ന്യൂഡൽഹി: മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നൽകിയ ഹർജി കോടതി തള്ളി. കേജരിവാളിന്‍റെ അറസ്റ്റ് നിയമപരമാണെന്ന് കോടതി നിരീക്ഷിച്ചു.

കേസിന്‍റെ തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചന നടത്തിയതിൽ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി.‌

മുഖ്യമന്ത്രിയെന്ന പരിഗണന നൽകാനാവില്ല. അറസ്റ്റ് സമയം തീരുമാനിക്കുന്നത് ഇഡിയാണ്. ജഡ്ജിമാർ നിയമപരമായിട്ടാണ് തീരുമാനമെടുക്കേണ്ടത്. രാഷ്ട്രീയമായിട്ടല്ലെന്നും കോടതി വ്യക്തമാക്കി.

മാപ്പുസാക്ഷിയുടെ മൊഴി നിയമപരമായിട്ടാണ് രേഖപ്പെടുത്തിയത്. വിചാരണ സമയത്ത് സാക്ഷി മൊഴികളെ ചോദ്യം ചെയ്യാം. ഇപ്പോൾ അതിൽ ഇടപെടാൻ ഹൈക്കോടതി ഉദ്ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

ആർക്കെങ്കിലും തെരഞ്ഞടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുന്നതോ ഇലക്ടറൽ ബോണ്ട് നൽകുന്നതോ കോടതിയുടെ വിഷയമല്ലെന്നും ജഡ്ജി വ്യക്തമാക്കി.

കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേജരിവാൾ കോടതിയെ സമീപിച്ചത്.