തൊടുപുഴ: ഇടുക്കിയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 16 മരണം. ഏഴു പേരെ കാണാതായി. കഴിഞ്ഞ ദിവസം 13 പേർ മരിക്കുകയും അഞ്ചു പേരെ കാണാതാകുകയും ചെയ്തിരുന്നു. ഇതു കൂടാതെയാണ് 16 പേർ കൂടി മരിച്ചത്.
ചെറുതോണി ഗാന്ധിനഗർ കോളനിയിലെ വനരാജ് (65), ഭാര്യ കമലം (60), പെരുംകാല കല്ലടിയിൽ ജയരാജന്റെ ഭാര്യ ഭാവന (38), മകൾ ശ്രുതി (10), കീരിത്തോട് കണിയാംകുടിയിൽ ശശിയുടെ ഭാര്യ സരോജനി, കരിന്പൻകാനത്ത് വട്ടപ്പാറയിൽ വി.എ ജോർജ് (70), ഭാര്യ അന്നക്കുട്ടി (65), മകൾ കുഞ്ഞുമോൾ (41), വെള്ളത്തൂവൽ എസ്.വളവിൽ തുറവയ്ക്കൽ തങ്കച്ചൻ (മാത്യു 58), ഭാര്യ ഡെയ്സി (56), നെടുങ്കണ്ടം പച്ചടി താറാവിളയിൽ ജയന്റ പിതാവ് പീറ്റർ തോമസ് (72), ഭാര്യ റോസമ്മ (70), ജയന്റെ ഭാര്യ ജോളി (43), അന്യാർതൊളു നിരപ്പേൽ പാലംപറന്പിൽ ബിജുവിന്റെ ഭാര്യ ലത, മൂന്നാറിൽ തമിഴ്നാട് സ്വദേശി മദനൻ, എല്ലക്കൽ ആടിയാനാൽ ത്രേസ്യാമ്മ (80) എന്നിവരാണ് മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.