കുൽഭൂഷണ്‍ ജാദവ് കേസ്: അനുകൂല വിധിയിൽ പ്രധാനമന്ത്രിക്കു സംതൃപ്തി
കുൽഭൂഷണ്‍ ജാദവ് കേസ്: അനുകൂല വിധിയിൽ പ്രധാനമന്ത്രിക്കു സംതൃപ്തി
Thursday, May 18, 2017 12:28 PM IST
ന്യൂഡൽഹി: അന്താരാഷ്ട്ര കോടതിയിൽ കുൽഭൂഷണ്‍ ജാദവിന്‍റെ കേസിൽ അനുകൂല വിധി നേടിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംതൃപ്തി അറിയിച്ചു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ടെലിഫോണിൽ വിളിച്ചു മോദി പ്രത്യേക അഭിനന്ദനം അറിയിച്ചു. ഫീസ് വാങ്ങാതെ കേസ് വാദിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ അടക്കം അനുകൂല വിധി നേടുന്നതിനായി പ്രവർത്തിച്ച എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

മുൻ വ്യോമസേനാ ഉദ്യോഗസ്ഥനായ കുൽഭൂഷണ്‍ ജാദവിനെ ചാരനെന്ന് ആരോപിച്ചു പാക് പട്ടാളക്കോടതി വിധിച്ച വധശിക്ഷ സ്റ്റേ ചെയ്ത ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് ഇന്ത്യൻ ജനതയ്ക്കും ജാദവിന്‍റെ കുടുംബാംഗങ്ങൾക്കും വലിയ ആശ്വാസമായെന്നു സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യക്കായി കേസ് ഫലപ്രദമായി വാദിച്ച ഹരീഷ് സാൽവേ പ്രത്യേക അനുമോദനം അർഹിക്കുന്നു. കുൽഭൂഷണ്‍ ജാദവിന്‍റെ ജീവൻ രക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനും ഇന്ത്യ പരമാവധി ശ്രമം നടത്തുമെന്ന് സുഷമ വിവിധ ട്വിറ്റർ സന്ദേശങ്ങളിൽ വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇതിനായി എല്ലാ ശ്രമങ്ങളും നടത്തും. അന്തിമ വിധി വരുന്നതു വരെ 47കാരനായ ജാദവിനെ തൂക്കിലേറ്റരുതെന്നാണു അന്താരാഷ്‌ട്ര നീതിന്യായ കോടതിയുടെ (ഇന്‍റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റീസ്- ഐസിജെ) ഉത്തരവ്.

എ.കെ. ആന്‍റണി

അന്താരാഷ്‌ട്ര രംഗത്ത് ഇന്ത്യക്കുണ്ടായ വലിയ വിജയമാണ് അന്താരാഷ്‌ട്ര കോടതിയുടെ വിധിയെന്നു മുൻ പ്രതിരോധമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്‍റണി പറഞ്ഞു. അന്താരാഷ്‌ട്ര നിയമങ്ങളുടെയും മര്യാദകളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനം നടത്തിയ പാക്കിസ്ഥാന് മുഖത്തേറ്റ ഏറ്റവും വലിയ അടിയാണിത്. പാക് പട്ടാള കോടതിയുടെ തീർപ്പ് ഏകപക്ഷീയവും ക്രൂരവുമായിരുന്നുവെന്ന് അന്താരാഷ്‌ട്ര കോടതിയുടെ ഉത്തരവിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

അരുണ്‍ ജയ്റ്റ്‌ലി

അന്താരാഷ്‌ട്ര കോടതിയുടെ ഉത്തരവ് വലിയ ആശ്വാസവും സംതൃപ്തിയുമാണെന്ന് കേന്ദ്ര പ്രതിരോധ, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നിയമവ്യവസ്ഥയുടെ വിജയമാണിത്. വെൽഡണ്‍ ഹരീഷ് സാൽവെ. നിങ്ങൾ ഇന്ത്യയെ അഭിമാനപൂരിതരാക്കി. കേസ് വാദിച്ച സാൽവേയെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ടു മുൻ സഹപ്രവർത്തകനായ ജയ്റ്റ്‌ലി പറഞ്ഞു.

വെങ്കയ്യ നായിഡു

അന്താരാഷ്‌ട്ര കോടതിയുടെ വിധി ഇന്ത്യയുടെ വൻവിജയമാണെന്നു കേന്ദ്ര വാർത്താവിതരണ, നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. മനുഷ്യാവകാശങ്ങളുടെയും ഇന്ത്യയുടെയും വിജയമാണിത്. ആഗോള സമൂഹത്തിനു മുന്നിൽ പാക്കിസ്ഥാന്‍റെ പൊള്ളത്തരം തുറന്നുകാട്ടാനായി. പാക്കിസ്ഥാൻ പറഞ്ഞുപരത്തിയ കള്ളങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിദേശകാര്യമന്ത്രാലയം അന്താരാഷ്‌ട്ര കോടതിയിൽ കേസ് ഫലപ്രദമായി ഉന്നയിച്ചു. രാജ്യമാകെ വിധിയിൽ സന്തുഷ്ടരാണെന്നും നായിഡു ചൂണ്ടിക്കാട്ടി.

ഹരീഷ് സാൽവേ

കുൽഭൂഷണ്‍ ജാദവിനും ഇന്ത്യക്കും നീതി ലഭ്യമാക്കിയ വിധിയിൽ സന്തോഷമുണ്ടെന്ന് ഹേഗിലെ അന്താരാഷ്‌‌ട്ര കോടതിയിൽ ഇന്ത്യക്കു വേണ്ടി കേസ് വാദിച്ച മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ പറഞ്ഞു. ഇക്കാര്യത്തിൽ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. പേരിന് ഒരു രൂപ മാത്രമാണു കേസ് വാദിക്കാൻ സാൽവേ വാങ്ങുന്നത്.

മുകുൾ റോഹ്തഗി

ഐക്യരാഷ്്‌ട്ര സഭയുടെ കോടതിയിൽ ഇന്ത്യ നേടിയതു വൻ വിജയമാണെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്തഗി അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍റെ കപടനാട്യമാണു വെളിച്ചത്തായത്. അന്താരാഷ്‌ട്ര കോടതിയുടെ അന്തിമവിധിയും ഇന്ത്യക്ക് അനുകൂലമാകുമെന്നാണു പ്രതീക്ഷ. ഈ വിധി നേടിയെടുക്കാൻ സഹായിച്ച വിദേശകാര്യ മന്ത്രാലയം അടക്കം എല്ലാവരും അഭിനന്ദനം അർഹിക്കുന്നതായി റോഹ്തഗി വിശദീകരിച്ചു.

വിദേശകാര്യ വക്താവ്

അന്താരാഷ്‌ട്ര കോടതിയുടെ ഇടക്കാല ഉത്തരവ് ഏകകണ്ഠവും സംശയരഹിതവുമാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പാക്കിസ്ഥാൻ പൂർണമായി നടപ്പാക്കണമെന്നു വിദേശകാര്യ വക്താവ് ഗോപാൽ ബാന്തെ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പാക്കുന്നതിനു സ്വീകരിച്ച നടപടികൾ പാക്കിസ്ഥാൻ അന്താരാഷ്‌ട്ര കോടതിയെ അറിയിക്കണം. ഐസിജെയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ കുൽഭൂഷണ്‍ ജാദവിന്‍റെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിനു പാക്കിസ്ഥാൻ പരിഹാരം കാണുമെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് പ്രതീക്ഷ പ്രകടിപ്പിച്ചു.

മനീഷ് തിവാരി

കുൽഭൂഷണ്‍ ജാദവിനെ സുരക്ഷിതനായി തിരികെ ഇന്ത്യയിലെത്തിക്കാൻ അന്താരാഷ്‌ട്ര കോടതിയുടെ ഈ അനുകൂല വിധി ഉേത്തജനമായി കേന്ദ്രസർക്കാർ ഉപയോഗിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി പറഞ്ഞു. ഇന്ത്യക്ക് അനുകൂലമായ തീരുമാനം ഉണ്ടായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദൽബീർ കൗർ

സത്യത്തിന്‍റെ ഇന്ത്യയുടെയും വിജയമാണിതെന്നു നാലു വർഷം മുന്പു പാക്കിസ്ഥാനിലെ ജയിലിൽ കൊല്ലപ്പെട്ട സരബ്ജിത് സിംഗിന്‍റെ സഹോദരി ദർബീർ സിംഗ് പറഞ്ഞു. സ്വന്തം തെറ്റുകളിൽ നിന്നു പാക്കിസ്ഥാൻ ഇനിയെങ്കിലും പാഠം പഠിക്കണം. കോടിക്കണക്കിന് ഇന്ത്യക്കാർ സന്തോഷിക്കുന്ന വിധി നേടിയതിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.