പരിശോധിക്കുന്നതെന്നു ഫുൾബഞ്ചിന്‍റെ വിധിയിൽ പറയുന്നു. ‌സഹാറ ഇന്ത്യ കേസിലുപ്പെടെയുള്ള നിരവധി സുപ്രീം കോടതി വിധികളും ഹൈക്കോടതി വിധികളും ഈ വിഷയത്തിൽ ഹൈക്കോടതി പരിഗണിച്ചു.

കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു പാലായിലെ സെന്‍റർ ഫോർ കണ്‍സ്യൂമർ എഡ്യുക്കേഷനും അന്വേഷണത്തിലും വിചാരണഘട്ടത്തിലുമുള്ള കേസുകളിൽ മാധ്യവിചാരണ തടയണമെന്നാവശ്യപ്പെട്ട് പബ്ലിക് ഐ എന്ന സംഘടനയും നൽകിയ ഹർജികളാണു മൂന്നംഗ ബഞ്ച് പരിഗണിച്ചത്. ‌

വിശാല ബെഞ്ചിന്‍റെ രൂപീകരണമടക്കമുള്ള കാര്യങ്ങൾക്കായി രേഖകൾ ചീഫ് ജസ്റ്റീസ് മുന്പാകെ ഹൈക്കോടതി രജിസ്ട്രി ഹാജരാക്കണമെന്നും കോടതി പറഞ്ഞു. 156 പേജുള്ള വിധിന്യായമാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.