Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പിണറായി ചിരിക്കുന്നു
കേരളത്തിലെ 11 ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞടുപ്പുകളിൽ 42ൽ 24 എണ്ണവും പിടിച്ചെടുത്തുകൊണ്ട് ഇടതുമുന്നണി വൻവിജയം കൊണ്ടാടി. കേരളത്തിലെ വോട്ടർമാരിൽ 77,634 പേർ പങ്കെടുത്ത ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായിരുന്ന 19 സീറ്റുകളാണ് 24 ആയി ഉയർന്നത്.
ജനാധിപത്യമുന്നണിയുടെ 16 സീറ്റുകൾ 12 ആയി ചുരുങ്ങി. ബിജെപിയുടെ ഏഴു സീറ്റുകൾ ആറായി. എങ്കിലും ഉപതെരഞ്ഞെടുപ്പു നടക്കുന്ന തൃക്കാക്കരയുടെ അടുത്തുള്ള തൃപ്പൂണിത്തുറയിൽ ഇടതുപക്ഷത്തിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ ബിജെപി പിടിച്ചത് അർഥഗർഭമാണ്. ഇടതുപക്ഷവും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുടെ ഫലമാണോ ഈ തോൽവി എന്നു ചിന്തിക്കേണ്ടതുണ്ട്. ബിജെപി ഇത്തരം കളികൾക്കു മടിക്കുന്നവരല്ല. പാലായിൽ മുത്തോലി പഞ്ചായത്തിൽ ജനാധിപത്യമുന്നണിയുടെ വോട്ടു വാങ്ങി അവിടുത്തെ ജില്ലാ പഞ്ചായത്തിൽ അവർ ജനാധിപത്യ മുന്നണി സ്ഥാനാർഥിക്കു വേണ്ടി വോട്ടു ചെയ്തതുപോലെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അതുപോലെ തൃക്കാക്കരയിൽ വോട്ടു വാങ്ങി തൃപ്പൂണിത്തുറയിൽ വോട്ടു കൊടുക്കുന്ന കച്ചവടം. തൃക്കാക്കരയിലെ കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തുന്ന ഇടതുപക്ഷ തോൽവിയാണ് തൃപ്പൂണിത്തുറയിൽ ഉണ്ടായിരിക്കുന്നത്. എങ്കിലും കേരളമാകെ സിൽവർലൈൻ വിരുദ്ധ സമരത്തിന്റെയടക്കം സർക്കാർവിരുദ്ധ തരംഗം അലയടിക്കുന്പോഴും ഇടതുമുന്നണി എതിരാളികളെ അടിച്ചുവീഴ്ത്തുന്നതും തെരഞ്ഞെടുപ്പിൽ വിജയം നേടുന്നതും പിണറായിക്ക് ആഹ്ലാദം പകരുന്നതാണ്.
ഇടതുമുന്നണിയുടെ നട്ടെല്ലായി കരുതപ്പെടുന്ന തൊഴിലാളികൾക്കു സർക്കാരിനു വോട്ടു ചെയ്യാൻ ഒരു ന്യായവും ഇല്ലാത്ത കാലമാണെന്ന് ഓർക്കണം. പതിനായിരക്കണക്കിനു ജീവനക്കാരുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസിയിൽ ജോലിചെയ്ത ജീവനക്കാർക്ക് മാസശന്പളം എന്നു കൊടുക്കാൻ സാധിക്കും എന്നുപോലും പറയാൻ കഴിയാത്ത നിലയിലാണു കാര്യങ്ങൾ. സമരം ചെയ്യാൻ ജീവനക്കാർക്കു ഭയമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ശന്പളം കൊടുക്കാൻ സർക്കാരിനു സാധിക്കില്ലെന്നു ധനമന്ത്രി തീർത്തുപറഞ്ഞു. കെഎസ്ഇബിയിലും കാര്യങ്ങൾ പന്തിയല്ല. ചെയർമാനെ കൊന്പുകുത്തിക്കാൻ ചെന്ന സഖാക്കൾ കൊന്പുകുത്തി. ഇതെല്ലാം സംഭവിക്കണമെങ്കിൽ മുഖ്യമന്ത്രി അറിയാതെ ആവില്ലെന്ന് ആർക്കാണു സംശയം? സംസ്ഥാന സർക്കാർ ആരംഭിച്ച കേരളാ ബാങ്കിലെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരേ ഇടതുയുണിയനു പരസ്യമായി രംഗത്തുവരേണ്ടി വന്നതും ചെറിയ കാര്യമല്ല.
സർക്കാർ ജീവനക്കാരുടെപോലും ശന്പളം മുടങ്ങുമോ എന്ന നിലയിലേക്കു കേരളത്തിൽ കാര്യങ്ങൾ അപചയിക്കുന്നു എന്നു കാര്യവിവരമുള്ളവർ ആശങ്കപ്പെടുകയാണ്. ശന്പളം മുടങ്ങില്ല എന്നു ധനമന്ത്രി തീർത്തുപറയുന്പോഴും കോവിഡ് കാലത്തെപ്പോലെ ശന്പളം പിടിച്ചുവയ്ക്കുകയോ മറ്റോ ചെയ്യുമോ എന്ന ഭീതി പരക്കുന്നുണ്ട്. കേന്ദ്ര ജീവനക്കാർക്കു ലഭിച്ച ക്ഷാമ ബത്താവർധനയും ശന്പള പരിഷ്കരണത്തിലെ കുടിശികയും കേരളത്തിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഒരുവർഷത്തിലധികമായി കിട്ടാനുണ്ട്. മറ്റു പല പെൻഷനുകളിലും പ്രഖ്യാപിച്ച വർധന രണ്ടു വർഷമായി കിട്ടാത്ത സംഭവങ്ങളുമുണ്ട്. ശന്പളത്തിൽ 30 ശതമാനം പിടിച്ചുവച്ച് പ്രതിസന്ധി തരണംചെയ്യാൻ ധനവകുപ്പു നിർദേശിച്ചെന്നും അത്രയും വേണ്ട 10 ശതമാനം മതിയെന്നു സർക്കാർ തീരുമാനിച്ചു എന്നുമാണു പരക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ട് സർക്കാർ സംഘടനകൾ ഒരക്ഷരംപോലും മിണ്ടുന്നുമില്ല. തൊഴിലാളികളെ അവകാശസമരങ്ങൾക്കു പഠിപ്പിച്ച പാർട്ടി ഭരിക്കുന്പോൾ എല്ലാവരും നിശബ്ദർ.
തിരിച്ചടിയായി കേന്ദ്രനയം
കടമെടുത്തു കാര്യങ്ങൾ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം കേന്ദ്രം കർശനമായി തടയുന്നതിന്റെ സൂചനകളും പിണറായിയെ ചരിപ്പിക്കുന്നുണ്ടാകണം. ഇക്കാരണംകൊണ്ടു വളരെ തന്ത്രപരമായി സിൽവർലൈൻ പദ്ധതിയിൽനിന്നു പിന്മാറാം എന്നതുതന്നെ ആവും ഒന്നാമത്തെ പ്രയോജനം. ചരിത്രത്തിൽ ഒരിക്കലും വന്നുപെടാത്ത കടക്കെണിയിലായിരിക്കുകയാണ്. കേരളത്തിന്റെ പൊതുകടം 3.02 ലക്ഷം കോടി കടന്നു. അതു നാലു ലക്ഷം കോടിയിലേക്കു കുതിക്കുകയാണ്. കിഫ്ബി വഴി ഉണ്ടാക്കുന്ന കോടികളുടെ കടങ്ങൾ വേറെയും ഉണ്ട്. 2003 ൽ കേരള നിയമസഭ പാസാക്കിയ ഫിസ്ക്കൽ റെസ്പോണ്സിബിലിറ്റി നിയമം അനുസരിച്ച് കടപരിധി മൊത്തം വരുമാനത്തിന്റെ 29.67 ശതമാനമായിരിക്കേണ്ടതുണ്ട്. എന്നാൽ അതു 40 ശതമാനത്തിന് അപ്പുറമായി എന്നതാണു ഞെട്ടിപ്പിക്കുന്ന സത്യം.
കടം തിരിച്ചടയ്ക്കാൻ കൂടുതൽ കടം എടുക്കേണ്ടിവരുന്ന നിലയാണുള്ളത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടേണ്ടതുണ്ട്. കേന്ദ്ര സർക്കാർ അടുത്തകാലത്തു പുറപ്പെടുവിച്ച നിർദേശം അനുസരിച്ച് കിഫ്ബി അടക്കം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ എടുത്ത കടവും സർക്കാരിന്റെ കടമായി വരും. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 3.5 ശതമാനമാണു സർക്കാരിന് എടുക്കാവുന്ന പൊതുകടം. ഇതനുസരിച്ച് ഒരു വർഷം സംസ്ഥാനത്തിന് എടുക്കാൻ സാധിക്കുന്നതു പരമാവധി 32,435 കോടി രൂപയാണ്. ഈ പരിധിയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ കടങ്ങളും വരുന്നു എന്നാണ്. ഇക്കാര്യത്തിൽ കേന്ദ്രം ഉറച്ചുനിന്നാൽ സംസ്ഥാനത്തിനു വലിയ തിരിച്ചടിയാവും. നിത്യനിദാന ചെലവുകൾപോലും ബുദ്ധിമുട്ടിലാവും. അത്തരം സാഹചര്യം ഒഴിവാക്കാൻ സർക്കാർ കിണഞ്ഞുശ്രമിക്കുന്നുണ്ട്. അതുകിട്ടാതെ വരുന്ന സാഹചര്യത്തിൽ സർക്കാരിനു ചെലവുകൾ ഭീകരമായി കുറയ്ക്കേണ്ടി വരും. കോണ്ട്രാക്ടർമാരുടെ ബില്ലുകൾ മാത്രമല്ല ജീവനക്കാരുടെ ശന്പളംപോലും ക്രമമായി കൊടുക്കാനാവാത്ത നിലവരും. തോമസ് ഐസക്കിനെപ്പോലുള്ള ഒരു സാന്പത്തിക വിദഗ്ധനെ ഒഴിവാക്കിയതിന്റെ കഷ്ടപ്പാട് ഇപ്പോൾ പിണറായി മാത്രമല്ല കേരളവും അനുഭവിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനാകട്ടെ അന്തർദേശീയ പ്രശസ്തനായ സാന്പത്തിക വിദഗ്ധനെയാണ് ധനമന്ത്രിയാക്കിയത്. അദ്ദേഹം മുസ്ലിംകൾക്ക് ഹജ്ജ് തീർത്ഥാടനംപോലെ ക്രൈസ്തവർക്ക് ജറൂസലെം തീർത്ഥാടനത്തിനുവരെ വലിയ തുക സർക്കാർ സഹായം ഏർപ്പെടുത്തിയിരിക്കുന്നു.
പോലീസ് കേസിലെത്തിയ പ്രയോഗങ്ങൾ
തൃക്കാക്കരയിൽ തെരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നവർ ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ കേരളത്തിന്റെ സംസ്കാരത്തിനു നിരക്കാത്തതാകുന്നില്ലേ? പതിവുപോലെ പിണറായിയാണ് ഇക്കുറിയും വല്ലാത്ത വാക്കുകൾ പറഞ്ഞത്. തൃക്കാക്കരയിൽ പി.ടി. തോമസ് മരിച്ചത് ഒരു സൗഭാഗ്യമായിപ്പോയി എന്നു ചിത്രീകരിക്കാവുന്നവിധം അദ്ദേഹം നടത്തിയ പരമാർശം ഇടതുമുന്നണിക്കു തിരിച്ചടിയായി. ഇടതുനേതാക്കൾക്കു മുഖ്യമന്ത്രിയുടെ വാക്കുകൾക്കു വിശദീകരണം കൊടുക്കേണ്ടിവന്നു. എങ്കിലും ആ പ്രയോഗം വല്ലാത്തതായി എന്നു പി.ടിയോട് തെല്ലും ആദരവില്ലാത്തവർക്കുപോലും തോന്നുന്നതായി. ഇങ്ങനെ ഇടതുമുന്നണി വിമ്മിട്ടപ്പെട്ടു നിൽക്കുന്പോഴാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, തൃക്കാക്കരയിൽത്തന്നെ ക്യാന്പ് ചെയ്തു തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുഖ്യമന്ത്രി നേതൃത്വം കൊടുക്കുന്നതിനെ മോശമായ വാക്കുകളിൽ ചിത്രികരിച്ചത്.
കോണ്‍ഗ്രസുകാരെക്കാൾ എത്രയോ ആവേശത്തോടെ ഇടതുപക്ഷക്കാർ സുധാകരനെതിരേ പ്രതികരിച്ചു. പാർട്ടിയുടെ സെക്രട്ടേറിയറ്റ് കൂടി പ്രതിഷേധിച്ചു. അത് അവർ വലിയ തെരഞ്ഞെടുപ്പു വിഷയമാക്കി. അവസാനം പോലീസ് കേസിലെത്തി. പണ്ട് താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ച, കൊല്ലത്തെ ആർഎസ്പി സ്ഥാനാർഥി പ്രേമചന്ദ്രനെ ക്രൂരമായി അധിക്ഷേപിച്ച പിണറായിയുടെ സഖാക്കൾക്ക് അതു തീരെപിടിച്ചില്ല. പി.ടിയുടെ മരണത്തെക്കുറിച്ച് പിണറായി പറഞ്ഞതെല്ലാം അവർ ന്യായീകരിക്കുന്നു; ഇതാണ് സഖാവിസം. അവർക്ക് എന്തും പറയാം, മറ്റുള്ളവർ ഒന്നും പറയരുത്. പിണറായിക്കു പാർട്ടിയിൽനിന്നു കിട്ടിയ പിന്തുണ സുധാകരനു സ്വന്തം പാർട്ടിയിൽനിന്നു കിട്ടിയതുമില്ല. അദ്ദേഹത്തിനു പ്രസ്താവന പിൻവലിക്കേണ്ടി വന്നു. ഇതാണു കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വലിയ വ്യത്യാസം. പിണറായിയെപോലുള്ള സിപിഎം നേതാക്കൾ പറയുന്ന ഏതു മോശം പ്രയോഗത്തിനും വിശദീകരണങ്ങളും ന്യായീകരണങ്ങളുമാവും ഉണ്ടാവുക. കോണ്‍ഗ്രസുകാർ തെറ്റു മനസിലാക്കിയാൽ പിൻവലിക്കും മാപ്പുപറയും.
മുഖ്യമന്ത്രിയും മന്ത്രിമാരും മുഴുവൻ ഇടതുപക്ഷ എംഎൽഎമാരും തൃക്കാക്കരയിൽ ക്യാന്പ് ചെയ്തു പ്രവർത്തിക്കുന്നു എന്നതു തെരഞ്ഞെടുപ്പു ഫലത്തിന് അവർ കൊടുക്കുന്ന പ്രധാന്യത്തിനും തെളിവാണ്. മാത്രമല്ല മുഖ്യമന്ത്രി വളരെ വ്യക്തിപരമായി പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നു. വളരെ ചിട്ടയായ പ്രചാരണ പരിപാടികൾ നടക്കും. ഇടതുമുന്നണിക്കു ജയിക്കാനായാൽ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ വിജയമായി കണക്കാക്കുമെന്നതുപോലെ തോറ്റാൽ വ്യക്തിപരമായ തോൽവിയായും ചിത്രീകരിക്കപ്പെടും. ട്വന്റി 20 പോലെ മത്സരിക്കുന്നില്ലെന്നു പറയുന്നവരെ ഒപ്പംകൂട്ടാൻ അദ്ദേഹം എല്ലാ സമ്മർദവും ഉപയോഗിക്കുകയും ചെയ്യും. ഇടതുമുന്നണിയുടെ എംഎൽഎ ശ്രീനിജനെക്കുറിച്ച് ഇടതുപക്ഷത്തിനു വോട്ട് കളയുന്ന നേതാവ് എന്നൊക്കെ സാബു ജേക്കബ് പറയുന്നത് ഇത്തരം ധാരണകളുടെ സൂചനയാകുമോ? സാബുവിനെതിരേ ശ്രീനിജൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഞൊടിയിടകൊണ്ടു പിൻവലിച്ചതു സൂചനയാണ്.
ഈ പ്രാധാന്യം കൊണ്ടാണു സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി വ്യക്തികളുടെ സ്ഥലം കൈയേറി നടത്തിക്കൊണ്ടിരുന്ന മഞ്ഞക്കുറ്റി നാട്ടൽ റദ്ദാക്കിയത്. സാമൂഹികാഘാത പഠനം കുറ്റി സ്ഥാപിക്കാതെയും നടത്താം എന്നാണ് ഇപ്പോൾ പറയുന്നത്. എങ്കിൽ എന്തിനായിരുന്നു ആയിരക്കണക്കിനു ജനങ്ങളുടെ മനസിൽ ഭീതി വിതച്ചുകൊണ്ടു കുറ്റിസ്ഥാപന മഹോത്സവങ്ങളും പോലീസ് അതിക്രമങ്ങളും കേസുകളും. കുറ്റിസ്ഥാപനം നിർത്തിവച്ചെങ്കിലും കുറ്റികൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളുടെ ഉടമകൾക്ക് ഇപ്പോഴും വലിയ ഹൃദയഭാരമാണ്. അവരുടെ ഭുമിയുടെ വില ഇല്ലാതായപോലായി. പദ്ധതിക്കായി വേണ്ട സ്ഥലത്തിന്റെ ഉടമകൾക്കു മാത്രമല്ല ബഫർ സോണായി കണക്കാക്കപ്പെടാവുന്ന സ്ഥലത്തിനും വിലയില്ലാതായി.
സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു തങ്ങളെ ഈ വ്യഥയിൽനിന്നു രക്ഷിക്കണേ എന്നാണു സമരക്കാരുടെ അഭ്യർഥന. സമരത്തിനു തുടക്കംകുറിച്ച ചേമഞ്ചേരിയിൽ സമരം 600 ദിവസം പിന്നിടുകയാണ്.
ഇങ്ങനെ ആയിരങ്ങളുടെ ഭുമിക്കു വിലയില്ലാതാക്കിയതിന്റെ എത്രയോ അനുഭവങ്ങളുണ്ടു കേരളത്തിൽ. 2007ൽ ഇട്ട ശബരി പാതയുടെ കുറ്റികൾ എത്രയോ കുടുംബങ്ങളെയാണു ത്രിശങ്കുവിലാക്കിയത്. 190 കിലോമീറ്റർ ലൈനിനായി സ്ഥാപിച്ച 6,300 കല്ലുകൾ അനാഥമായി കിടക്കുന്നു. വഴി വക്കിലുള്ളവരുടെ ഭുമിയുടെ വില ഇല്ലാതാക്കിയതല്ലാതെ ഒരു പ്രയോജനവും ഇതുവരെ ഉണ്ടാക്കിയില്ല. പദ്ധതി നടപ്പാക്കുമോ എന്നുപോലും തീർച്ചയുമായില്ല.
കോഴിക്കോട്ട് മരാമത്തു വകുപ്പ് നിർമിച്ചുകൊണ്ടിരുന്ന പാലത്തിന്റെ ബീമുകൾ വീണത് സർക്കാരിനു നാണക്കേടായി. പാലരിവട്ടത്തിന്റെ ഓർമകളാണ് ഉയർത്തിയത്. തെരഞ്ഞെടുപ്പുകാലത്ത് ഇടതുമന്നണിക്കെതിരേ ഉപയോഗിക്കാൻ എതിരാളികൾക്ക് ഒരു ആയുധം കൂടി കിട്ടുന്നു.
സ്കുളുകളിൽ ആരംഭിക്കുന്ന മാതൃസമിതികളുടെ പ്രധാന ചുമതലകളിൽ ഒന്നായി ഉച്ചഭക്ഷണ പരിപാടി മാറ്റിക്കൊണ്ടുള്ള സർക്കാർ തിരുമാനവും വിവാദമായിട്ടുണ്ട്. വീട്ടിലെ അടുക്കളഭാരം സ്കുളിലേക്കു നീട്ടുന്ന മാതൃസമിതിയുടെ സംവിധാനത്തെ ചോദ്യം ചെയ്തുകൊണ്ടു രേഖാമുലമുള്ള പരാതികൾ ഉയർന്നുകഴിഞ്ഞു.
അനന്തപുരി / ദ്വിജൻ
ഇക്കുറിയും പാലായിൽ തീ പാറും
അര നൂറ്റാണ്ടിലേറെ, തുടർച്ചയായ 12 തെരഞ്ഞെടുപ്പുകളി
ഇക്കുറിയും പാലായിൽ തീ പാറും
അര നൂറ്റാണ്ടിലേറെ, തുടർച്ചയായ 12 തെരഞ്ഞെടുപ്പുകളി
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
അപകടം അരികിലുണ്ട്!
എസ്പിഐ കോഡും നന്പരുമൊക്കെയുണ്ടെങ്കിലും ഇതിനു ചേർന്ന രീതിയിലല്ല പ്ലാസ്റ്റിക് ഉ
ആദ്യ സർക്കാർ നിലംപൊത്തിയിട്ട് 60 വർഷം
ഐക്യ കേരളത്തിലെ ആദ്യ സർക്കാർ അധികാരത്തിൽനിന്നു പുറ
ചിരിക്കുന്നവർ അറിയാൻ
ബിജെപി ആർത്തുചിരിക്കുകയാണ്. കേന്ദ്ര
കള്ളവുമുണ്ട്, ചതിയുമുണ്ട്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനുശേഷം കോ
കള്ളവുമുണ്ട്, ചതിയുമുണ്ട്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനുശേഷം കോ
ജീവന്മരണ പോരാട്ടം കഴിഞ്ഞു, എൽവിൻ ഗോൾഡൻ ബേബി
കോട്ടയം: ആറു മാസം നീണ്ട കളിക്കൊടുവിൽ ചുവപ്പുകാർഡ് വാങ്ങി മരണം ഒൗ
പിടിച്ചെടുക്കേണ്ടതു സമാധാനം
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
അഭിനന്ദൻ വർധമാൻ, ബാലാകോട്ട്, മിഗ് 2
സഹപാഠികൾ എഴുതുകയാണ്; നനവുള്ള സ്നേഹാക്ഷരങ്ങൾ
കൊച്ചി: അവർ പകർത്തിയെഴുതുന്നതു വെറും അക്ഷരങ്ങളല്ല,
മുല്ലപ്പെരിയാർ: കാര്യങ്ങളറിയാം, പക്ഷേ സർക്കാർ മൗനം
കട്ടപ്പന: മുല്ലപ്പെരിയാർ ഡാമിൽ സുപ്രീംകോടതി അനുവദിച്ചതിൽ കൂ
നെല്ലറയുടെ നാട്ടിൽ കർഷകജാഥയ്ക്കു സ്വീകരണം
ആലപ്പുഴ: കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദീപിക ഫ്രണ
ഈ റിക്കാര്‍ഡും ഇനി വിരാട് കോഹ്ലിയുടെ പേരില്‍!
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ ബാറ്റുചെയ്യാന്‍ കഴിവുള്ള പ്രതിഭയാണ് ഇന്ത്യന്‍ ടീം നായക
നായകർ നയിച്ചു, രോഹിത് ചിരിച്ചു, മുംബൈ വിജയവഴിയിൽ
മുംബൈ: വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായപ്പോൾ മുംബൈ ഇന്ത്യൻസിന് ഐപിഎൽ സീസണി
നായകർ നയിച്ചു, രോഹിത് ചിരിച്ചു, മുംബൈ വിജയവഴിയിൽ
മുംബൈ: വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായപ്പോൾ മുംബൈ ഇന്ത്യൻസിന് ഐപിഎൽ സീസണി
തിരിച്ചൂവരവില്‍ കിരീടം കണ്ണുനട്ട് രാജസ്ഥാന് റോയല്‍സ്
വിലക്കിനെത്തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജസ്ഥാന് റോയല്‍സ് ഐപിഎലില്‍ വീണ്ടുമെത്തുമ
ചൈന: മാവോ സേദൂംഗ് മുതൽ ഷി ചിൻപിംഗ് വരെ
1976-78: ഹുവ ഗുവോ ഫെംഗ്. മാവോയ് ക്കുശേഷം പാർട്ടി നേതൃത്വവും ഭരണസാരഥ്യവും പിടിച്ച
ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
Latest News
ഡൽഹി വഖഫ് ബോർഡ് കേസ്; എഎപി എംഎൽഎ അമാനത്തുള്ള ഖാന് ജാമ്യം
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രെയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
Latest News
ഡൽഹി വഖഫ് ബോർഡ് കേസ്; എഎപി എംഎൽഎ അമാനത്തുള്ള ഖാന് ജാമ്യം
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
ഇറാൻ പിടിച്ചെടുത്ത കപ്പൽ വിട്ടയച്ചേക്കും; ജീവനക്കാർക്ക് എംബസിയുമായി ബന്ധപ്പെടാൻ അനുമതി
ട്രെയല്‍ റണ്‍; ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണ്‍ മുഴങ്ങും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top