നിഫ്റ്റിലെ വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം: അധ്യാപകനെതിരേ കേസെടുത്തു
Saturday, August 18, 2018 12:14 AM IST
തളിപ്പറമ്പ്: മാനസിക പീഡനത്തിൽ മനംനൊന്ത് നിഫ്റ്റിലെ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപകൻ ചെന്നൈ സ്വദേശി സെന്തില്‍കുമാര്‍ വെങ്കിടാചലത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 511, 306 വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ 11 ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മൂന്നാം വര്‍ഷ ടെക്സ്റ്റൈല്‍ ഡിസൈന്‍ വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് അമിതമായി ഗുളികകള്‍ കഴിച്ച് അവശനിലയില്‍ കണ്ടത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചതിനാലാണ് പെണ്‍കുട്ടി മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്.


അധ്യാപകന്‍റെ മാനസികപീഡനം കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതുകൂടാതെ വിദ്യാർഥിനിയുടെ പിതാവ് രേഖാമൂലം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അധ്യാപകനെതിരേ കേസെടുക്കുന്നതുസംബന്ധിച്ച് രണ്ടു ദിവസം മുമ്പ് പോലീസ് നിയമോപദേശം തേടിയിരുന്നു. വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചതറിഞ്ഞ് ആരോപണവിധേയനായ അധ്യാപകന്‍ സെന്തില്‍കുമാര്‍ ഉടന്‍ നാട്ടിലേക്ക് പോയിരുന്നു. അദ്ദേഹം താമസിച്ചിരുന്ന കടമ്പേരി പീലേരിയിലെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ചില്ലുകള്‍ അജ്ഞാതസംഘം കഴിഞ്ഞദിവസം അടിച്ചുതകര്‍ത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.