Letters
ജനമൈത്രി പോലീസിന്‍റെ പ്രകടനം
Friday, November 24, 2017 12:54 PM IST
മൂന്നാംമുറയും അഴിമതിയും ഇല്ലാത്ത പോലീസ് എന്ന തലക്കെട്ടിൽ ദീപികയിൽ വന്ന മുഖപ്രസംഗം വായിച്ചു. പോലീസ് ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും ഇരുത്തി ചിന്തിപ്പിക്കത്തക്കവിധം ആനുകാലിക സംഭവങ്ങൾ ഉദ്ധരിച്ച് തയാറാക്കിയ പ്രസ്തുത മുഖപ്രസംഗം പൊതുജനം ആവേശത്തോടെ വായിച്ചിട്ടുണ്ട്. ദീപികയെ അഭിനന്ദിക്കുന്നു.

ഈ മുഖപ്രസംഗം വായിച്ചപ്പോൾ 23.7.2004ൽ ഒരു പോലീസ്‌‌ സ്റ്റേഷനിൽ നിന്ന് എനിക്കു ലഭിച്ച ഒരു സേവനം ഇവിടെ എഴുതുകയാണ്. എന്‍റെ ഒരു അകന്ന ബന്ധുവിനു കോടതിയിൽ ഒരു കേസുണ്ടായിരുന്നു. ഈ കേസിൽ അദ്ദേഹത്തിന് അനുകൂലമായി കള്ളസാക്ഷി പറയാൻ ഞാൻ വിസമ്മതിച്ചതിന്‍റെ പേരിൽ അദ്ദേഹത്തിന് എന്നോടു വൈരാഗ്യമുണ്ടായി. ഫോണിൽ എന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

ഈ വസ്തുത കാണിച്ച് 20.7.2004ൽ സിഐക്കു ഞാൻ പരാതി നൽകി. 23.7.2004ൽ എന്നെയും എതിർകക്ഷിയെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ഞാൻ സ്റ്റേഷനിൽ ചെല്ലുന്പോൾ എതിർകക്ഷിയും രണ്ടു കൂട്ടാളികളും സിഐയുമായി സംസാരിച്ചു നിൽക്കുന്നു. "എടോ, താൻ കള്ളപ്പരാതി തന്ന് ഇയാളെ അപമാനിക്കുകയല്ലേ ചെയ്തിരിക്കുന്നത്?’ സിഐയുടെ അപ്രതീക്ഷിത ചോദ്യം കേട്ട് ഞാൻ അന്പരന്നു.

എന്നെ പരിഹസിക്കുന്ന ചോദ്യങ്ങൾ സിഐ തുടർന്നു. ഞാൻ പറഞ്ഞു, "I am a retired post graduate teacher and a senior citizen. I have not been convicted by any court of law for offences so far and I have good antecedent. I am also entitled to get justice. You please consider my need.’

"തന്‍റെ ഒരു ഇംഗ്ലീഷ്, മലയാളത്തിൽ പറയെടോ, താൻ ഇനി ഒന്നും പറയണ്ട, ഒപ്പുവച്ചിട്ടു പോടോ.' ഇതായിരുന്നു സിഐയുടെ പ്രതികരണം. ഞാൻ ഇളിഭ്യനായി മടങ്ങി.
മനസിനേറ്റ മുറിവുമായി ഞാൻ അന്നുതന്നെ ജില്ലാ പോലീസ് സൂപ്രണ്ടിനെ നേരിൽക്കണ്ടു പരാതി കൊടുത്തു. അദ്ദേഹം എന്നെ കസേരയിൽ ഇരുത്തി മാന്യമായി സംസാരിച്ചു. അദ്ദേഹം ഉടൻതന്നെ ഡിവൈഎസ്പിക്ക് ഒരു കത്തു തന്ന് എന്നെ മടക്കിയയച്ചു.

24.7.2004ൽ ഡിവൈഎസ്പി എന്നെയും എതിർകക്ഷിയെയും അദ്ദേഹത്തിന്‍റെ ഓഫീസിൽ വിളിപ്പിച്ച് എതിർകക്ഷിയെ താക്കീത് ചെയ്തു. മേലിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് എഴുതിവയ്പിച്ച് എന്‍റെ പരാതി പരിഹരിച്ചു. ഡിവൈഎസ്പിയും വളരെ മാന്യമായാണ് എന്നോടു പെരുമാറിയത്.നമ്മുടെ പോലീസ് സേനയിൽ വളരെ നല്ലവരും ഉണ്ട്, അഹങ്കാരികളും പഠിച്ച കള്ളന്മാരും ഉണ്ട്.

വർഗീസ് സ്കറിയ