കടുത്ത ചൂടിലും രക്തദാനവുമായി പ്രവാസി തൊഴിലാളികൾ
Monday, June 11, 2018 10:44 PM IST
കുവൈത്ത് സിറ്റി: ബിഡികെ കുവൈത്ത് ചാപ്റ്റർ നടത്തിവരുന്ന രക്തദാന ക്യാന്പുകൾ കടുത്ത ചൂടിലും പ്രവാസി തൊളിലാളികളാൽ സജീവമാകുന്നു. ലോക രക്തദാതൃദിനാചരണത്തിന്‍റെയും, റംസാന്‍റെയും ഭാഗമായി ജൂണ്‍ മാസം സംഘടിപ്പിക്കുന്ന രണ്ടാമത്തെ ക്യാന്പ് തികച്ചും വിഭിന്നമായിരുന്നു.

കുവൈത്തിലെ സൗദി അതിർത്തിക്ക് സമീപം നിർമ്മാണം പുരോഗമിക്കുന്ന കുവൈത്തിന്‍റെ സ്വപ്ന പദ്ധതിയായ നാലാമത്തെ റിഫൈനറി (KIPIC) പദ്ധതിയുടെ രണ്ട് പ്രധാന ഘട്ടങ്ങൾ കരാറെടുത്തിട്ടുളളകന്പനികളാണ് ഇത്തവണ ക്യാന്പ് സംഘടിപ്പിച്ചത്. വിവിധ രാജ്യക്കാരായ 125 ഓളം തൊഴിലാളികൾ രാത്രിസമയ ജോലിക്കുശേഷം വിശ്രമമില്ലാതെ രക്തദാനത്തിനായി ക്ഷമയോടെ കാത്തിരുന്നു. ചുട്ടുപൊള്ളുന്ന ചൂടിലും സഹജീവികളോടുള്ള സ്നേഹവും കരുതലുമായി രക്തദാനമെന്ന മഹത്തായ കർമ്മത്തിൽ പങ്കാളികളാകുവാൻ തയാറായി വന്ന തൊഴിലാളികളുടെ നിശ്ചയദാർഢ്യം എടുത്തു പറയേണ്ടിയിരിക്കുന്നു.

കൃത്യമായ മുന്നൊരുക്കങ്ങളിലൂടെ ക്യാന്പ് വിജയിപ്പിക്കുന്നതിൽ എഉഒ ഖഢ യുടെ ഹെൽത്ത് കോർഡിനേറ്റർ ജോണ്‍ ജേക്കബിന്‍റെ പങ്ക് വളരെ വലുതാണ്. ഷിഫ അൽ ജസീറ, ഫഹഹീൽ സെന്‍റർ പൂർണ്ണ പിന്തുണയുമായി തുടക്കം മുതൽ തന്നെ കൂടെ ഉണ്ടായിരുന്നു. സെൻട്രൽ ബ്ലഡ് ബാങ്കിലെ ഡോക്ടർമാർ ഉൾപ്പെടെ പതിനഞ്ചോളം വരുന്ന സംഘത്തിന്‍റെ അർപ്പണമനോഭാവത്തോടെയുള്ള സേവനം പരമാവധി ദാതാക്കളെ സ്വീകരിക്കുന്നതിന് സഹായകമായി.

രക്തദാനപ്രവർത്തനങ്ങളിൽ പങ്കെടുത്തതിനുളള ഉപഹാരം ബിഡികെ കുവൈത്ത് ചാപ്റ്റർ പ്രവർത്തകർ എഉഒ ഖഢ ഒടഋ ഡയറക്ടർ ബ്രയാൻ സ്പ്രേക്കർക്ക് കൈമാറി. കുവൈത്തിലെ പ്രവാസി സമൂഹത്തിൽ രക്തദാന ക്യാന്പുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുവാനും; അടിയന്തിര സാഹചര്യങ്ങളിൽ രക്തദാതാക്കളെ ലഭിക്കുവാനും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 6501 2380 / 5151 0076 /6676 9981 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ