ചൈന: മാവോ സേദൂംഗ് മുതൽ ഷി ചിൻപിംഗ് വരെ
1976-78: ഹുവ ഗുവോ ഫെംഗ്. മാവോയ് ക്കുശേഷം പാർട്ടി നേതൃത്വവും ഭരണസാരഥ്യവും പിടിച്ചെങ്കിലും അതു നിലനിർത്താനായില്ല. മാവോയുടെ വിധവ ചിയാംഗ് ചിംഗിനെയും കൂട്ടാളികളെയും തടവിലാക്കിയതു പ്രധാന നേട്ടം.

1978-92: ഡെംഗ് സിയാവോ പിംഗ്. മാവോയുടെ ദരിദ്രചൈനയെ സാന്പത്തിക ഉദാരവത്കരണത്തിലേക്കു നയിച്ചു. പൂച്ചയുടെ നിറം നോക്കണ്ട, എലിയെ പിടി ച്ചാൽ മതി എന്ന വാദം അവ തരിപ്പിച്ചു. ജനാധിപത്യവാദികളെ ടിയനാൻമെൻ ചത്വരത്തിൽ വെടിവച്ചു കൊന്നെങ്കിലും ചൈനയിൽ ക്രമീകൃതമായ അധികാരമാറ്റം ഉറപ്പാക്കി.

1993-2003: ജിയാംഗ് സെമിൻ. ടിയനാൻമെൻ കൂട്ട ക്കൊലയെത്തുടർന്ന് സ്ഥാനംപോയ ചാവോ സിയംഗിനു പകരം 1989ൽ കമ്യൂണിസ്റ്റ് പാർട്ടി ജനറ ൽ സെക്രട്ടറിയായി. ചൈനയെ ലോകവ്യാപാരസംഘടനയിൽ ചേർത്തു. ബിസിനസുകാർക്ക് അനുകൂല നയങ്ങൾ സ്വീകരിച്ചു.


2003-2013: ഹു ജിൻടാവോ. സാന്പത്തികവളർച്ചയിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കി. ജപ്പാനെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ സാന്പത്തിക ശക്തിയായി ചൈന വളർന്നത് ഹുവിന്‍റെ കാല ത്താണ്. ജിയാംഗ് സെ മിന്‍റെ വിശ്വസ്തനായിരു ന്നു ഹു.



2013-- ഷി ചിൻപിംഗ്. ചൈനയുടെ സൈനിക-നയതന്ത്ര വളർച്ചയ്ക്കു കൂടുതൽ ഊന്നൽ. അഴിമതിക്കെതിരേ പോരാട്ടം. ഏഷ്യയിൽ ചൈന പറയുന്നതേ നടക്കാവൂ എന്ന ദിശയിലാണു പ്രവർത്തനം. ബ്രിക്സ് ബാങ്ക് രൂപീകരണം ചൈനയുടെ സാന്പത്തിക മേധാവിത്വം വിളി ച്ചോതുന്നതായി.

1949-1976: ചെയർമാൻ മാവോ സേദൂംഗിന്‍റെ വാഴ്ച. മുന്നോട്ടുള്ള മഹത്തായ കുതിപ്പും (1958-62) സാംസ്കാരിക വിപ്ലവവും (1966-75) പതിനായിരങ്ങളെ പീഡിപ്പിക്കാൻ ഉപകരണമായി. മാവോ അന്തരിക്കുന്പോൾ 88 ശതമാനം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു കീഴെയായിരുന്നു.