തളിപ്പറമ്പിൽ ആറു പശുക്കൾക്ക് പേബാധ; ദയാവധം നടത്തും
തളിപ്പറമ്പിൽ ആറു പശുക്കൾക്ക് പേബാധ; ദയാവധം നടത്തും
Monday, July 23, 2018 1:20 AM IST
തളിപ്പറമ്പ്: പേപിടിച്ച കുറുക്കന്‍മാരുടെ കടിയേറ്റ് പേബാധിച്ച പശുക്കളെ ദയാവധത്തിന് വിധേയമാക്കുന്നു. തളിപ്പറമ്പിനടുത്ത് കുറുമാത്തൂര്‍ തേര്‍തലയിലാണ് ആറ് നാൽക്കാലികൾക്ക് പേപിടിച്ചത്. നേരത്തെ കുറുക്കന്‍റെ കടിയേറ്റ് പേയിളകി ഇവിടെ മൂന്ന് പശുക്കള്‍ ചത്തിരുന്നു. പേയിളകിയ മറ്റ് ആറു പശുക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും അധികൃതരും. പേയിളകിയ പശുക്കളെ പരിപാലിച്ച നാലുപേര്‍ ചികിത്സയില്‍ കഴിയുകയാണ്.

കഴിഞ്ഞ മൂന്നിനാണ് പ്രദേശവാസിയായ ടി.എം. വാസുദേവന്‍ നമ്പൂതിരിയുടെ കറവപ്പശുവിനെ പകല്‍സമയത്ത് കുറുക്കന്‍ കടിച്ചത്. ഉടന്‍തന്നെ ഡോക്ടറെ കൊണ്ടുവന്ന് കുത്തിവയ്പ് നടത്തുകയും ചെയ്തു. തുടര്‍ന്ന് പി.കെ. സരോജിനിയുടെ രണ്ട് പശുക്കൾക്കും സി.വി. കുഞ്ഞിരാമന്‍റെ ആറ് പശുക്കള്‍ക്കും കടിയേറ്റു.

ഇവയില്‍ മൂന്ന് പശുക്കള്‍ ചാവുകയും ആറെണ്ണത്തിന് പേയിളകുകയുമായിരുന്നു. കുഞ്ഞിരാമന്‍റെ വീട്ടിലെ പശുക്കളുടെ അവസ്ഥ ആരെയും കണ്ണീരിലാഴ്ത്തുന്നതാണ്. മൂന്ന് പശുക്കള്‍ പേയിളകി അമറുകയാണ്. മരണം കാത്തുകഴിയുന്ന ഈ പശുക്കളുടെ മുന്നില്‍ത്തന്നെയാണ് അവയെ സംസ്‌കരിക്കാനുള്ള കുഴിയെടുക്കുന്നത്. മൂന്ന് കറവപ്പശുക്കൾ നഷ്ടപ്പെട്ടതോടെ ഏറെ ദുഃഖത്തിലാണ് കുഞ്ഞിരാമന്‍.


പേയിളകിയ കുറുക്കന്‍ ഏതെല്ലാം മൃഗങ്ങളെ കടിച്ചിട്ടുണ്ടാകുമെന്നറിയാതെ നാട്ടുകാര്‍ ഭീതിയിലുമാണ്. പശുക്കളെ ഉള്‍പ്പെടെ ഇവര്‍ ദിവസങ്ങളായി കൂട്ടിൽനിന്ന് പുറത്തിറക്കാറില്ല. വീടിന് പുറത്തിറങ്ങാന്‍തന്നെ നാട്ടുകാര്‍ ഭയപ്പെടുകയാണ്. കടിയേറ്റ പശുക്കളെ ഡോക്ടറെത്തി പരിശോധിച്ച് കുത്തിവയ്പ് നൽകിയെങ്കിലും ഫലപ്രദമായില്ല. ഇതുവരെ 20 കുത്തിവയ്പ് നടത്തിയിട്ടും പശുക്കളെ തിരിച്ചുകിട്ടാത്ത കുഞ്ഞിരാമന്‍റെ സങ്കടം വിവരണാതീതമാ ണ്. മണക്കാട്, കുറുമാത്തൂര്‍ എന്നിവിടങ്ങളിലെ ജനങ്ങളും ഭീതിയിലാണ്. പഞ്ചായത്തിന്‍റെയോ മൃഗസംരക്ഷണവകുപ്പ് അധികൃതരുടെയോ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇതോടൊപ്പം പ്രതിരോധ കുത്തിവയ്പുൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.