മഴ താണ്ഡവമാടി; ഇടുക്കി ഒറ്റപ്പെട്ടു
മഴ താണ്ഡവമാടി; ഇടുക്കി ഒറ്റപ്പെട്ടു
Saturday, August 18, 2018 12:14 AM IST
ഇടുക്കി: മഴ താണ്ഡവമാടിയ ‌ഇടുക്കി പൂർണമായും ഒറ്റപ്പെട്ടു. റോഡ്, വാർത്താവിതരണ സംവിധാനം , വൈദ്യുതി ഇവ തകർന്നതോടെ പുറംലോകവുമായിട്ടുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് കുറയ്ക്കുമെന്ന വാർത്തയോടൊപ്പം മഴ കുറഞ്ഞതും ഇടുക്കിക്ക് അല്പം ആശ്വാസമാകുന്നുണ്ട്. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് ഉൾപ്പെടെ മഴയ്ക്കു നേരിയ തോതിൽ കുറവ് അനുഭവപ്പെട്ടു.

ഹൈറേഞ്ചിലും ലോറേഞ്ചിലും ഒറ്റപ്പെട്ട മഴ മാത്രമേ പെയ്യുന്നുള്ളൂ. മൂന്നാർ പൂർണമായും വെള്ളത്തിലാണ്. കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് മൂന്നാറിൽ മാത്രം ഏഴു മരണമാണുണ്ടായത്. ഇന്നലെ മാത്രം ജില്ലയിൽ നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴും തുടരുന്ന മണ്ണിടിച്ചിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.

വണ്ണപ്പുറത്ത് നിരവധി ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും കൃഷിനാശവും സംഭവിച്ചു. എന്നാൽ, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കുമളി- കന്പംറോഡ്, പീരുമേട് റോഡ്, അടിമാലി, മൂന്നാർ, കട്ടപ്പന റോഡുകൾ എല്ലാം പൂർണമായും തകർന്നു. വണ്ടിപ്പെരിയാറിൽ വെള്ളം കാണാൻ ഇറങ്ങിയ വീട്ടമ്മ വെള്ളത്തിൽ വീണു മരിച്ച ദാരുണസംഭവമുണ്ടായി.കഴിഞ്ഞ ദിവസം തൊടുപുഴ മുട്ടത്തു ഉരുൾപൊട്ടലിൽ കാണാതെ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ധനക്ഷാമം കടുത്തതായി. പെട്രോൾപന്പുകൾക്കു മുന്നിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.

ഹൈറേഞ്ചുമായി ബന്ധപ്പെടാൻ ഫോണ്‍ സൗകര്യവുമില്ല. കെ എസ്ആർടിസി, സ്വകാര്യ ബസുകൾ പൂർണമായും സർവീസ് നിർത്തി. വരും ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറങ്ങാനുള്ള സാധ്യതയില്ല. ഇന്ധനക്ഷാമം ഗതാഗതസംവിധാനത്തെ ബാധിച്ചു തുടങ്ങി. മുല്ലപ്പെരിയാർ ഡാമിൽനിന്നു വെള്ളം തുറന്നു വിട്ടതോടെ തീരദേശജനതയുടെ സ്വപ്നങ്ങളാണ് ഒഴുകിപ്പോയത്. ഒരു ആയുഷ്ക്കാലംകൊണ്ട് സ്വരൂകൂട്ടിയതെല്ലാം ഒഴുകിപ്പോയി. തീരദേശത്ത് 20 ഓളം ദുരിതാശ്വാസ ക്യാന്പുകളാണ് തുറന്നത്. 2000 ഓളം കുടുംബങ്ങളാണ് ഈ അഭയാർഥി ക്യാന്പിൽ കഴിയുന്നത്. പീരുമേട് മേഖലയിൽ ശക്തമായ മഴയുണ്ട്.


മൂന്നാർ നിശ്ചലം

തോരാതെ പെയ്തിറങ്ങിയ മഴയിൽ മുങ്ങി മൂന്നാർ നിശ്ചലമായി. 1924ലിലുണ്ടായ മഹാപ്രളയത്തിന്‍റെ ഓർമയുണർത്തി ദുരിതം പെയ്തിറങ്ങിയപ്പോൾ മറക്കാനാവാത്ത ദുരന്തങ്ങൾ ഏറ്റുവാങ്ങിയത് നിരവധി കുടുംബങ്ങളാണ്. മഴക്കെടുതിയിൽ ഇതുവരെ ഏഴുപേർ മരിച്ചപ്പോൾ ഒരാളെ ഇതു വരെ കണ്ടെത്താനായിട്ടില്ല. കെട്ടിടങ്ങൾക്കു മുകളിൽ മണ്ണിടിഞ്ഞു വീണാണ് ഏഴുപേരും മരിച്ചത്.

ഉരുൾ ഭീഷണിയിൽ

ഉരുൾ ഭീഷണിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് വണ്ണപ്പുറം മേഖല. വെള്ളക്കയം മുള്ളരിങ്ങാട് റൂട്ടിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ചു കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. ബാലനാട് ഭാഗത്ത് ഇന്നലെ രാവിലെ ആറിടത്ത് ഒരേസമയം ഉരുൾപൊട്ടി. കൃഷിയിടങ്ങളോടു ചേർന്നാണ് ഉരുൾപൊട്ടലുണ്ടായത്. ഇന്നലെ പുലർച്ചെ ആറോടെയാണ് അപകടം.

ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ വീടുകളില്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. എന്നാൽ, ഇതിനടുത്തായി വെള്ളള്ള് ഭാഗത്ത് മണ്ണിടിഞ്ഞ് നിരവധി പേർ ഒറ്റപ്പെട്ടു. ഇതേക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് വണ്ണപ്പുറം ടൗണിൽ നിന്നും നാട്ടുകാർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഒടിയപാറയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഏക്കറുകളോളം കൃഷിഭൂമി ഒലിച്ചുപോയി. എന്നാൽ, വീടുകൾക്കു നാശമുണ്ടായില്ല. ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന മണ്ണും പാറയും മരങ്ങളിൽ തട്ടി വഴിമാറിപ്പോയതിനാൽ വീടുകൾ തകർന്നില്ല. ചേലച്ചുവട്ടിലും ഉരുൾപൊട്ടലുണ്ടായി. ആളപായമില്ല. മൂലമറ്റം നാടുകാണിയിലും ഉരുൾപൊട്ടിയെങ്കിലും ആളപായമില്ല. എന്നാൽ, വ്യാപകകൃഷിനാശമുണ്ടായി.


ജോണ്‍സണ്‍ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.