റിമാൻഡ് ചെയ്തു
Thursday, June 21, 2018 2:26 AM IST
മങ്കൊന്പ്: കാർഷിക വായ്പാവിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുട്ടനാട് വികസന സമിതി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. തോമസ് പീലിയാനിക്കലിനെ റിമാൻഡ് ചെയ്തു. രാമങ്കരി ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ജൂലൈ നാലുവരെ ഇദ്ദേഹത്തെ റിമാൻഡ് ചെയ്തത്. വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ടു കുട്ടനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 16 പരാതികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ജീവനക്കാരി ത്രേസ്യാമ്മ എന്നിവരടക്കം ആറു പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ടു മാന്പുഴക്കരിയിൽ പ്രവർത്തിക്കുന്ന വികസന സമിതി ഓഫീസിൽനിന്നു കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെയാണ് ഇദ്ദേഹത്തെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെ രാമങ്കരി കോടതിയിൽ ഹാജരാക്കുകയായിരുന്നു. വികസന സമിതി എക്സിക്യുട്ടീവ് ഡയറക്ടർ എന്ന നിലയിൽ കർഷകസംഘം ഭാരവാഹികളെ വിശ്വസിച്ച് അവർ കൊണ്ടുവന്ന അപേക്ഷകളിൽ വായ്പയ്ക്കായി ശിപാർശ നൽകുക മാത്രമാണ് ചെയ്തതെന്നു ഫാ. പീലിയാനിക്കൽ അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.


കർഷകസംഘം അംഗങ്ങളിൽനിന്നു വാങ്ങിയ തുകയ്ക്കു കൃത്യമായി രസീത് നൽകിയിട്ടുണ്ടെന്നും വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട ചില കേസുകളിൽ ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചിട്ടുള്ളതായതിനാൽ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ, എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യമനുവദിക്കരുതെന്നും പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. തുടർന്ന് 14 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ജാമ്യഹർജിയിൽ കോടതി ഇന്നു വീണ്ടും വാദം കേൾക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.