ഇനി പാന്പുഭീഷണി
ഇനി പാന്പുഭീഷണി
Tuesday, August 21, 2018 1:29 AM IST
അങ്കമാലി: പ്രളയത്തിൽ മാളങ്ങളിൽ വെള്ളം കയറിയതിനേത്തുടർന്നു പുറത്തുചാടിയ പാന്പുകളുടെ കടിയേറ്റു നിരവധിപേർ ചികിത്സയിൽ. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 53 പേരാണു പാന്പുകടിയേറ്റ് അങ്കമാലി എൽഎഫ് ആശുപത്രിയിൽ മാത്രം ചികിത്സ തേടിയത്.

ഒന്പതുപേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ടു പേരുടെ നില ഗുരുതരം. ഭൂരിഭാഗം പേരെയും അണലിയാണു കടിച്ചത്. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽനിന്നുള്ളവരാണ് പാന്പുകടിയേറ്റ് ഇവിടെ ചികിത്സ തേടി എത്തിയിട്ടുള്ളത്. പാന്പുകടിയേൽക്കുന്നവർക്ക് 24 മണിക്കൂറും എൽഎഫിൽ ചികിത്സ ലഭ്യമാണെന്ന് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ അറിയിച്ചു.

വെള്ളപ്പൊക്കത്തെത്തുടർന്ന് വീട് വൃത്തിയാക്കുന്നതിനിടെ മൂവാറ്റു പുഴയിൽ വീട്ടമ്മയ്ക്കു പാന്പുകടിയേറ്റു. കൊച്ചങ്ങാടി പടിഞ്ഞാറേച്ചാലിൽ സെയ്തുമുഹമ്മദിന്‍റെ ഭാര്യ ആസിയ (55)യുടെ കാലിലാണു പാന്പുകടിയേറ്റത്. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു സംഭവം.

വാഴപ്പിള്ളി ചാരീസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആസിയ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

പാന്പ് കടിച്ചാൽ ചെയ്യേണ്ടത്

ശരീരം അനക്കുകയോ ഉറങ്ങുകയോ ചെയ്യരുതെന്നു വിഷചികിത്സാ വിദഗ്ധൻ ഡോ. ജോസഫ് കെ. ജോസഫ് പറഞ്ഞു. മദ്യം കഴിക്കരുത്. കാൽപാദത്തിൽ പാന്പുകടിയേറ്റാൽ തുടയുടെ ഭാഗത്തും, കൈപ്പത്തിയിൽ കടിച്ചാൽ കൈമുട്ടിനു മുകളിലും കെട്ടുക. ചൂണ്ടുവിരൽ കടന്നുപോകാവുന്ന വിധത്തിലായിരിക്കണം കെട്ട്.

കടിച്ചഭാഗത്തെ രക്തം വായ് കൊണ്ടു വലിച്ചെടുക്കുകയോ, ബ്ലേഡ് പോലുള്ള മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ചു മുറിവു വലുതാക്കുകയോ സോപ്പും വെള്ളവും ഉപയോഗിച്ചു കടിയേറ്റ ഭാഗം കഴുകുകയോ ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു.

വെള്ളം കുടിക്കുന്നതിനും മിതമായ തോതിൽ ഭക്ഷണം കഴിക്കുന്നതിനും കുഴപ്പമില്ലെന്നും ഡോ.ജോസഫ് കെ. ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.