ഒന്നാമനായി അമൽ മാത്യു
ഒന്നാമനായി അമൽ മാത്യു
Thursday, June 21, 2018 2:26 AM IST
കടുത്തുരുത്തി: കേരള എൻജിനിയറിംഗ് പ്രവേശനത്തിൽ ഒന്നാം റാങ്കിന്‍റെ തിളക്കത്തിൽ കോട്ടയം കുറുപ്പന്തറ സ്വദേശി അമൽ മാത്യു. കുറുപ്പന്തറ പുല്ലൻകുന്നേൽ പ്രഫ മാത്യു ജോസഫിന്‍റെയും ജാൻസിയുടെയും മകനാണ്. 600ൽ 565 മാർക്ക് നേടിയാണ് അമൽ ഒന്നാമതെത്തിയത്. പത്താം ക്ലാസ് വരെ ഒമാനിലെ ഇബ്ര ഇന്ത്യൻ സ്കൂളിൽ സിബിഎസ്ഇ സിലബസിലായിരുന്നു അമലിന്‍റെ പഠനം.

പ്ലസ് ടുവിനു കോട്ടയം മാന്നാനം കെഇ സ്കൂളിൽ പഠിച്ച അമൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസോടെയാണു വിജയിച്ചത്. ദേശീയതലത്തിൽ നടന്ന പ്രവേശന പരീക്ഷകളിലെല്ലാം ഉന്നത വിജയം നേടാനും അമലിനായി. ജെ ഇ ഇ അഡ്വാൻസ്ഡ് ദേശീയതലത്തിൽ 85-ാം റാങ്കും കേരളത്തിൽ ഉയർന്ന മാർക്കും നേടി. കുസാറ്റ് പ്രവേശനപരീക്ഷയിലും എയർ ക്രാഫ്റ്റ് മെയിന്‍റനൻസ് എൻജിനിയറിംഗ് കോമണ്‍ എൻട്രൻസ് ടെസ്റ്റിലും ഒന്നാം സ്ഥാനം നേടി. മസ്കറ്റിലെ സയൻസ് ഇന്ത്യാ ഫോറത്തിന്‍റെ ശാസ്ത്ര പ്രതിഭാ പുരസ്കാരം, ഒമാനിലും മറ്റുമായി നടന്ന ക്വിസ് മത്സരങ്ങളിൽ ഉൾപെടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അമലിനു ലഭിച്ചിട്ടുണ്ട്.
യുവപ്രതിഭകൾക്കായി ദേശീയതലത്തിൽ നടത്തുന്ന കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന (കെവിപിവൈ) പരീക്ഷയിലും വിജയിയായിരുന്നു.


സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടാനായതു നാട്ടിൽ കിട്ടുന്ന വലിയ അംഗീകാരമാണെന്നും ഏല്ലാവരോടും നന്ദിയുണ്ടെന്നും അമൽ പറഞ്ഞു. സ്വയം പഠിക്കുന്നതിനു പുറമേ പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലെ അധ്യാപകരുടെ വിദഗ്ധ പരിശീലനവും ഏറേ സഹായകമായെന്നും മാന്നാനം കെ ഇ സ്കൂളിലെ അധ്യാപകരും ഒത്തിരി സഹായിച്ചുവെന്നും അമൽ പറയുന്നു.

സാഹിത്യ പുസ്തകങ്ങളോടും ക്രിക്കറ്റിനോടും സംഗീതത്തോടും ഏറെ ഇഷ്ടമുണ്ടായിരുന്ന അമൽ രണ്ടു വർഷം മുന്പേതന്നെ എൻട്രൻസിനു തയാറെടുപ്പ് ആരംഭിച്ചിരുന്നു. ഇതിനായി മറ്റ് ഇഷ്ടങ്ങളെല്ലാം മാറ്റിവച്ചു.

ഫിസിക്സിനോട് കന്പമുള്ള അമലിന് മുംബൈ ഐഐടിയിൽ ഗവേഷണത്തിലൂന്നിയ എൻജിനിയറിംഗ് ഫിസിക്സിൽ തുടർ പഠനം നടത്താനാണ് താൽപര്യം. ഒമാനിലെ ഇബ്ര സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ നിർമൽ സഹോദരനാണ്.

ബിജു ഇത്തിത്തറ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.