പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മണ്ണാർക്കാടിനടുത്ത് ചൂരിയോട് പാലത്തിന് സമീപം ബസും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കരിങ്കല്ലത്താണി സ്വദേശി ചുങ്കത്ത് വീട്ടിൽ മജീദിന്‍റെ മകൻ മുഷ്റഫ് (19) ആണ് മരിച്ചത്.

അർധരാത്രി ഒന്നോടെയായിരുന്നു അപകടം. താഴേക്കോട് സ്വദേശികളായ നാലകത്ത് നാസിറിന്‍റെ മകൻ സോനു അഹമ്മദ് (20), മാളിയക്കത്തൊടി നാസറിന്‍റെ മകൻ അദിനാൻ (19), കിഴക്കേനാട് റഷീദിന്‍റെ മകൻ റയ്യാൻ (18), മാളിയക്കത്തൊടി റസാക്കിന്‍റെ മകൻ ജസീം (20), തച്ചമ്പാറ ഒറവിൽ വീട്ടിൽ സൂര്യനാരായണന്‍റെ മകൻ അരുൺ (24), ബസ് യാത്രികനായ അട്ടപ്പാടി ചാവടി കാരത്തൂർ സുന്ദരന്‍റെ മകൻ സുധീഷ് (19) എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ സുധീഷിന്‍റെ കാൽ അറ്റുപോയ നിലയിലാണ്. വലതുകാലിന് ഗുരുതര പരിക്കുമുണ്ട്. ഇയാളെ വിദഗ്ദ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശേഷിക്കുന്നവരെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊടൈക്കനാലിൽ നിന്നും വിനോദ യാത്രകഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. അപകടകാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.