Letters
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
അധികാരം ജനസേവനത്തിനു വേണ്ടിയുള്ളതാണെന്ന്  ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്
Wednesday, January 17, 2024 12:28 AM IST
ജനാധിപത്യ ഭരണക്രമത്തിലൂടെ ലഭിച്ച അധികാരം അധീശത്വം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും അത് ജനസേവനത്തിനു വേണ്ടിയുള്ളതാണെന്നും ഒരിക്കൽകൂടി ഓർമിപ്പിച്ച എം.ടിക്ക് ബിഗ് സല്യൂട്ട്.

കേന്ദ്രത്തിലെ ആയാലും കേരളത്തിലെ ആയാലും അധികാരികളുടെ കണ്ണുതുറപ്പിക്കേണ്ട വാക്കുകൾ തന്നെയാണെന്നുള്ളതിന് രണ്ടുപക്ഷമില്ല. പൗരപ്രമുഖരല്ലാത്ത സാദാ പൗരന്മാർ ഏറെനാളായി പറയാനാഗ്രഹിച്ചതാണ് എം.ടി. പറഞ്ഞിരിക്കുന്നത്. കാലത്തിന്‍റെ ആവശ്യം അധികാരത്തിലുള്ളവർ മനസിലാക്കണം.

ആദർശരാഷ‌്ട്രീയം മാറ്റിവച്ച് അധികാര രാഷ്‌ട്രീയം മാത്രം ലക്ഷ്യമാക്കുന്നവരാണ് ഇന്നത്തെ ഭൂരിപക്ഷം രാഷ‌്ട്രീയ നേതാക്കളും. ‘രാജാവ് നഗ്നനാണ്’ എന്ന് വിളിച്ചുപറഞ്ഞ, അതും ഒരു അധികാരിയുടെ സാന്നിധ്യത്തിൽ പറഞ്ഞ, ഇരട്ടച്ചങ്കില്ലാത്ത എം.ടിക്ക് വീണ്ടും ഒരു ബിഗ് സല്യൂട്ട്.

എ.വി. ജോർജ് തിരുവല്ല