ക്വിറ്റ് ഇന്ത്യാ വാർഷികം: സർക്കാർ പ്രമേയത്തിൽ ഗാന്ധിജിയില്ല; മോദിയുടെ പ്രസംഗത്തിൽ നെഹ്റുവുമില്ല
Wednesday, August 9, 2017 12:23 PM IST
ന്യൂഡൽഹി: ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക രാജ്യസഭാ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പ്രമേയത്തിൽ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പേരുണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എതിർത്തതോടെ, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശർമ കൊണ്ടുവന്ന പ്രമേയം അംഗീകരിക്കാൻ സർക്കാർ നിർബന്ധിതരായി. രാജ്യസഭയിൽ പ്രമേയം ഐകകണ്ഠ്യേനെ പാസാക്കി. ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അടക്കമുള്ളവരുടെ പേരുകൾ ഒഴിവാക്കിയതും വിവാദമായി.

വിവിധകക്ഷി നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് ഐകകണ്ഠ്യേന പാസാക്കേണ്ട പ്രമേയം സഭയിൽ അവതരിപ്പിച്ച് പാസാക്കുക. ഇതിനായി ഇന്നലെ കക്ഷി നേതാക്കളുടെ യോഗത്തിനു മുന്പാകെ സർക്കാർ കൊണ്ടുവന്ന പ്രമേയത്തിലാണ് ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ പ്രധാന ശില്പി മഹാത്മാ ഗാന്ധിയുടെ പേരില്ലാതിരുന്നതും കോണ്‍ഗ്രസിന്‍റെ എതിർപ്പിന് ഇടയാക്കിയതും. ഇതേത്തുടർന്ന് ആനന്ദ് ശർമ കൊണ്ടുവന്ന പ്രമേയം സഭയിൽ അവതരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതു രാജ്യസഭ ചെയർമാൻ ഉപരാഷ്‌്ട്രപതി ഹമീദ് അൻസാരി അവതരിപ്പിച്ച് ഐകകണ്ഠേനെ പാസാക്കി.

അതേസമയം, ലാൽബഹദൂർ ശാസ്ത്രി, രാം മനോഹർ ലോഹ്യ എന്നിവരുടെ പേരുകൾ എടുത്തു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജവഹർലാൽ നെഹ്റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് പരാമർശിക്കാൻ തയാറായില്ല. ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ രാജ്യം സ്വാതന്ത്ര്യത്തിനായി പുറത്തെടുത്ത മനോവീര്യം 2022നുള്ളിൽ പുതിയ ഭാരതം കെട്ടിപ്പടുക്കാനായി പുറത്തെടുക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ക്വിറ്റ് ഇന്ത്യ സമരത്തിൽ പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക എന്നായിരുന്നു മഹാത്മാ ഗാന്ധി നൽകിയ മുദ്രാവാക്യമെങ്കിൽ, ഇന്നത് പ്രവർത്തിക്കും, ഞങ്ങൾ പ്രവർത്തിച്ചിരിക്കും എന്നാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഴിമതിയുടെയും ദാരിദ്ര്യത്തിന്‍റെയും പിടിയിൽ നിന്നു മോചിപ്പിക്കണം. അഴിമതിയുടെ നീരാളിപ്പിടുത്തം വികസനത്തിനു വിഘാതം സൃഷ്ടിക്കുകയാണ്. അഴിമതിയും ഭീകരവാദവും തുടച്ചു നീക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.