ഹൈക്കോടതിയിൽ ഉത്തരവ് തിരുത്തി ആക്ടിംഗ് ചീഫ് ജസ്റ്റീസ്
ഹൈക്കോടതിയിൽ ഉത്തരവ് തിരുത്തി ആക്ടിംഗ് ചീഫ് ജസ്റ്റീസ്
Thursday, June 21, 2018 2:47 AM IST
കൊച്ചി: ഹൈക്കോടതിയിലെ നാല് അഭിഭാഷകരുടെ കേസുകൾ ജസ്റ്റീസ് വി. ചിദംബരേഷിന്‍റെ ബെഞ്ചിലേക്കു വിടരുതെന്ന ഉത്തരവ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹൃഷികേശ് റോയ് തിരുത്തി. കേസ് പരിഗണിക്കുന്നതിന് ഇഷ്ടമുള്ള ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന രീതി അനുവദിക്കാനാവില്ലെന്നും അതു തെറ്റായ കീഴ്‌വഴക്കത്തിനിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് തിരുത്തിയത്. കേരള ഹൈക്കോടതിയുടെ ചരിത്രത്തിലെ അസാധാരണ നടപടിയായി ഇതു വിലയിരുത്തപ്പെടുന്നു.

പാലക്കാട് പൊൽപ്പുള്ളി സ്വദേശി കണ്ടുമുത്തൻ നൽകിയ അപ്പീലിന്‍റെ ഫയൽ ഹൈക്കോടതിയിൽനിന്നു കാണാതായ സംഭവത്തെത്തുടർന്നു മുൻ ചീഫ് ജസ്റ്റീസ് ആന്‍റണി ഡൊമിനിക്കാണു നാല് അഭിഭാഷകരുടെ കേസുകൾ ജസ്റ്റീസ് വി. ചിദംബരേഷിന്‍റെ ബെഞ്ചിലേക്കു വിടരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ടുമുത്തന്‍റെ അപ്പീൽ ഹർജി ജസ്റ്റീസ് സുരേന്ദ്ര മോഹന്‍റെ ബെഞ്ചിലേക്കു മാറ്റാനും ഉത്തരവിട്ടിരുന്നു.

ഇതു പുനഃപരിശോധിച്ച ആക്ടിംഗ് ചീഫ് ജസ്റ്റീസ് ജസ്റ്റീസ് സുരേന്ദ്ര മോഹന്‍റെ ബെഞ്ചിലേക്ക് അപ്പീൽ മാറ്റിയതിൽ ഇടപെട്ടില്ല. എന്നാൽ, ജസ്റ്റീസ് ചിദംബരേഷിന്‍റെ ബെഞ്ചിലേക്കു നാല് അഭിഭാഷകരുടെ കേസുകൾ വിടരുതെന്ന ഉത്തരവ് തിരുത്തുകയായിരുന്നു. അനുകൂല വിധി നേടാനായി കക്ഷികൾ ഇഷ്ടമുള്ള ബെഞ്ചിനെ സമീപിക്കുന്ന സ്ഥിതി ഈ ഉത്തരവുണ്ടാക്കുമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് പറഞ്ഞു.

70 ഏക്കർ പാടശേഖരത്തിന്‍റെ ഉടമസ്ഥാവകാശ തർക്കം പരിഗണിച്ച പാലക്കാട് പ്രിൻസിപ്പൽ സബ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണു പൊൽപ്പുള്ളി സ്വദേശി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. 2016 ൽ നൽകിയ അപ്പീലിന്‍റെ ഫയൽ കാണാതായതിനെത്തുടർന്ന് ഒരുവർഷത്തിനുശേഷം വീണ്ടും ഫയലുണ്ടാക്കി കോടതിയിലെത്തിക്കുകയായിരുന്നു. അപ്പീൽ പരിഗണിച്ചത് ജസ്റ്റീസ് വി. ചിദംബരേഷിന്‍റെ ബെഞ്ചാണ്.


അപ്പീൽ ഫയൽ കാണാതായ സംഭവത്തിൽ വിജിലൻസ് രജിസ്ട്രാർ നൽകിയ ആദ്യ റിപ്പോർട്ടിൽ ചില അഭിഭാഷകരുടെ പേര് പരാമർശിച്ചിരുന്നു. അപ്പീൽ വാദം കേൾക്കുന്നതിനിടെ ഇക്കാര്യം സംബന്ധിച്ചു പേരെടുത്തു പറഞ്ഞു ജസ്റ്റീസ് ചിദംബരേഷ് വിമർശിച്ചു. തുടർന്ന് അഭിഭാഷകർ അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹൻ എം. ശാന്തന ഗൗഡർക്കു നിവേദനം നൽകി.

ജസ്റ്റീസ് വി. ചിദംബരേഷിന്‍റെ ബെഞ്ചിൽനിന്നു കേസ് മാറ്റണമെന്നും തങ്ങളുടെ ഒരു കേസും ചിദംബരേഷിന്‍റെ ബെഞ്ചിലേക്കു പോസ്റ്റ് ചെയ്യരുതെന്നുമുള്ള ആവശ്യങ്ങളാണു നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ചീഫ് ജസ്റ്റീസ് മോഹൻ എം. ശാന്തന ഗൗഡറും പിന്നീടു വന്ന ചീഫ് ജസ്റ്റീസ് നവനീതി പ്രസാദ് സിംഗും നിവേദനം പരിഗണിക്കാൻ തയാറായില്ല.

ഇവർക്കുശേഷം വന്ന ചീഫ് ജസ്റ്റീസ് ആന്‍റണി ഡൊമിനിക്ക് നിവേദനം പരിഗണിച്ച് അപ്പീൽ ഹർജി ജസ്റ്റീസ് സുരേന്ദ്ര മോഹന്‍റെ ബെഞ്ചിലേക്കു മാറ്റാനും നാല് അഭിഭാഷകരുടെ കേസുകൾ ചിദംബരേഷിന്‍റെ ബെഞ്ചിലേക്കു വിടരുതെന്നും ഉത്തരവിട്ടു. ആന്‍റണി ഡൊമിനിക്ക് വിരമിക്കുന്നതിന് ഒരു ദിവസം മുന്പ് കഴിഞ്ഞ മേയ് 28 നാണ് ഈ ഉത്തരവ് നൽകിയത്. ഇപ്പോഴത്തെ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഹൃഷികേശ് റോയിയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് സമിതി ഈ ഉത്തരവ് പുനഃപരിശോധിക്കുകയായിരുന്നു.

ഹൈക്കോടതി ജഡ്ജിമാർ പരിഗണിക്കുന്ന വിഷയങ്ങൾ നിശ്ചിത കാലാവധിക്കുശേഷം പുനഃക്രമീകരിക്കാറുണ്ട്. ചിലപ്പോഴെങ്കിലും ഇത്തരത്തിൽ ബെഞ്ച് മാറുന്നത് വിവാദങ്ങൾക്ക് ഇടനൽകാറുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.