Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
പെരുമ്പാവൂരിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു: പ്രതികൾ കാണാമറയത്ത്
<യ>ഷിജു തോപ്പിലാൻ
പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും ഇതരസംസ്‌ഥാന തൊഴിലാളികൾ ഉൾപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നു. കൂടുതലും ഇവർ തമ്മിലുള്ള അക്രമങ്ങളാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ക്രൂരമായ കുറ്റകൃത്യങ്ങൾക്കു വഴിതെളിക്കുന്നു. പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും നടന്ന ഏഴോളം സംഭവങ്ങളിൽ ഇതരസംസ്‌ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കേസുകളിൽ പ്രതികളും ഇതരസംസ്‌ഥാന തൊഴിലാളികൾ തന്നെയാണ്. പല കൊലപാതകത്തിനും പിന്നിൽ നിസാര പ്രശ്നങ്ങളാണ്. ചെറിയ തർക്കങ്ങൾ പോലും കൊലയ്ക്കു കാരണമായിട്ടുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൊലപാതകങ്ങൾ ഉൾപ്പെടെ പലകേസുകളിലും പ്രതികളെ പിടികൂടാൻ പോലീസിനു കഴിയാറില്ല.
കൃത്യമായ തിരിച്ചറിയൽ രേഖകൾ ഒന്നുമില്ലാതെ ഇവിടെ താമസമാക്കിയിരിക്കുന്നവരാണ് ഇവരിൽ പലരും. ഇതരസംസ്‌ഥാനക്കാർക്കു വാടക കെട്ടിടങ്ങൾ നൽകുന്നത് നിയമങ്ങൾ കാറ്റിൽ പറത്തിയാണ്. തിരിച്ചറിയൽ രേഖകൾ വാങ്ങാതെയും പഞ്ചായത്തിന്റെയും പോലീസിന്റെയും അനുമതി തേടാതെയുമാണ് ഇതരസംസ്‌ഥാനക്കാർക്കു കെട്ടിട ഉടമകൾ മുറികൾ വാടകയ്ക്കു നൽകുന്നത്. ഇതുപലപ്പോഴും കുറ്റവാളികളെ പിടികൂടുന്നതിൽ പോലീസിനു തടസം സൃഷ്‌ടിക്കാറുണ്ട്.
ജിഷയുടെ കൊലപാതക കേസിലെ പ്രതി വൈദ്യശാലപ്പടിയിലെ കെട്ടിടത്തിൽ താമസിച്ച വിവരം കെട്ടിട ഉടമ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണത്തിനിടെ പുറത്തുവന്നിരുന്നു. പഞ്ചായത്തുകളിലും നഗരസഭയിലും ഏറ്റവും കൂടുതൽ ആസാം, പശ്ചിമ ബംഗാൾ, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ഇതരസംസ്‌ഥാന തൊഴിലാളികളാണുളളത്. തൊഴിൽ ചെയ്യുന്ന മേഖലകളിൽ അവർ നൽകുന്ന കെട്ടിടങ്ങളിലാണ് തൊഴിലാളികൾ താമസിക്കുന്നത്. അതിനാൽ അവരെ കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയുന്നില്ല. ഒരു മുറിയിൽ എട്ടും, പത്തും തൊഴിലാളികളാണ് താമസിക്കുന്നത്. ഇവർക്കാവശ്യമായ സൗകര്യങ്ങളൊന്നും ഇവിടെയില്ല. 2,500 ലധികം തൊഴിൽ കരാറുകാരാണ് പെരുമ്പാവൂരിൽ പ്രവർത്തിക്കുന്നത്. എന്നിട്ടും ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തത് 20–ൽ താഴെ തൊഴിലുടമകൾ മാത്രം.
<യ>നിസാരകാരണങ്ങൾ ക്രൂരകൊലപാതകത്തിലേക്ക്
പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ ആസാം സ്വദേശിയുടെ കൊലപാതകം മദ്യപാനത്തിനിടയിലുണ്ടായൊരു സംഭവത്തിന്റെ ചുവടുപിടിച്ചാണ്. 2012 ഏപ്രിൽ 14–നായിരുന്നു ആസാം സ്വദേശി കോമൾ ബെർവയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. കോമൾ കൊല്ലപ്പെട്ട ദിവസം പ്രതി ജോയന്തോയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയിലായ കോമൾ സുഹൃത്തായ ജോയന്തോയുടെ ചെവി കടിച്ചുമുറിച്ചിരുന്നു. തന്റെ ചെവികടിച്ചുമുറിച്ച കോമളിനെ കൊല്ലാൻ ജോയന്തോ തീരുമാനിക്കുകയായിരുന്നു.രാത്രി 12 ഓടെ ജോയന്തോ മറ്റൊരു സുഹൃത്തായ പപ്പു അലിയുടെ സഹായത്തോടെ കോമളിന്റെ ക്വാർട്ടേഴ്സിൽ എത്തുകയും ഉറങ്ങിക്കിടന്നിരുന്ന കോമളിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. പിറ്റേന്ന് മറ്റുള്ളവരാണ് കോമളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നു വർഷം മുമ്പ് വല്ലത്ത് പ്ലൈവുഡ് കമ്പനിയിലെ ഇതരസംസ്‌ഥാനക്കാരനായ സൂപ്പർവൈസറെ പണം തട്ടാനായി കൊന്ന സംഭവം ഉണ്ടായി. പ്ലൈവുഡ് കമ്പനിയിലെ പണം സൂക്ഷിക്കുന്നത് ഇതരസംസ്‌ഥാനക്കാരനായ സൂപ്പർവൈസർ തന്നെയായിരുന്നു. ഇതു മനസിലാക്കിയ അവിടത്തെ തൊഴിലാളികൾ ഇയാളെ കൊന്നശേഷം നാടുവിട്ടു. കേസിൽ ഇതരസംസ്‌ഥാനക്കാരായ ആറിലധികം പ്രതികളുണ്ടായിരുന്നു. ഒരാളെ മാത്രമാണ് ഇതുവരെ പിടികൂടിയത്. ഇതരസംസ്‌ഥാനക്കാർ ഉൾപ്പെട്ടിട്ടുള്ള മറ്റു കേസുകൾ പോലെ ഈ കേസിലും അന്വേഷണം പാതിവഴിയിൽ നിലച്ചു.
കഴിഞ്ഞ വർഷമാണ് മാറമ്പിള്ളിയിൽ ഇതരസംസ്‌ഥാനക്കാരനായ യുവാവ് ഭാര്യയെ തീകൊളുത്തി കൊന്നത്. ഭാര്യക്കു സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഇയാൾ ക്രൂരമായ കൊലനടത്തിയത്്. ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസ്‌ഥലത്തുവച്ചു തന്നെ അവർ കൊല്ലപ്പെട്ടു. സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
തുരുത്തിപ്പള്ളിക്കു സമീപം താറാവ് ഫാമിലെ ജോലിക്കാരൻ മറ്റൊരു ജോലിക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2015 ഡിസംബർ 20ന് രാത്രിയാണ് ഫാമിലെ തൊഴിലാളിയായ ആസാം സ്വദേശി രാജു (20) വെട്ടേറ്റ് മരിച്ചത്. രണ്ടുപേരും തമ്മിലുള്ള തർക്കങ്ങളായിരുന്നു കൊലയിൽ കലാശിച്ചത്. കൊലപാതകത്തിനു ശേഷം പ്രതി സ്വദേശമായ ആസാമിലേക്കു കടന്നു. എന്നാൽ, അന്വേഷണ സംഘം ഇയാളെ പിന്തുടർന്നെത്തി ആസാമിൽ നിന്നും പിടികൂടി. വെങ്ങോലയിൽ ആക്രിക്കടയിൽ ഇതരസംസ്‌ഥാനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ജാമ്യത്തിലിറങ്ങിയ കേസിലെ പ്രതി ഇപ്പോഴും വെങ്ങോലയിലും പരിസരപ്രദേശങ്ങളിലും ജോലി ചെയ്തുവരുന്നു.
<യ>മറ്റുകേസുകളും
മോഷണം, അടിപിടി, മയക്കുമരുന്ന്, കഞ്ചാവ് ഉൾപ്പടെയുള്ള വിവിധ കേസുകളിൽ നൂറിലധികം ഇതരസംസ്‌ഥാനക്കാരാണ് അറസ്റ്റിലായിട്ടുള്ളത്. ഇതിൽ പലരും ഇപ്പോഴും ജയിലുകളിൽ കഴിയുന്നുണ്ട്. ഇതരസംസ്‌ഥാന തൊഴിലാളികൾക്കിടയിൽ വേശ്യാലയങ്ങൾ നടത്തിപ്പ് ഉൾപ്പടെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പെരുമ്പാവൂരിൽ ഇത്തരത്തിൽ ഒരു കേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് പൂട്ടിച്ചിരുന്നു. വീടുകൾ വാടകയ്ക്കെടുത്ത് പെൺവാണിഭകേന്ദ്രം നടത്തുകയായിരുന്നു. ഇതരസംസ്‌ഥാനക്കാർക്കു മാത്രമായിരുന്നു അവിടെ പ്രവേശനം. നടത്തിപ്പുകാരും ഇതരസംസ്‌ഥാനക്കാർ. അതുകൊണ്ട് പുറംലോകം അറിഞ്ഞില്ല. സംശയം തോന്നിയ നാട്ടുകാർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി അത് അടച്ചുപൂട്ടുകയായിരുന്നു. പല കേസുകളിലും ഇതരസംസ്‌ഥാനക്കാരായതിനാൽ പോലീസ് ശ്രദ്ധിക്കാറില്ല. പ്രതികളെ പിടികൂടാൻ മെനക്കെടാറുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കൊലയാളികൾ ഇപ്പോഴും പുറത്ത്
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട കാരാളിമുക്കിൽ 2013–ൽ ശിവശങ്കരപ്പിള്ള എന്നയാൾ കൊലപ്പെട്ടത് ഏറെ വിവാദം
ഇതര സംസ്ഥാനക്കാർക്കും ഭീഷണിയായി ഇതരസംസ്‌ഥാന ക്രിമിനലുകൾ
ഇതരസംസ്ഥാനത്തു നിന്ന് കേരളത്തിൽ തൊഴിൽ തേടിയെത്തിയവർ തമ്മിലും അടിയും വഴക്കും ഇവരുടെ താമസ സ്ഥലത്തെ സ
ഒർണയിലെ ക്രൂര കൊലപാതകം
ഭാര്യയേയും കൈക്കുഞ്ഞിനേയും കൊന്നു വയലിൽ തള്ളിയ അതിക്രൂരമായ സംഭവം നടന്നതു കഴിഞ്ഞ വർഷമാണ്. പെരുമ്പാവൂര
യുവാവിനെ അടിച്ചുകൊന്നു ചിതയൊരുക്കി കത്തിച്ചു
യുവാവിനെ വിറകുകമ്പിന് അടിച്ചുകൊന്ന ശേഷം മുറ്റത്തു ചിതകൂട്ടി മൃതദേഹം കത്തിച്ച മനുഷ്യ മനസാക്ഷിയെ ഞെട്ട
മൃതദേഹം ഫ്രിഡ്ജിൽ
കുട്ടനാട്ടിലെ ഒരു കള്ളുഷാപ്പ്– ഏകദേശം ഒരുവർഷം മുമ്പ് ഈ ഷാപ്പ് നാട്ടുകാരെ ഉണർത്തിയത് ഫ്രിഡ്ജിനുള്ളിൽ
ജീവനെടുക്കുന്ന ആഭരണക്കൊതി
കിടങ്ങൂർ സ്വദേശി മറിയാമ്മയെന്ന എൺപതുകാരി ബംഗാളിയുടെ കൊലക്കത്തിക്കിരയായിട്ട് ആറു വർഷമാകുന്നു. മറിയാമ്
ഇതരസംസ്ഥാനക്കാർക്കും രക്ഷയില്ല
ഇതര സംസ്ഥാനക്കാർ കേരളത്തിലേക്ക് വന്നുതുടങ്ങിയ സമയത്താണ് കോട്ടയത്തുകാരെ ഞെട്ടിച്ചുകൊണ്ട് ഒറീസ ദമ്പതി
പാറമ്പുഴയിലെ അരുംകൊല
<യ>പണിയാൻ ആളായപ്പോൾ
ഇതരസംസ്‌ഥാന തൊഴിലാളികൾ കേരളത്തിലേക്ക് ഒഴുകിയെത്തിയപ്പോൾ പണിയാൻ ആളായി
മലയാളി കത്തിമുനയിൽ
മലയാളി കത്തിമുനയിലോ? കുറെ നാളുകളായി പലരും അടക്കം പറഞ്ഞിരുന്നത് ഇപ്പോൾ ഉറക്കെപ്പറയേണ്ട സ്ഥിതി. ഇതരസം
Latest News
പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിൽ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു
കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയിൽ
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല; മന്ത്രി കൃഷ്ണന്‍കുട്ടി
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; തീരുമാനം തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് സ്മൃതി ഇറാനി
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി
Latest News
പാലക്കാട്ട് പ്ലാസ്റ്റിക് മാലിന്യ ഗോഡൗണിൽ തീപിടിത്തം; കെട്ടിടം കത്തിനശിച്ചു
കിടപ്പുരോഗിയായ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയിൽ
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല; മന്ത്രി കൃഷ്ണന്‍കുട്ടി
രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ല; തീരുമാനം തനിക്ക് ലഭിച്ച വലിയ അംഗീകാരമെന്ന് സ്മൃതി ഇറാനി
നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന് ഫ്ലാറ്റിൽനിന്ന് താഴെയിട്ടെന്ന് യുവതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top