നിയമലംഘനം: ദുബായിയിൽ 383 ഇ-സ്കൂട്ടറും സൈക്കിളും പിടികൂടി
Friday, April 5, 2024 8:02 AM IST
ദുബായി: പൊതുനിരത്തിൽ ഡ്രൈവ് ചെയ്യുന്പോൾ സ്വീകരിക്കേണ്ട ട്രാഫിക് നിയമങ്ങൾ ലംഘിച്ച 383 ഇ-സ്കൂട്ടറുകളും സൈക്കിളുകളും ദുബായി പോലീസ് പിടികൂടി. സൈക്കിൾ ഓടിക്കുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ ഹെൽമെറ്റോ റിഫ്ലക്റ്റീവ് വെസ്റ്റോ ധരിക്കാതിരിക്കുക, ബൈക്കിന്‍റെ മുൻവശത്ത് തെളിച്ചമുള്ള റിഫ്ലക്ടീവ് ലൈറ്റ് സ്ഥാപിക്കാതിരിക്കുക, യാത്ര അനുവദിച്ച റോഡുകളിലും പാതകളിലും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിലെ വീഴ്ച, പ്രവർത്തിക്കാത്ത ബ്രേക്കിംഗ് സംവിധാനം തുടങ്ങിയ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് ദുബായി പോലീസ് വ്യക്തമാക്കി.

റോഡപകടങ്ങളും അത്യാഹിതങ്ങളും കുറയ്ക്കുന്നതിനും മോശം ഡ്രൈവിംഗ് പ്രവണത ഇല്ലാതാക്കുന്നതിനും ഡ്രൈവർമാർക്കിടയിൽ ശക്തമായ ബോധവത്കരണവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനമെന്ന് അസിസ്റ്റന്‍റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി പറഞ്ഞു.

കഴിഞ്ഞ വർഷം എമിറേറ്റിലുണ്ടായ വിവിധ ഇ-സ്കൂട്ടർ അപകടങ്ങളിൽ അഞ്ചുപേർ മരിക്കുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒക്ടോബറിൽ ദുബായി പോലീസ് വെളിപ്പെടുത്തിയിരുന്നു. എട്ടു മാസത്തിനിടെ നിയമലംഘനങ്ങൾ കണ്ടെത്തിയ കേസുകളിൽ 10,000 ദിർഹം പിഴ ഈടാക്കുകയും ചെയ്തിരുന്നു.

സഹയാത്രികരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഇസ്കൂട്ടർ, സൈക്കിൾ ഓടിച്ചാൽ 300 ദിർഹമാണ് പിഴ. പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ഓരോ മാസവും ശരാശരി 1,250 പേർക്കാണ് നിയമലംഘനങ്ങളുടെ പേരിൽ പിഴ ഈടാക്കിയത്.

സൈക്കിളുകളിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നതും നിയമലംഘനമാണ്. ആഴ്ചകൾക്ക് മുമ്പ് ദുബായി മെട്രോയിൽ ഇ-സ്കൂട്ടറുകൾക്ക് ആർടിഎ നിരോധനം ഏർപ്പെടുത്തിയിരുന്നു. ചെറുയാത്രകൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വാഹനമെന്ന നിലയിൽ ദുബായി‌യിൽ ഇ-സ്കൂട്ടറുകൾ ജനപ്രീതി നേടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധനകളും ദുബായി പോലീസ് വ്യാപകമാക്കിയിരിക്കുകയാണ്.