Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ജീവനെടുക്കുന്ന ആഭരണക്കൊതി
കിടങ്ങൂർ സ്വദേശി മറിയാമ്മയെന്ന എൺപതുകാരി ബംഗാളിയുടെ കൊലക്കത്തിക്കിരയായിട്ട് ആറു വർഷമാകുന്നു. മറിയാമ്മയെ കൊന്ന് ആഭരണം കവർച്ച ചെയ്ത് മൃതദേഹം കലുങ്കിനടിയിൽ ഒളിപ്പിച്ചു വച്ച സംഭവം കോട്ടയത്തുകാർ ഇന്നും ഭീതിയോടെയാണ് ഓർമിക്കുന്നത്. ബംഗാൾ സ്വദേശിയാണ് അന്ന് കൊല നടത്തിയത്.
2010ലാണ് സംഭവം. കിടങ്ങൂർ തോട്ടത്തിൽ പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മയാണ് കൊല്ലപ്പെട്ടത്. മറിയാമ്മയുടെ വീടിന്റെ സമീപത്താണ് ഏതാനും ബംഗാളികൾ താമസിച്ചിരുന്നത്. റബർ നഴ്സറിയിൽ ജോലിചെയ്തു വരികയായിരുന്നു ബംഗാളികൾ. ഭാഷ അറിയില്ലെങ്കിലും അയൽവാസികൾ എന്ന നിലയിൽ മറിയാമ്മ ബംഗാളികളുമായി നല്ല സൗഹൃദത്തിലായിരുന്നു. സംഭവ ദിവസം പറമ്പിൽ ആടിനെ കെട്ടാൻ പോയ മറിയാമ്മ തിരികെ വരുമ്പോൾ അടുത്ത പറമ്പിൽ താമസിക്കുന്ന ബംഗാളിയെ വിളിച്ച് ചക്കയിട്ടുതരാമോ എന്നു ചോദിച്ചു. ചക്കയിടാൻ വന്ന മുഹമ്മദ് ഷുക്കൂർ അലി (30) മറിയാമ്മയെ തൊട്ടടുത്ത കലുങ്കിനടിയിലേക്ക് വലിച്ചിഴച്ചു. അവിടെ വച്ച് കുത്തിക്കൊലപ്പെടുത്തി. കലുങ്കിനടിയിൽ മൃതദേഹം ഉപേക്ഷിച്ച് അയാൾ ഒന്നുമറിയാതെ താമസസ്‌ഥലത്തെത്തി. മറിയാമ്മ ധരിച്ചിരുന്ന എട്ടു പവൻ ആഭരണങ്ങൾ പ്രതി കൈവശപ്പെടുത്തി. അതിനുശേഷം സ്‌ഥലം വിടാനായി തന്റെ വസ്ത്രങ്ങളെല്ലാം ബാഗിലാക്കി പോകാനുള്ള തയാറെടുപ്പുകൾ നടത്തി.
ഇതിനിടെ മറിയാമ്മയെ കാണാതെ അയൽവാസികൾ തെരച്ചിൽ ആരംഭിച്ചു. തെരച്ചിലിനിടയിൽ കലുങ്കിനടിയിൽ പുറത്തേക്കു തള്ളിയ നിലയിൽ കാൽ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം നാട്ടുകാർ അറിഞ്ഞത്. മറിയാമ്മ ആടിനെ കെട്ടാൻ പോകുന്നതും ബംഗാളിയുമായി സംസാരിക്കുന്നതും അയൽവാസികൾ കണ്ടിരുന്നു. അതോടെ ബംഗാളിയാണ് കൊല നടത്തിയതെന്ന് വ്യക്‌തമായി. നിമിഷങ്ങൾക്കകം പോലീസും സ്‌ഥലത്തെത്തി. നാട്ടുകാരും പോലീസും ചേർന്ന് ബംഗാളിയെ തെരയാൻ തുടങ്ങി. താമസ സ്‌ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമം നടത്തിയ പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയത് താനാണെന്നും ആഭരണത്തിനു വേണ്ടിയാണ് കൊല നടത്തിയതെന്നും വ്യക്‌തമായി. മോഷ്‌ടിച്ച ആഭരണങ്ങൾ സമീപത്തെ ഒരു കയ്യാലയുടെ പൊത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് പ്രതി സമ്മതിച്ചു. പ്രതിയുമായി പോലീസ് നേരേ കയ്യാലയ്ക്കടുത്തെത്തി പ്രതിയെക്കൊണ്ടു തന്നെ ആഭരണങ്ങൾ പുറത്തെടുത്തു. ബുദ്ധിമാനായ ബംഗാളി പറഞ്ഞത് ആഭരണവുമായി പോയാൽ പെട്ടെന്നു പിടിയിലാകുമെന്നതിനാലാണ് കയ്യാലയിൽ ഒളിപ്പിച്ചതെന്നാണ്. രാത്രിയിൽ വന്ന് കയ്യാലയിൽനിന്ന് ആഭരണം എടുത്ത് നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടത്. പക്ഷേ, അതിനു മുൻപേ പിടിയിലാവുകയായിരുന്നു.
കേസ് കോടതിയിലെത്തിയപ്പോൾ സാഹചര്യ തെളിവും സയന്റിഫിക് തെളിവുകളുമായിരുന്നു പ്രോസിക്യൂഷൻ നിരത്തിയത്. പുഷ്പം പോലെ കേസ് തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചു. പ്രതി മുഹമ്മദ് ഷുക്കൂർ അലിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു.
കിടങ്ങൂർ കൊലപാതകം ശരിക്കും ജനങ്ങളെ ഞെട്ടിക്കുക തന്നെ ചെയ്തു. ഇതര സംസ്‌ഥാനക്കാരെ വിശ്വസിച്ച് ജോലിക്കു നിർത്താനാവില്ലെന്നും ഇവർ എപ്പഴാ നമ്മുടെ ജീവനെടുക്കുന്നതെന്ന് അറിയില്ല എന്നൊക്കെയായിരുന്നു ആ സമയത്തെ ജനസംസാരം. പ്രായമായവരെ തനിച്ച് വീട്ടിൽ താമസിപ്പിക്കാൻ പോലും ഭയപ്പെട്ടിരുന്നു. ആഭരണം ധരിച്ചുകൊണ്ട് പുറത്തിറങ്ങാൻ സ്ത്രീകൾക്ക് പേടിയായിരുന്നു. എന്നാൽ പിന്നീട് ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരുടെ കുത്തൊഴുക്കായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇതര സംസ്‌ഥാനത്തുനിന്ന് തൊഴിലാളികൾ കേരളത്തിലേക്ക് ഒഴുകിയത്. ഇപ്പോഴും ഒഴുക്കു തുടരുന്നു. ഇതര സംസ്‌ഥാനത്തു നിന്നുള്ളവരുടെ എണ്ണം വർധിച്ചപ്പോൾ ഇവർ പ്രതികളായുള്ള കുറ്റകൃത്യങ്ങളും വർധിച്ചു.
തയാറാക്കിയത്: <യ>സി.സി. സോമൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലയാളികൾ ഇപ്പോഴും പുറത്ത്
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കാരാളിമുക്കിൽ 2013–ൽ ശിവശങ്കരപ്പിള്ള എന്നയാൾ കൊലപ്പെട്ടത് ഏറെ വിവാദം
ഇതര സംസ്ഥാനക്കാർക്കും ഭീഷണിയായി ഇതരസംസ്ഥാന ക്രിമിനലുകൾ
ഇതരസംസ്ഥാനത്തു നിന്ന് കേരളത്തിൽ തൊഴിൽ തേടിയെത്തിയവർ തമ്മിലും അടിയും വഴക്കും ഇവരുടെ താമസ സ്ഥലത്തെ സ
പെരുമ്പാവൂരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു: പ്രതികൾ കാണാമറയത്ത്
<യ>ഷിജു തോപ്പിലാൻ
പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ടിട്
ഒർണയിലെ ക്രൂര കൊലപാതകം
ഭാര്യയേയും കൈക്കുഞ്ഞിനേയും കൊന്നു വയലിൽ തള്ളിയ അതിക്രൂരമായ സംഭവം നടന്നതു കഴിഞ്ഞ വർഷമാണ്. പെരുമ്പാവൂര
യുവാവിനെ അടിച്ചുകൊന്നു ചിതയൊരുക്കി കത്തിച്ചു
യുവാവിനെ വിറകുകമ്പിന് അടിച്ചുകൊന്ന ശേഷം മുറ്റത്തു ചിതകൂട്ടി മൃതദേഹം കത്തിച്ച മനുഷ്യ മനസാക്ഷിയെ ഞെട്ട
മൃതദേഹം ഫ്രിഡ്ജിൽ
കുട്ടനാട്ടിലെ ഒരു കള്ളുഷാപ്പ്– ഏകദേശം ഒരുവർഷം മുമ്പ് ഈ ഷാപ്പ് നാട്ടുകാരെ ഉണർത്തിയത് ഫ്രിഡ്ജിനുള്ളിൽ
ഇതരസംസ്ഥാനക്കാർക്കും രക്ഷയില്ല
ഇതര സംസ്ഥാനക്കാർ കേരളത്തിലേക്ക് വന്നുതുടങ്ങിയ സമയത്താണ് കോട്ടയത്തുകാരെ ഞെട്ടിച്ചുകൊണ്ട് ഒറീസ ദമ്പതി
പാറമ്പുഴയിലെ അരുംകൊല
<യ>പണിയാൻ ആളായപ്പോൾ
ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ പണിയാൻ ആളായി
മലയാളി കത്തിമുനയിൽ
മലയാളി കത്തിമുനയിലോ? കുറെ നാളുകളായി പലരും അടക്കം പറഞ്ഞിരുന്നത് ഇപ്പോൾ ഉറക്കെപ്പറയേണ്ട സ്ഥിതി. ഇതരസം
Latest News
രാഹുല്‍ റായ്ബറേലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ജെസ്ന തിരോധാനക്കേസ്: ചിത്രങ്ങളടക്കം തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പിതാവ്
നവജാതശിശുവിന്റെ കൊലപാതകം; യുവതി കസ്റ്റഡിയില്‍; പീഡനത്തിന് ഇരയായോ എന്ന് സംശയം
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി
നവജാതശിശുവിന്റെ കൊലപാതകം; ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ; താമസക്കാരെ ചോദ്യം ചെയ്യുന്നു
Latest News
രാഹുല്‍ റായ്ബറേലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ജെസ്ന തിരോധാനക്കേസ്: ചിത്രങ്ങളടക്കം തെളിവുകൾ കോടതിയിൽ സമർപ്പിച്ച് പിതാവ്
നവജാതശിശുവിന്റെ കൊലപാതകം; യുവതി കസ്റ്റഡിയില്‍; പീഡനത്തിന് ഇരയായോ എന്ന് സംശയം
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: സർക്കുലറിന് സ്റ്റേ ഇല്ല, ആവശ്യം തള്ളി ഹൈക്കോടതി
നവജാതശിശുവിന്റെ കൊലപാതകം; ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ; താമസക്കാരെ ചോദ്യം ചെയ്യുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top