Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നക്ഷത്രക്കണ്ണുള്ള രാജകുമാരന്
വലുതാകുന്പോൾ ആരാകണമെന്നു ചോദിച്ചാൽ സിനിമാ നടൻ അല്ലെങ്കിൽ നടിയാകണമെന്നു പറയാത്ത കുട്ടികൾ കുറവായിരിക്കും. പക്ഷേ എന്തൊക്കെ സംഭവിച്ചാലും തനിക്ക് ഡോക്ടറായാൽ മതിയെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ചലച്ചിത്രതാരം കലന്തൻ ബഷീറിന്റെ മകൻ റോഷൻ. എന്നാൽ വിധി അയാൾക്കുവേണ്ടി ഒരുക്കിവച്ചിരുന്നത് മറ്റൊന്നായിരുന്നു. അച്ഛൻ സിനിമാ നടനായിരുന്നെങ്കിലും താൻ ഒരിക്കൽപോലും ഷൂട്ടിംഗ് ലൊക്കേഷനിൽ പോയിട്ടില്ലെന്നാണ് റോഷൻ പറയുന്നത്. അച്ഛനിൽ നിന്ന് ലൊക്കേഷൻ വിശേങ്ങൾകേട്ട ഓർമകളുമില്ല. എങ്കിലും റോഷൻ ഇന്നൊരു താരമാണ്. തന്റെ ആദ്യ ചിത്രമായ പ്ലസ് ടു മുതൽ മലയാളികൾ തന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തതിന്റെ ഫലമാണ് ഭൈരവ വരെയുള്ള ചിത്രങ്ങളിൽ തനിക്കു കിട്ടിയ സ്ഥാനമെന്ന് റോഷൻ പറയുന്നു. ദൃശ്യമെന്ന ചിത്രത്തിലൂടെ റോഷൻ തെന്നിന്ത്യൻ താരമായി മാറി. സിനിമാ വഴികളിലെ ഓർമകളും സന്തോഷങ്ങളും പങ്കുവയ്ക്കുകയാണ് ചലച്ചിത്രതാരം റോഷൻ ബഷീർ.
റോഷൻ അമലയുടെ ലക്കി സ്റ്റാർ
പ്ലസ് ടു പരീക്ഷയൊക്കെ എഴുതി ഡോക്ടർ പഠനത്തിനായി ഒരുങ്ങുന്ന സമയത്താണ് ഒരു കുടുംബ സുഹൃത്തു വഴി എൽസിസി കംപ്യൂട്ടറിന്റെ പരസ്യത്തിലഭിനയിക്കാൻ അവസരമെത്തിയത്. ആദ്യ അവസരത്തെക്കുറിച്ച് റോഷൻ പറയുന്നതിങ്ങനെ:
""ഫ്രീ ടൈമായതുകൊണ്ടാണ് ചെയ്യാമെന്നു കരുതിയത്. അത് എന്റെയും അമല(അമല പോൾ)യുടെയും ആദ്യ പരസ്യമായിരുന്നു. ആദ്യമായതുകൊണ്ടുതന്നെ എനിക്കു നല്ല ടെൻഷനുണ്ടായിരുന്നു. ഞാൻ പരസ്യത്തിന്റെ ഡയറക്ടർ ദിലീപ് രാമനോടു പറഞ്ഞു, ഇതെനിക്കു പറ്റുന്ന പണിയല്ലെന്ന്. പക്ഷേ ദിലീപേട്ടനു എന്റെ കാര്യത്തിൽ വലിയ ഉറപ്പായിരുന്നു. ഇതൊക്കെയാണ് തുടക്കമെന്നു പറഞ്ഞ് അദ്ദേഹം എന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു.'' റോഷൻ പറയുന്നു.
ഇൻഡസ്ട്രിയിൽ തിരക്കായതോടെ അമല എപ്പോഴും റോഷനോടു പറയും "" റോഷൻ യൂ ആർ മൈ ലക്കി സ്റ്റാർ.'' ആ ക്രഡിറ്റ് കിട്ടിയതിന്റെ സന്തോഷം റോഷന്റെ വാക്കുകളിൽ.
"പ്ലസ് ടു' - പൂച്ചക്കണ്ണു സമ്മാനിച്ച ഭാഗ്യം
വളരെ രസകരമായ അനുഭവങ്ങളാണ് പ്ലസ് ടുവിനെക്കുറിച്ച് പറയാനുള്ളതെന്നു പറഞ്ഞാണ് റോഷൻ സംസാരിച്ചു തുടങ്ങിയത്. ""പ്ലസ് ടുവിന്റെ കാസ്റ്റിംഗിൽ സംവിധായകൻ ഷെബിക്കുണ്ടായിരുന്ന ഒരേയൊരു വാശി നായകനുപൂച്ചക്കണ്ണുവേണമെന്നായിരുന്നു. പൂച്ചക്കണ്ണുള്ളവർക്കു മാത്രമായി അദ്ദേഹം ഒാഡിഷൻവരെ വച്ചു. ആ സമയത്താണ് അദ്ദേഹം ഞാൻ അഭിനയിച്ച പരസ്യം കണ്ടത്.
അദ്ദേഹം ഉടൻ തന്നെ പരസ്യത്തിന്റെ എഡിറ്റർ മഹേഷ് നാരായണെ വിളിച്ച് എന്നെക്കുറിച്ചന്വേഷിച്ച് നമ്പർ വാങ്ങി. പപ്പയെ ആണ് അവർ ആദ്യം വിളിച്ചത്. മടിച്ചു മടിച്ചാണ് പപ്പ എന്നോടു പറഞ്ഞത്. വേണോ വേണ്ടയോ എന്ന് നിനക്കു തീരുമാനിക്കാമെന്ന് ബാപ്പ പറഞ്ഞു. അന്നു ഞാൻ ഒറ്റവാക്കിൽ നോ പറഞ്ഞു. അത് അങ്ങനെ പോയി എന്നാണ് കരുതിയത്.
പക്ഷേ കുറച്ചു ദിവസം കഴിഞ്ഞ് അവർ വീണ്ടും വിളിച്ചു. അങ്ങനെ തിരുവനന്തപുരത്തു ഞാനും പപ്പയും പോയി ഡയറക്ടറെ കണ്ടു. അദ്ദേഹം എന്നെ പ്രൊഡ്യൂസർക്കു പരിചയപ്പെടുത്തിയതു തന്നെ "ഇതാണു നമ്മുടെ നായകനെന്നാണ്'. കുറച്ചു നേരം എന്താണു സംഭവിക്കുന്നതെന്നു മനസിലാകാതെ ഞാൻ നിന്നു. പിന്നെ വരുന്നിടത്തുവച്ചു കാണാമെന്നു കരുതി ഞാനങ്ങ് അഭിനയിച്ചു. അന്നു മുതൽ ഞാൻ അറിഞ്ഞും അറിയാതെയും സിനിമ എന്റെ പാഷനായി മാറുകയായിരുന്നു.
ദൃശ്യം നൽകിയത് ഒരു മേൽവിലാസം
നടനെന്ന നിലയിൽ റോഷനൊരിടം സമ്മാനിച്ചത് ജിത്തു ജോസഫിന്റെ ദൃശ്യമാണ്. ""ജിത്തു ചേട്ടനെ ഞാൻ പോയി കണ്ടപ്പോൾ എന്നോടാദ്യം ചോദിച്ചത് ഇപ്പോൾ വർക്കൗട്ടൊന്നുമില്ലെ എന്നാണ്. തടി കുറയ്ക്കാമെന്നു പറഞ്ഞപ്പോഴാണ് എന്നോടു പറയുന്നത് മറ്റന്നാൾ ഷൂട്ട് തുടങ്ങുമെന്ന്. മറ്റ് തയാറെടുപ്പുകളൊന്നുമില്ലാതെയാണ് ഷൂട്ടിനായി തൊടുപുഴയിലെത്തിയത്. '' റോഷൻ തുടർന്നു. "" മീന ചേച്ചിയുമായുള്ള സീനായിരുന്നു എന്നോട് ആദ്യം ചെയ്യാൻ പറഞ്ഞത്. എന്തു ചെയ്യണമെന്നറിയാതെ നിന്ന എന്നോട് ചേച്ചി പറഞ്ഞു ഇതൊരു അവസരമല്ലെ, നിനക്കു ചെയ്യാൻ പറ്റും. ഇതിൽ നിന്നാണ് അടുത്ത അവസരങ്ങൾ നിന്നെ തേടിയെത്തേണ്ടതെന്ന്. അതു വല്ലാത്തൊരു ധൈര്യം തന്നു'' റോഷൻ പറഞ്ഞു.
ലാലേട്ടനും കമൽ സാറും എന്റെ പാഠപുസ്തകങ്ങൾ
ദൃശ്യം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്തപ്പോഴും റോഷനും ചിത്രത്തിന്റെ ഭാഗമായിരുന്നു. ലാലേട്ടൻ, കമൽ സാർ, വെങ്കടേശ് സാർ എന്നിവരിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിച്ചതിന്റെ സന്തോഷവും തിളക്കവുമുണ്ട് റോഷന്റെ കണ്ണുകളിൽ. ""മൂന്നുപേരും നമ്മളെപ്പോലുള്ള തുടക്കക്കാരോട് സംസാരിക്കുന്പോൾ തന്നെ മനസിലാകും എന്തുകൊണ്ടാണ് ജനങ്ങൾ ഇവരെ ഇത്രയേറെ സ്നേഹിക്കുന്നതെന്ന്. അത്രയ്ക്ക് ഡൗൺടു എർത്താണ്. എനിക്ക് അവരോടൊപ്പമുള്ള സീനുകൾ ഇല്ലായിരുന്നെങ്കിലും ഇടവേളകളിൽ അവരോടൊക്കെ സംസാരിക്കാൻ സാധിച്ചു. ഒരുപാടു കാര്യങ്ങൾ ചോദിച്ചറിഞ്ഞ് മനസിലാക്കാൻ പറ്റി. അതു തന്നെ വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്.''
നന്നായി വരട്ടെ എന്നനുഗ്രഹിച്ചാണ് ദൃശ്യത്തിലേക്ക് ലാലേട്ടൻ എന്നെ സ്വീകരിച്ചത് എന്നു പറഞ്ഞ് റോഷൻ തുടർന്നു. "" കമൽ സാറും ഇങ്ങനെ തന്നെയായിരുന്നു. കമൽ സാറിനെ പരിചയപ്പെടണമെന്നു പറഞ്ഞപ്പോൾ ജിത്തു ചേട്ടനാണ് പറഞ്ഞത് നീ പോയി കണ്ടോളൂന്ന്. പേടിച്ചാണ് ഞാൻ കാരവനിനടുത്തേക്കു പോയത്. പക്ഷേ പേടിച്ചതൊക്കെ വെറുതെ ആയിരുന്നു എന്ന് അദ്ദേഹത്തെ കണ്ടപ്പോൾ മനസിലായി. അപ്പോൾ എനിക്കു തോന്നി ഇവർക്കൊക്കെ ഇത്രയും സിംപിൾ ആകാമെങ്കിൽ എന്തുകൊണ്ട് നമുക്കായിക്കൂടാ എന്ന്. ''
ഡ്രീം കം ട്രൂ
വിജയ് നായകനായ ഭൈരവയുടെ ഭാഗമാകാൻ സാധിച്ചതിന്റെ ത്രിൽ ഇപ്പോഴും റോഷനു മാറിയിട്ടില്ല. സിനിമയെക്കുറിച്ച് ചോദിച്ചപ്പോൾ റോഷൻ ആദ്യം പറഞ്ഞത് "ഇറ്റ്സ് എ ഡ്രീം കം ട്രൂ' എന്നാണ്. 2011 മുതലുള്ള എല്ലാ വിജയ് ചിത്രങ്ങൾക്കും ആദ്യ ദിവസം തിയറ്ററിൽ എത്തുക റോഷന്റെ പതിവായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം റോഷനൊരു ഫോൺ വന്നു. ചെന്നൈ വിജയാ പ്രൊഡക്ഷൻസിൽ നിന്നാണ് വിളിച്ചത്.
""ജീവിതത്തിൽ നമ്മൾ പ്രതീക്ഷിക്കുന്നതല്ല നടക്കുന്നത്. എന്നാൽ നമുക്ക് സാധിക്കുന്ന ഒന്നുണ്ട് കഠിനാധ്വാനം. അത് ഏതു മേഖലയിലായാലും'' റോഷൻ പറയുന്നു.
മൂൺട്ര് രസികർകൾ
വിജയ് ആരാധകരായ മൂന്നു ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് ഈ മാസം തിയറ്ററുകളിലെത്തുന്ന മൂൺട്രു രസികർകൾ. ചിത്രത്തിന്റെ ഗാനങ്ങളും ട്രെയ് ലറുമെല്ലാം ഇപ്പോൾ തന്നെ വൻ ഹിറ്റായി മാറിക്കഴിഞ്ഞു.
ഹാപ്പി ഫാമിലി
മകൻ ഡോക്ടറാകണം എന്നായിരുന്നു റോഷന്റെ ഉമ്മ റംലയുടെ ആഗ്രഹമെങ്കിലും ഇപ്പോൾ ഉമ്മ വളരെ ഹാപ്പിയാണ്. ബാപ്പ ബഷീറിനും അങ്ങനെ തന്നെ. പിന്നെ തനിക്കു പകരം അനിയത്തി റെനിഷയെ ഡോക്ടർ പഠനത്തിനു വിട്ട സന്തോഷത്തിലാണ് റോഷൻ. അങ്ങനെ ആകെമൊത്തം വീടു ഹാപ്പിയാണെന്നാണ് റോഷൻ പറയുന്നത്.
ഇനിയെന്നാണ് മലയാളത്തിലേക്ക് തിരിച്ചെന്ന ചോദ്യത്തിനു റോഷൻ പറഞ്ഞത് മലയാളം എന്റെ സ്വന്തം വീടാണ്. അവിടെ നിന്നു താൻ എവിടേക്കും പോയിട്ടില്ലെന്നാണ്. മികച്ചൊരു തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലാണ് റോഷനിപ്പോൾ.
ഒരു നല്ല നടനെന്നപോലെ തന്നെ നല്ലൊരു ക്രിക്കറ്റ് കളിക്കാരൻകൂടിയാണ് റോഷൻ. സിനിമയിലും ക്രിക്കറ്റിലുമെല്ലാം നമ്മളെ ഞെട്ടിക്കാനുള്ള തയാറെടുപ്പിലാണ് റോഷൻ ബഷീറെന്ന യുവതാരം. റോഷന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് ആരാധകരും സുഹൃത്തുക്കളും കുടുംബവും ഒപ്പമുണ്ട്.
എ.എ.
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്
സ്വരനയന; കാർമൽ സ്കൂളിൽ നിന്നു ബാഹുബലിയിലേക്ക്
“മുറൈതാനാ മുകുന്ദാ... സരിതാനാ സനന്ദാ...
കണ്ണാ നീ തൂങ്കടാ... എൻ കണ്ണാ നീ തൂങ്കടാ...’’
ലോകസിനിമയെ വിസ്മയിപ്പിച്
ഇപ്പോഴത്തെ മേക്കിംഗ് എനിക്ക് ഒരുപാടിഷ്ടം
""പുതിയതായി വന്ന ഒരു കുട്ടി കാര്യങ്ങൾ പഠിക്കുന്നതുപോലെയായിരുന്നു കെയർഫുളിൽ ഞാൻ. കൂടെയുള്ള എല്ലാവരും അനുഭവസന്പത്
നെല്ലിയാമ്പതിക്കുളിരിൽ നിന്ന് ഏദൻ തോട്ടത്തിലേക്ക്
മലയാള സിനിമയ്ക്കു പുതിയ ദിശാബോധം നല്കിയ "പാസഞ്ചറി'ലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് ശങ്കറിന്റെ എട്ടാമതു സിനിമയാണ് "രാമന്റെ ഏദ
ലക്ഷ്യം ഒരു അഡ്വഞ്ചർ ഡ്രാമ
എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന രംഗങ്ങളും സന്ദർഭങ്ങളുമുള്ള ഒരു സിനിമയാണു ലക്ഷ്യം. വ്യത്യസ്ത ജീവിതപശ്ചാത്തലമുള്ള മുസ്തഫ, വിമ
വൈറൽ ഹിറ്റാണ് രക്ഷാധികാരി ബൈജു
"" രക്ഷാധികാരി ബൈജു ഒപ്പ് ഒരു വൈറൽ ഹിറ്റായിരിക്കുന്നു. ഈ സിനിമയെ ആവേശത്തോടെ ഹൃദയംതുറന്നു സ്വീകരിച്ചിരിക്കുകയാണു മല
ഗ്രേറ്റ് ഫാദർ ഗ്രേറ്റായ ത്രില്ലിൽ അനിഘ
ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, അതിവേഗം 20 കോടി നേടിയ ചിത്രം എന്നീ റെക്കോഡുകളും കൈക്കാലാക്കി ബോക്സ് ഓഫീസിൽ കുതിക്കുകയാണ്് ദ ഗ്രേറ്റ്
മിന്നാമിന്നിത്തിളക്കം
നീണ്ട 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയപുരസ്കാരം മലയാളത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. ചില കളിക
കാസർഗോഡ് ടു കോളിവുഡ്
കുട്രം 23 എന്ന തമിഴ് ത്രില്ലർ സിനിമ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി മുന്നേറുന്പോൾ കാസർഗോ
എണ്‍പതുകളുടെ കാൽപനികത വീണ്ടുമെത്തുന്പോൾ
എണ്‍പതുകളുടെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയി
രാജേഷ് പിള്ളയുടെ സ്വപ്നങ്ങൾക്കും മലയാളസിനിമയ്ക്കും ടേക്ക് ഓഫ്
“മലയാളത്തിൽ ഇതുവരെ പറയാത്ത പ്രമേയമാണു ടേക്ക്ഓഫിന്റേത്. ആഭ്യന്തരകലാപത്തെ തുടർന്ന് ഇറാക്കിൽ അകപ്പെട്ടുപോയ കുറേ മല
C\O ഷെയിൻ നിഗം
നിത്യജീവിതത്തിൽ നമ്മൾ എവിടെയൊക്കെയോ കാണുന്ന ഒരു അമ്മയും മകനുമാണ് സൈറാ ബാനുവും ജോഷ്വായും. വളരെയധികം സന്തോഷവും കു
ഒരു കട്ട തകർപ്പൻ പടം
ഒരു കട്ട ലോക്കൽ പടം എന്ന വിശേഷണത്തോടെയെത്തിയ ചിത്രം അക്ഷരാർഥത്തിൽ ശരിക്കും നാടൻ തന്നെ എന്നു തെളിയിച്ചിരിക്കുന്നു.
താരമല്ല ഞാൻ നിങ്ങളിലൊരാൾ
കമ്മട്ടിപ്പാടത്തിലെ ബാലൻചേട്ടൻ എന്ന കഥാപാത്രത്തിലൂടെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാനപുരസ്കാരം നേടിയതിന്റെ സന്തോഷ
ധര്മജന് ഫ്രം ബോള്‍ഗാട്ടി
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി മലയാളികളുടെ മനസിലിടം നേടിയ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. മിനിസ്ക്രീനിലും
ആഗ്നസില്‍ പ്രതീക്ഷയര്‍പ്പിച്ച്...
ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആ
'സ്വയം' പറയുന്നു: മാറേണ്ടത് നമ്മളാണ്
ഓട്ടിസം കുട്ടികളോടുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഓർമപ്പെടുത്തലുമായി ആർ. ശരത്തിന്റെ കുടുംബചിത്രം"സ്വയം' തി
സിനിമയുടെ വിജയമാണ് വിമര്‍ശകര്‍ക്കുള്ള മറുപടി
വിമർശനങ്ങളെ വിജയം കൊണ്ടു മറികടന്നതിന്റെ സന്തോഷത്തിലാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ദുൽഖർ സൽമാൻ, മുകേഷ്, അന
നൃത്തമാണ് ജീവിതം
തിരിച്ചുവരവിന്റെ പാതയിലാണ് വിന്ദുജ മേനോനും. ടി. ജി. രാജീവ്കുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ പവിത്രം ഇ
‘പേടിപ്പിക്കൽ മാത്രമല്ല എസ്ര’
രാംഗോപാൽ വർമ, രാജ്കുമാർ സന്തോഷി തുടങ്ങിയ ബോളിവുഡ് സംവിധായകരുടെ അസിസ്റ്റന്റും അസോസിയേറ്റും ആയിരുന്ന ജെയ്. കെ. രചനയും സംവിധാനവും നിർവഹിച്ച ആദ്യ മലയാള കഥ
ഹരീഷ് ഹാപ്പിയാണ്
മണിയൻപിള്ള രാജു, കീരിക്കാടൻ ജോസ്, അയ്യപ്പ ബൈജു, പാഷാണം ഷാജി തുടങ്ങിയവരെപ്പോലെ കഥാപാത്രങ്ങളുടെ പേരിൽ മലയാള സിനിമയിൽ പ്രശസ്തരായവർ അനവധിയാണ്. അക്കൂട്ടത്
പ്രണയം തളിർക്കുന്ന മുന്തിരി വള്ളികൾ
‘‘ജീവിതത്തിൽ ചില കാര്യങ്ങളിൽ റീടേക്കുകളുണ്ടെന്നാണ് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയിൽ ഉലഹന്നാൻ പറയുന്നത്. അത്തരം റീടേക്കുകൾക്കുള്ള ഇടം നമ്മുട
എല്ലാം ദൈവത്തിനറിയാം
കോയമ്പത്തൂരിലെ ആ തിയറ്റർ അങ്കണം ആഘോഷത്തിമിർപ്പിലായിരുന്നു. തമിഴകത്ത് ഇളയ ദളപതി വരവറിയിച്ച പൂവൈ ഉനക്കാകെ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷത്തിന് നായിക
കവിത കഥയെഴുതുകയാണ്...
കവിത പോലെ മനോഹരിയാണ് കവിതാ നായർ. പേരിൽ മാത്രമല്ല അക്ഷരങ്ങൾ കൊണ്ടും കവിത തീർക്കുന്ന ഭാഷ സ്വന്തമായി കൈയിലുണ്ടെന്നു തെളിയിച്ച അഭിനേത്രിയാണ് കവിത. സിനിമയി
ജയചന്ദ്രസംഗീതം, വിമോഹനം..!
ഈശ്വരനിലേക്കുള്ള വൈഫൈ കണക്്ഷനാണു സംഗീതം എന്നു വിശ്വസിക്കുന്ന മ്യൂസിക് കംപോസറാണ് എം.ജയചന്ദ്രൻ. ദേശീയപുരസ്കാരം പോലെതന്നെ അമൂല്യമായ ഒരു സമ്മാനം അടുത്തിടെ
പ്രണയപരാവർത്തനങ്ങളുടെ കാംബോജി
പ്രഫ. ലക്ഷ്മി. എം. പദ്മനാഭൻ നിർമിച്ചു വിനോദ് മങ്കര രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ത്രില്ലർ കാംബോജി തിയറ്ററുകളിലേക്ക്.
കിള്ളിക
പുലിയായതു ടോമിച്ചൻ
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്
ആനന്ദക്കണ്ണീർ
ഒരു തമിഴ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ മലയാളി നടി ഷംനാ കാസിം വിതുമ്പുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. മിഷ്കിൻ നിർമിച്ച്
ഭക്തിഗീതമായി വയലാറൊഴുകുന്നു
കാലത്തിന്റെ.. ദേശത്തിന്റെ.. ജാതിമതഭേദങ്ങളുടെ മതിലുകളെല്ലാം ഭേദിച്ച് ഒഴുകുന്ന ഒരു തീർഥപ്രവാഹം–അതാണ് വയലാർ. ഭൗതികതയുടെ, യുക്തിവാദത്തിന്റെ പച്ചമണ്ണിൽ ആണ
യുവത്വത്തിന്റെ ആഘോഷയാത്ര..! ആനന്ദം
‘‘പേരുപോലെ തന്നെ ആനന്ദകരമാണ് ഈ ചിത്രം. ഫീൽ ഗുഡ് ഫിലിം. വിനീതേട്ടനാണ് ‘ആനന്ദം’ എന്നു പേരിട്ടത്. പ്രേക്ഷക മനസുകളിൽ ഈ സിനിമ സന്തോഷം നിറയ്ക്കുമെന്നു പ്രതീ
മരുമകളല്ല... മകൾ...
കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നർത്തകി
Latest News
ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു
ഗുജറാത്തിൽ ലഹരിവേട്ട; പാക് ബോട്ടിൽനിന്നും 600 കോടിയുടെ മയക്കുമരുന്ന് പിടികൂടി
അങ്കണവാടികൾക്ക് ഒരാഴ്ച അവധി
ഈഴവ വോട്ടുകൾ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാത്യതയുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
Latest News
ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു
ഗുജറാത്തിൽ ലഹരിവേട്ട; പാക് ബോട്ടിൽനിന്നും 600 കോടിയുടെ മയക്കുമരുന്ന് പിടികൂടി
അങ്കണവാടികൾക്ക് ഒരാഴ്ച അവധി
ഈഴവ വോട്ടുകൾ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാത്യതയുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top