Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഭക്‌തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്‌തിവാദത്തിന്റെ പച്ചമണ്ണിൽ ആണ്ട് നിൽക്കുമ്പോഴും ഉൾത്തടത്തിൽ ആത്മീയതയുടെ അനന്തത അറിഞ്ഞിരുന്ന വയലാർ! ഭക്‌തിസാഗരത്തിൽ മനുഷ്യമനസിനെ ആറാടിക്കുന്ന നിരവധി ഹൈന്ദവ–ഇസ്ലാം–ക്രിസ്തീയ ഭക്‌തിഗാനങ്ങൾ രചിച്ചിട്ടുണ്ട് വയലാർ. വയലാറിന്റെ സമകാലികരായ പി.ഭാസ്കരനും ഒ.എൻ.വിയും പിന്നാലെ വന്ന ശ്രീകുമാരൻ തമ്പിയും പൂവച്ചൽഖാദറും ഈവഴി തുടർന്നിട്ടുമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ക്രിസ്തീയ ചലച്ചിത്രഗാനങ്ങൾ രചിച്ച ഗാനരചയിതാവ് വയലാറാണ്. ക്രിസ്തുമത വിശ്വാസികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളി ആസ്വാദകരുടെ ഉള്ളിൽ പ്രതിഷ്ഠ നേടിയ ക്രിസ്ത്യൻ ഭക്‌തിഗാനങ്ങൾ എഴുതിയതും വയലാർതന്നെ.
ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ...
നിത്യവിശുദ്ധയാം കന്യാമറിയമേ...
ഇടയകന്യകേ പോവുക നീ...
ദൈവപുത്രനു വീഥിയൊരുക്കുവാൻ...
തുടങ്ങിയ അനശ്വര ചലച്ചിത്രഗാനങ്ങൾ വയലാറിലെ രാഘവപ്പറമ്പിൽ വെള്ളാരപ്പള്ളി കേരളവർമയുടെയും അംബാലികതമ്പുരാട്ടിയുടെയും മകനായി ജനിച്ച രാമവർമ എഴുതിയതാണെന്നു വിശ്വസിക്കുക പ്രയാസം.
മലയാളസിനിമയ്ക്കു വേണ്ടി നിരവധി ഭക്‌തിമുദ്രിതമായ ഹൈന്ദവഗാനങ്ങൾ വയലാർ രചിച്ചിട്ടുണ്ട് എന്നതു സത്യം. കമ്യൂണിസ്റ്റ് പ്രസ്‌ഥാനത്തോടു ചേർന്നുനിന്ന് ദൈവത്തെ നിഷേധിച്ച് പുതിയ സഞ്ചാരവഴികളെ പുൽകിയെങ്കിലും ഹൈന്ദവ വിശ്വാസങ്ങളും ദർശനവും വയലാർ രാമവർമയുടെ രക്‌തത്തിൽ അലിഞ്ഞുചേർന്നിരുന്നു എന്നു പറയാം. കുട്ടിക്കാലത്തെ സംസ്കൃത പഠനവും ഹൈന്ദവ പുരാണ ജ്‌ഞാനവും ആ ഗാനരചനകളെ ശക്‌തമാക്കിയതിൽ അദ്ഭുതപ്പെടാനില്ല. എന്നാൽ ക്ഷത്രിയകുലത്തിൽ ജനിച്ചുവളർന്ന രാമവർമയ്ക്കു തികച്ചും അപരിചിതമാണ് ക്രിസ്തീയ ആത്മീയത. ക്രിസ്തീയ വിശ്വാസങ്ങളും ദർശനങ്ങളും വയലാർ എങ്ങനെ ഇത്ര മനോഹരമായി പകർത്തുന്നു എന്നത് ചലച്ചിത്രഗാന നിരൂപകന്മാരെ ഇന്നും അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്!
ഒരു ഭക്‌തികാവ്യം രചിക്കുന്നതുപോലെയല്ല ചലച്ചിത്രത്തിനുവേണ്ടി രചന നടത്തേണ്ടത്. പലപ്പോഴും കഥാപാത്രങ്ങളുടെ മനസും ജീവിതവുമെല്ലാം ഈ വരികളിലൂടെ പ്രതിഫലിക്കണം. ഗാനങ്ങളിൽനിന്നു കാവ്യാംശം മാത്രമല്ല വൈകാരികതയും ചോർന്നുപോകാൻ പാടില്ല. അങ്ങനെ ധാരാളം പരിമിതികളുണ്ട് ചലച്ചിത്രഗാനങ്ങൾക്ക്. എട്ടോ പത്തോ വരികൾക്കുള്ളിൽനിന്നു വേണം ഭാവപ്രകാശനം നടത്താൻ. അങ്ങനെയെങ്കിൽ ഒരു മതസത്തയെ, ആത്മീയ ചൈതന്യത്തെ, ദർശനത്തെ, ബൈബിൾ വാചകങ്ങളെ, ആശയങ്ങളെ ചലച്ചിത്രഗാനങ്ങളിലൊതുക്കാൻ വയലാറിനു സാധിച്ചുവെങ്കിൽ അതൊരു മഹാനിയോഗത്തിന്റെ ഭാഗമാകും എന്നു വിശ്വസിക്കാം. വയലാറിന്റെ പ്രശസ്തങ്ങളായ ഭക്‌തിഗാനങ്ങളെക്കുറിച്ച് ഓർമിക്കുമ്പോൾ ആദ്യം കടന്നുവരുന്ന ഗാനങ്ങളിൽ ഒന്നാണ് ’നിത്യവിശുദ്ധയാം കന്യാമറിയമേ നിൻ നാമം വാഴ്ത്തപ്പെടട്ടേ...’ എന്ന ഗാനം. ’നദി’ എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതി ജി.ദേവരാജൻ ഈണം പകർന്ന ഈ ഗാനം യേശുദാസും സംഘവുമാണ് ആലപിച്ചിരിക്കുന്നത്. ഗാനം കേൾക്കുമ്പോൾ ശരിക്കുമൊരു അൾത്താരയ്ക്കു മുന്നിൽ എത്തിയ പ്രതീതിയാണ്. ക്രിസ്ത്യൻ പള്ളികളിൽ ഈ ഗാനം മുഴങ്ങുന്നതിന്റെ പൊരുളും മറ്റൊന്നല്ല. പള്ളിമേടകളിലെ സംഗീതധ്വനിതന്നെയാണ് ജി.ദേവരാജൻ ഗാനത്തിൽ ലയിപ്പിച്ചിരിക്കുന്നതും.
കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന മേച്ചിൽ പുറങ്ങളിലൂടെ..., അന്തിക്ക് ഇടയനെ കാണാതെ അലഞ്ഞീടുന്ന ആട്ടിൻപറ്റങ്ങളാണ് ഞങ്ങൾ... എന്ന പ്രയോഗത്തിലൂടെ മനുഷ്യസമൂഹത്തിന്റെ നിസഹായതയും പരിമിതികളും വയലാർ ഭംഗിയായി ധ്വനിപ്പിച്ചിരിക്കുന്നു. ക്രിസ്തീയ ബിംബങ്ങളെയും വേദവചനങ്ങളെയും സാധാരണമനുഷ്യന്റെ ജീവിതമുഹൂർത്തങ്ങളുമായി ചേർത്തുവച്ചും വയലാർ തന്റെ പ്രതിഭയുടെ ഇന്ദ്രജാലംതന്നെ കാട്ടുന്നു. ’നിത്യവിശുദ്ധയാം കന്യാമറിയമേ...’ എന്ന ഗാനത്തിന്റെ അവസാനവരികളിൽ നിറയുന്നത് ജീവിതഭാരം ചുമക്കുന്ന മനുഷ്യന്റെ വേദനയാണ്, അവസാന പ്രത്യാശയാണ്.
‘ദുഃഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയ
സ്വർഗകവാടത്തിൻ മുന്നിൽ
മുൾമുടി ചൂടി കുരിശുംചുമന്നിതാ
മുട്ടിവിളിക്കുന്നു ഞങ്ങൾ...‘
’നാടൻപെണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി വയലാർ രചിച്ച്, ജി.ദേവരാജൻ സംഗീതം നൽകിയ ഭക്‌തിഗാനമാണ്
ആകാശങ്ങളിലിരിക്കും ഞങ്ങടെ
അനശ്വരനായ പിതാവേ
അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ
അവിടുത്തെ രാജ്യം വരേണമേ’ എന്നത്.
ക്രിസ്തീയ മതവിശ്വാസത്തിന്റെ ഭക്‌തിയുടെതന്നെ ആധാരമാണ് ആദ്യത്തെ ഈ നാലുവരികളിലൂടെ വയലാർ രാമവർമ പ്രകാശിപ്പിക്കുന്നതെന്നു കാണുക. ഏതൊരു ക്രിസ്തുമതവിശ്വാസിയുടെയും പ്രാർഥന പി.സുശീലയും കൂട്ടരും പാടിയ ഈ ഗാനത്തിലുണ്ട്. ’ചുക്ക്’ എന്ന സിനിമയ്ക്കുവേണ്ടി ദേവരാജന്റെ സംഗീതത്തിൽ പി.ജയചന്ദ്രനും സുശീലയും ചേർന്നു പാടിയ ‘യരുശലേമിലെ സ്വർഗദൂതാ യേശുനാഥാ...‘ എന്ന ഗാനം തങ്ങളുടെ രക്ഷകനെ കാക്കുന്ന മനുഷ്യരുടെ നിറഞ്ഞ പ്രതീക്ഷയാണ്,
‘... അടിമകളും മർദിതരും ദുഃഖിതരും ഇതാ
അല്ലിയൊലീവിലകളുമായിറങ്ങിക്കഴിഞ്ഞു
സീസറില്ലാ പീലാത്തോസില്ലാ
കാൽവരിയുടെ താഴ്വരയിൽ മുൾമുടിയില്ലാ
നിന്റെ രാജ്യം–ഇതു നിന്റെ രാജ്യം...‘
എന്നാണു വയലാർ സമാശ്വസിക്കുന്നതും.
’മണവാട്ടി’ എന്ന ചിത്രത്തിലെ
‘ഇടയകന്യകേ പോവുക നീ
ഈയനന്തമാം ജീവിതവീഥിയിൽ
ഇടറാതെ കാലിടറാതെ...‘ എന്ന പ്രശസ്ത ഗാനം ഗാനഗന്ധർവൻ യേശുദാസിന്റെതന്നെ ജീവിത ജൈത്രയാത്രയ്ക്കുള്ള ഭാഗ്യരാശിയായി മാറി. എത്രയോ കാലങ്ങൾ യേശുദാസ് തന്റെ ഗാനമേളകൾ തുടങ്ങിയിരുന്നത് വയലാർ–ദേവരാജൻ ടീമിന്റെ ഈ ഗാനം പാടിക്കൊണ്ടാണ്. ഈ ഗാനം തന്നെ സംഗീതലോകത്ത് മുന്നോട്ടു നയിച്ചു എന്ന വിശ്വാസം യേശുദാസ് തന്നെ പലവേദികളിലും പങ്കുവച്ചിട്ടുണ്ട്. മുന്നോട്ടുള്ള യാത്രയിൽ കാലിടറരുത്, എന്നുള്ള ഒരു നിർദേശം ഒരു ദൈവവാക്യംപോലെ 1964–ൽ പുറത്തിറങ്ങിയ സിനിമയിലെ ഈ ഗാനത്തിൽ കാണാം.
‘വിശുദ്ധനായ
സെബസ്ത്യാനോസേ
ഞങ്ങൾക്കുവേണ്ടി
പ്രാർഥിക്കണമേ...‘
എന്ന ’പേൾവ്യൂ’വിലെ പ്രശസ്ത ഗാനം വയലാർ രാമവർമയുടെ മറ്റൊരു ഭക്‌തിനൈവേദ്യമാണ്. ജി. ദേവരാജൻ സംഗീതം നൽകി യേശുദാസും ബി.വസന്തയും ചേർന്നു പാടിയ ഗാനം ക്രിസ്തീയ വിശുദ്ധരെക്കുറിച്ചുള്ള വയലാറിന്റെ അഗാധമായ ജ്‌ഞാനം കാട്ടുന്നു.
‘ആധിയും വ്യാധിയും
ഇവിടന്നകറ്റുവാൻ
അർത്തുങ്കൽപള്ളിയിലിരിപ്പവനേ
അംഗങ്ങളൊക്കെയും ഞങ്ങളെ
രക്ഷിക്കാൻ
അമ്പുകൾക്കൊണ്ട് മുറിഞ്ഞവനേ...’
എന്ന ഒടുവിലത്തെ വരികൾ ഏതൊരു ആസ്വാദകന്റെയും ഹൃദയത്തിൽ അമ്പുകൾപോലെതന്നെ ആഴ്ന്നിറങ്ങും. ’അരനാഴികനേരം’ എന്ന ചിത്രത്തിലെ ‘ദൈവപുത്രനു വീഥിയൊരുക്കുവാൻ സ്നാപക യോഹന്നാൻ വന്നു...‘ എന്ന പ്രശസ്ത ഗാനവും വയലാറിന്റെ മഹാജ്‌ഞാനത്തിന്റെ മാത്രമല്ല പ്രതിഭയുടെകൂടി സാക്ഷ്യമാണ്.
‘ആ സ്നാപകന്റെ സ്വരം കേട്ടുണർന്ന
യോർദാൻ നദിയുടെ തീരം
ചക്രവാളംതൊട്ട് ചക്രവാളംവരെ
ശബ്ദക്കൊടുങ്കാറ്റുയർന്നു അന്ന്
ശബ്ദക്കൊടുങ്കാറ്റുയർന്നു...‘
എന്ന വരികളിൽ ശരിക്കുമൊരു കൊടുങ്കാറ്റിന്റെ ഹുങ്കാരംതന്നെയുണ്ട്. സംഗീതംകൊണ്ട് മാന്ത്രികത കാട്ടാനറിയുന്ന ദേവരാജൻ മാസ്റ്ററുടെ സിദ്ധികൂടി ചേരുന്നുണ്ട്. മഹാഭൂരിഭാഗം മലയാളികളും കണ്ടിട്ടില്ലാത്ത യോർദാൻ നദിയുടെ മണൽത്തീരവും പരിശുദ്ധിയുടെ നിറവെളിച്ചമായ സ്നാപകയോഹന്നാനെയും മലയാളികളുടെ മനസിന്റെ മുന്നിൽ പ്രതിഷ്ഠിക്കാൻ ചേർത്തല രാഘവപ്പറമ്പിൽ ജനിച്ചുവളർന്ന രാമവർമയ്ക്ക് സാധിച്ചിരിക്കുന്നു!
യോഹന്നാൻ ഏറ്റെടുത്ത മഹാദൗത്യത്തിന്റെ പ്രാധാന്യം ‘അക്കൊടുങ്കാറ്റിൽ ഇളകിത്തെറിക്കാത്ത രക്‌തസിംഹാസനമില്ല...‘ എന്ന അനുപല്ലവിയിൽ വ്യക്‌തമാണ്. ഹേറോദേസിന്റെ അന്തപ്പുരത്തിലെ സലോമി യോഹന്നാന്റെ ശിരസ് ആവശ്യപ്പെടുന്നതും അവളുടെ രക്‌തദാഹത്തിന്റെ നൃത്തവും ചരണത്തിലെ രണ്ടു വരികളിലൂടെ വയലാർ പകർത്തിവച്ചിരിക്കുന്നു. മോഹിനിയാട്ടം നടത്തി അവസാനത്തെ വരികളിൽ എങ്ങനെയാണ് ഒരു സ്ത്രീയുടെ പൈശാചികത കാലങ്ങളിലൂടെ സഞ്ചരിച്ച് സ്ത്രീസമൂഹത്തിനു മുകളിൽ ശാപമായി നിൽക്കുന്നതെന്നു കാണുന്നത്.
‘അന്നു സലോമിയെ ദൈവം ശപിച്ചു
കണ്ണിൽ കനലുകളോടെ
നിത്യദുഃഖത്തിന്റെ മുൾക്കിരീടങ്ങളെ
നിങ്ങൾക്കണിയുവാൻ കിട്ടൂ എന്നും
നിങ്ങൾക്കണിയുവാൻ കിട്ടൂ...‘
സിനിമാക്കഥയിലെ സ്ത്രീയുടെ, നായികയുടെ കണ്ണീരിലൂടെ ലോകത്തിലെ മുഴുവൻ പെണ്ണിന്റെയും തീരാക്കണ്ണീരാണ് വയലാർ പകർത്തിയിരിക്കുന്നത്.
‘മുൾക്കിരീടമിതെന്തിനു
നൽകി സ്വർഗസ്‌ഥനായ
പിതാവേ...‘ (ഭാര്യ)
‘മാതാവേ മാതാവേ മനുഷ്യ
പുത്രനെ ഞങ്ങൾക്കു
നൽകിയ മാതാവേ...‘ (നഖങ്ങൾ)
‘പിതാവേ...പിതാവേ...
ഈ പാനപാത്രം
തിരിച്ചെടുക്കേണമേ...‘ (തൊട്ടാവാടി)
‘ആകാശത്തിലെ കുരുവികൾ
വിതയ്ക്കുന്നില്ലാ...‘ (റബേക്ക)
‘ദയാപരനായ കർത്താവേ...‘ (ഭാര്യ)
‘കാൽവരിമലയ്ക്കു പോകും
കന്നിമേഘമേ...‘ (കല്യാണഫോട്ടോ)
തുടങ്ങിയ അനേകമനേകം ഭക്‌തിസാന്ദ്രമായ ഗാനങ്ങൾ വയലാറിന്റെ തൂലിക സമർപ്പിച്ചിട്ടുണ്ട്. വയലാർ രചിച്ച ക്രിസ്തീയ ചലച്ചിത്രഗാനങ്ങൾ പരിശോധിക്കുമ്പോൾ ഒരു വലിയ ചരിത്രകൗതുകം കൂടി വെളിവാകുകയാണ്. വയലാറിന്റെ പ്രശസ്ത ഗാനങ്ങളിൽ തൊണ്ണൂറുശതമാനത്തിൽ അധികവും ഈണം നൽകിയിരിക്കുന്നത് ജി.ദേവരാജനാണ്. പാടിയിരിക്കുന്നത് പി.സുശീലയും! പല പള്ളികളിലും വീടുകളിലെ പ്രാർഥനാമുറികളിലും വിലാപയാത്രകളിലും ഇന്നും നിറയുന്നത് ‘നിത്യവിശുദ്ധയാം കന്യാമറിയമേ...‘ ‘സമയമാം രഥത്തിൽ ഞാൻ...‘ തുടങ്ങിയ ഭക്‌തിഗാനങ്ങൾ. ഈ അനശ്വരഗാനങ്ങൾ വയലാർ രാമവർമയുടെ കരസ്പർശമേറ്റവയെന്നറിയാതെ ഇന്നും ആലപിക്കുന്നവരുമുണ്ട്.
എങ്ങനെയാണ് വയലാർ രാമവർമ ഇത്ര അഗാധമായി ക്രിസ്തീയ ആത്മീയത സ്വാംശീകരിച്ചത് എന്നതിന് ഉത്തരമില്ല. മാലാഖമാരും നക്ഷത്രങ്ങളും നിറയുന്ന ആകാശപഥത്തിലൂടെ ദൈവപുത്രന്റെ ദർശനമഹാ വെളിച്ചത്തിലൂടെ വയലാർ എന്നോ സഞ്ചരിച്ചു എന്നു മാത്രം നമുക്ക് പറയാം.
എസ്.മഞ്ജുളാദേവി
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്
പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുട
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയി
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.
കിള്ളിക
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച്
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീ
മരുമകളല്ല... മകൾ...
കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നർത്തകി
Latest News
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
Latest News
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
കോൺഗ്രസിനു പരാജയ ഭീതിയെന്ന് കെ.കെ. ഷൈലജ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top