Letters
തെരുവുനായ്ക്കൾക്കും വേണം ആവാസകേന്ദ്രം
Saturday, February 25, 2017 1:31 PM IST
നാട്ടുന്പുറത്തുകൂടി ഒരു രാജവെന്പാല ഇഴഞ്ഞുനീങ്ങുന്നതു കണ്ടാൽ ജനങ്ങൾ വനംവകുപ്പിൽ അറിയിക്കുകയും ഉദ്യോഗസ്ഥർ വന്ന് ടിയാനെ പിടികൂടി "വന്യജീവി ആവാസ' കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയും ചെയ്യുന്നു. ഇതുപോലെ അലഞ്ഞുനടക്കുന്ന പട്ടികളേയും സർക്കാർതലത്തിൽ പിടിച്ചു "വന്യജീവി ആവാസ' കേന്ദ്രത്തിൽ പാർപ്പിക്കുന്ന ഒരു സംവിധാനം വന്നാൽ പട്ടി പീഡനങ്ങൾക്കും ഒരു പരിഹാരമാകുമല്ലോ!പട്ടി ആക്രമണങ്ങളിൽനിന്നു ജനങ്ങൾക്ക് സംരക്ഷണവും കിട്ടും! പട്ടികൾക്കും മനുഷ്യർക്കും ഒരുപോലെ ഉപകാരപ്രദമാകും. തെരുവുനായ്ക്കളെ ഒന്നുകിൽ വെടിവച്ച് കൊല്ലുക അല്ലെങ്കിൽ പിടിച്ചുകൊണ്ടുപോയി വീണ്ടും പാർപ്പിക്കുക ഇങ്ങനെയൊരു തീരുമാനം സർക്കാർ തലത്തിൽ എടുക്കേണ്ടതല്ലേ?

ജോസഫ് മേരി സുപ്രിയൻ, അറ്റ്‌‌ലാന്‍റിസ്, എറണാകുളം