തലശേരി മാഹി ക്രിക്കറ്റ് പള്ളിത്താഴ റോക്കേർസ് ചാന്പ്യന്മാർ
Tuesday, May 15, 2018 10:55 PM IST
മാം: തലശേരി മാഹി നിവാസികൾക്കായി തലശേരി മാഹി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ടി10 ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ ഒവിസിസിയെ പരാജയപ്പെടുത്തി പള്ളിത്താഴ റോക്കേർസ് മൂന്നാമത് എക്സ്പെർട്ടയിസ് വിന്നേഴ്സ് ട്രോഫി ചാന്പ്യന്മാരായി.

ഫ്രൈറ്റ് ആൻറ്ലോജിസ്റ്റിക്ക്സ് റണ്ണേഴ്സ് ട്രോഫി ഒവിസിസി ഫൈറ്റേഴ്സ് നേടി. ഫൈനലിലെ മികച്ച പ്രകടനത്തിന് ഷൈജു മാണിക്കോത്ത് മാൻ ഓഫ് ദി മാച്ചായും, ടൂർണമെന്‍റിലെ മികച്ച താരമായി അഫ്നാസ് തായത്ത്, മികച്ച ബാറ്റ്സ്മാൻ ഫാസിൽ അബു, മികച്ച ബൗളർ സിജാസ് പുരയിൽ, മികച്ച ഫീൽഡർ ഫസൽ പാച്ചു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ദമാം റാഖ സബ്സ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശം നിറഞ്ഞ ടൂർണമെന്‍റിൽ എസ്.എസ് ഗയ്സ്, പള്ളിത്താഴ റോക്കേഴ്സ്, കതിരൂർ കുരിക്കൾസ്, മാഹി സ്്രെടെക്കേഴ്സ്, ഒവിസിസി ഫൈറ്റേഴ്സ്, സൈദാർ പള്ളി കിംഗ്സ് തുടങ്ങി ആറു ടീമുകൾ പങ്കെടുത്തു. വിവിധ തലങ്ങളിലായി തരം തിരിച്ചുള്ള പോയിന്‍റ് അടിസ്ഥാനത്തിൽ ഓണ്‍ലൈൻ വഴി രജിസ്റ്റർ ചെയ്യപ്പെട്ട നൂറിൽപരം കളിക്കാരിൽ നിന്നാണ് ടീമുകളെ തെരെഞ്ഞെടുത്തത്.

ടൂർണമെൻറിന് ആവേശം പകർന്നു കുടുംബവേദി കൂട്ടായ്മയായ തലശേരി മാഹി അസോസിയേഷൻ വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ തലശേരി പാചക പെരുമ വിളിച്ചോതിയ ഭക്ഷണ ശാലകളിലും നല്ല പങ്കാളിത്തമുണ്ടായി. ഇറച്ചിപ്പത്തിൽ, ഉന്നക്കായി, പെട്ടിപ്പത്തിൽ, കായി നിറച്ചത്, ചെമ്മീൻ ഉണ്ട, ഇലയട, അപ്പം നിറച്ചത്, മുട്ട പൊരിച്ചത്, അരിയുണ്ട, നെയ്യപ്പം, തലശ്ശേരി കബാബ്, ലക്കോട്ടപ്പം തുടങ്ങിയ വിഭവങ്ങൾ മേളയിൽ ശ്രദ്ധിക്കപ്പെട്ടു. കാണികൾക്കുള്ള മത്സരങ്ങളും കുട്ടികളുടെ കലാപരിപാടികളുമായി തലശേരി മാഹി പ്രദേശത്തുകാരുടെ ഉത്സവമായി മാറിയ ക്രിക്കറ്റ് മാമാങ്കത്തിൽ രണ്ടു ദിവസങ്ങളിലായി കുടുംബ സമേതം ആയിരത്തിലധികം പേർ പങ്കെടുത്തതായി ടൂർണമെന്‍റ് കമ്മറ്റി കണ്‍വീനർ സുഹൈൽ കൊട്ടക്കാരൻ അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം