കോട്ടയം : റബർ ഉത്പന്നകയറ്റുമതിക്കാർക്കുള്ള അഡ്വാൻസ് ലൈസൻസ് പ്രകാരം അനുവദിച്ചിട്ടുള്ള നികുതി രഹിത ഇറക്കുമതിക്കുള്ള തുറമുഖ നിയന്ത്രണം പിൻവലിച്ച് രാജ്യത്ത് എവിടെയും ഇറക്കുമതി അനുവദിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം റബർ മേഖലയുടെ തകർച്ച വർധിപ്പിക്കുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചൂണ്ടിക്കാട്ടി.
കർഷകരിൽനിന്നു ന്യായവിലയ്ക്ക് റബർ സംഭരിച്ച് വ്യവസായികൾക്ക് നൽകാനുള്ള നടപടി കേന്ദ്രസംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് അധ്യക്ഷത വഹിച്ചു. പി.സി. ജോസഫ്, ആന്റണി രാജു, വക്കച്ചൻ മറ്റത്തിൽ, എ.പി. പോളി, എ.ജെ. ജോസഫ്, ഏലിയാസ് സഖറിയ, അജിത സാബു, ജോർജ് കുന്നപ്പുഴ, കെ.സി. ജോസഫ്, ഫ്രാൻസിസ് തോമസ്, ജോസ് പാറേക്കാട്ട്, ജോർജ് അഗസ്റ്റിൻ, തോമസ് കുന്നപ്പള്ളി, ജോസ് പൊട്ടംപ്ലാക്കൽ, പ്രഫ. ജേക്കബ് ഏബ്രഹാം, മാത്യൂസ് ജോർജ്, വാമനപുരം പ്രകാശ് കുമാർ, ജോസഫ് കെ. നെല്ലുവേലി, ഷൈസൺ മാങ്കുഴ, രാജു നെടുവംപുറം, എ.ടി. രാജു, മാത്യു സെബാസ്റ്റ്യൻ, മൈക്കിൾ ജയിംസ്, വർഗീസ് വെട്ടിയാങ്കൽ, ജയിംസ് കുര്യൻ, കൊച്ചറ മോഹനൻനായർ എന്നിർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.