ബിന്ദുവിന്‍റെ തിരോധാനം: ഒരാൾകൂടി അറസ്റ്റിൽ
Tuesday, July 10, 2018 12:34 AM IST
ചേർത്തല: ചേർത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്‍റെ തിരോധാനവുമായി ബന്ധപ്പെട്ടു ഒരാളെകൂടി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബിന്ദുവിന്‍റെ പേരിൽ വ്യാജ ഡ്രൈവിംഗ് ലൈസൻസ് മേട്ടുപ്പാളയം സ്വദേശി ഷണ്‍മുഖൻ മുഖേന തരപ്പെടുത്തിയതിനാണ് ചേർത്തല കെആർ പുരം പടിഞ്ഞാറെവെളി സി. തങ്കച്ചനെ(54) ഇന്നലെ അറസ്റ്റ് ചെയ്തത്.

ഒന്നാംപ്രതി സെബാസ്റ്റ്യനെ ചേർത്തല കോടതി ഇന്നലെ റിമാൻഡ് ചെയ്തു. രണ്ടാംപ്രതി ടി. മിനിയെ രണ്ടു ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമിക്കാൻ സഹായിച്ച പള്ളിപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. കേസന്വേഷണം മുറുകിയതോടെ 25 ദിവസത്തോളം ഒളിവിലായ സെബാസ്റ്റ്യനെ ശനിയാഴ്ച എറണാകുളു നിന്നാണ് പോലീസ് പിടികൂടിയത്.


ആലപ്പുഴയിൽ തുടർച്ചയായി പത്തു മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് ഇന്നലെ വൈകുന്നേരം ചേർത്തല കോടതിയിൽ ഹാജരാക്കിയത്. ഇയാളെ അഞ്ചുദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്നു കോടതിയെ സമീപിക്കും. കേസിലെ രണ്ടാംപ്രതി ടി. മിനിയെ കൂടുതൽ ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന കുത്തിയതോട് സിഐയുടെ ആവശ്യം കോടതി അംഗീകരിച്ചു.

സെബാസ്റ്റ്യന്‍റെ വീട്ടിൽനിന്ന് കണ്ടെത്തിയ വ്യാജ എസ്എസ്എൽസി ബുക്കുമായി ബന്ധപ്പെട്ട് കേസിൽ തെളിവെടുപ്പിനായാണ് മിനിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.