റഹീമിന് കെെതാങ്ങായി ഒഐസിസി പാലക്കാട്
Thursday, April 11, 2024 11:51 AM IST
ഷക്കീബ് കൊളക്കാടൻ
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ റഹീം സഹായ ജീവകാരുണ്യപദ്ധതിയായ ജില്ലകൾ തോറും നടക്കുന്ന കളക്ഷൻ കാമ്പയിനിംഗിന് തുടക്കം കുറിച്ച് ഒഐസിസി റിയാദ് പാലക്കാട് ജില്ലാ കമ്മിറ്റി.

സൗദിയിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൾ റഹീമിന്‍റെ മോചനശ്രമങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന റിയാദിലെ അബ്ദുൾ റഹീം ലീഗൽ അസിസ്റ്റന്‍റ് കമ്മിറ്റിക്ക് പിന്തുണ നൽകുകയെന്ന ഉദ്ദേശത്തോടെയാണ് ഒഐസിസി റിയാദ് സെൻട്രൽകമ്മിറ്റി കളക്ഷൻ ക്യാമ്പയിനിംഗ് പ്രഖ്യാപിച്ചത്.

മുഴുവൻ ജില്ലാകമ്മിറ്റികളോടും സഹകരിക്കുവാൻ റിയാദ് സെൻട്രൽ കമ്മിറ്റി ആഹ്വാനംചെയ്തിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി ഓഫീസ് സബർമതിയിൽ വച്ച് റിയാദ് ഒഐസിസിപാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ശിഹാബ് കരിമ്പാറ റിയാദിലെ അബ്ദുൾ റഹീംലീഗൽ അസിസ്റ്റന്‍റ് കമ്മിറ്റിക്ക് ഒരു ലക്ഷം രൂപ കൈമാറി. കമ്മിറ്റിക്ക് വേണ്ടി സിദ്ദിക്ക് തുവ്വൂർ, കുഞ്ഞോയി, മൊഹിയുദ്ധീൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

പാലക്കാട് ജില്ലയുടെ സെൻട്രൽ കമ്മിറ്റി നേതാക്കളായ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ, സെൻട്രൽ കമ്മിറ്റി സീനിയർ വൈസ്പ്രസിഡന്‍റ് മുഹമ്മദാലി മണ്ണാർക്കാട്, സെൻട്രൽ കമ്മിറ്റിയുടെ വൈസ് പ്രെസിഡന്‍റും നിലവിൽ പ്രസിഡന്‍റിന്‍റെ ചുമതലയുള്ള ബാലു കുട്ടൻ, സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അഷ്‌റഫ് മേച്ചേരി, പാലക്കാട് ജില്ലാ കമ്മിറ്റി ട്രെഷറർ ഷഹീർകോട്ടക്കാട്ടിൽ മറ്റു ഭാരവാഹികളായ സൈനുദ്ധീൻ കൊടക്കാടൻ, ഷഫീർപത്തിരിപ്പാല എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിനു സൗദി കോടതി വധശിക്ഷ വിധിച്ചത്. ഈ മാസം 16ന് അബ്ദുൾ റഹീമിന്‍റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.

ബ്ലഡ് മണിയായി 34 കോടി രൂപ നൽകിയാൽ അബ്ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്‍റെ കുടുംബം അറിയിച്ചി‌ട്ടുണ്ട്. ഈ തുക കണ്ടെത്തി റഹീമിന്‍റെ ജീവൻ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബക്കാരും നാട്ടുക്കാരും.