Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്നു. പരിമിതികളെ മറന്നു നടത്തിയ ഈ പോരാട്ടം ഫലം കാണുകതന്നെ ചെയ്തു. ലാഗോസ് എന്ന മഹാനഗരത്തിനും പ്രാന്തപ്രദേശങ്ങളിലുമായി രണ്ടുകോടിയിലധികം മനുഷ്യ ജീവനുകളെയാണ് അവർ സംരക്ഷിച്ചത്.
ഇന്നത്തെ ലോകം ഏറ്റവും ഭയക്കുന്ന പകർച്ചവ്യാധികളിലൊന്നാണ് എബോള (ഇവിഡി). ആഫ്രിക്കയിലെ എബോള നദിയുടെ കരയിലാണ് ഈ രോഗം ആദ്യം പ്രത്യക്ഷമായത്. വവ്വാലുകൾ വഴിയാണ് പകരുന്നത്. കുരങ്ങുവർഗത്തിൽപെട്ട ജീവികൾ രോഗവാഹകരാണ്. മരണനിരക്ക് 50 ശതമാനം വരെ ആകാം.
1976ലാണ് എബോള ആദ്യം തിരിച്ചറിയപ്പെട്ടത്. മധ്യ ആഫ്രിക്കയിൽ തുടങ്ങി ആ ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലേക്കും അതിവേഗം പടർന്നു. ഉഷ്ണമേഖലാ രാജ്യങ്ങളിലെവിടെയും ഇതിനു വളരാൻ അനുകൂല സാഹചര്യങ്ങളുണ്ട്.
2014ൽ ഈ രോഗം പൊടുന്നനേ നൈജീരിയയിൽ ഭീഷണിയുയർത്തി. എന്നാൽ, അവിടത്തെ ഒരുപറ്റം ഡോക്ടർമാരുടെയും സഹപ്രവർത്തകരുടെയും ധീരഇടപെടലിലൂടെ മൂന്നു മാസങ്ങൾകൊണ്ട് രോഗവ്യാപനം തടയാനായി. ഈ സംഭവം നൈജീരിയ എന്ന രാജ്യത്തെപ്പറ്റി പുറം ലോകത്തിനുണ്ടായിരുന്ന ധാരണകൾ മാറ്റിമറിച്ചു.
എന്നാൽ, ഈ പോരാട്ടത്തിനു നേതൃത്വം കൊടുത്ത വനിതാ ഡോക്ടറും മൂന്നു സഹപ്രവർത്തകരും സ്വന്തജീവൻ വിലയായി കൊടുക്കേണ്ടി വന്നു. ഈ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് നൈജീരിയൻ ചലച്ചിത്രകാരൻ സ്റ്റീവ് ഗുക്കാസ് അവതരിപ്പിക്കുന്നത്.
എബോള വരുന്നു
കഥ തുടങ്ങുന്നത് 2014 ജൂണിൽ. ലൈബീരിയൻ-അമേരിക്കൻ അഭിഭാഷകനായ പാട്രിക് സോയർ എന്ന നയതന്ത്രജ്ഞൻ നൈജീരിയൻ തലസ്ഥാനമായ ലാഗോസിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാനെത്തുന്പോൾ അദ്ദേഹത്തിന് എബോളയുടെ ലക്ഷണങ്ങൾ. അവശനായ സോയറെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
എബോള ആഫ്രിക്കയിലെങ്കിലും ഭീതി വിതച്ച സമയമായിരുന്നു അത്. തനിക്കു മലേറിയയാണെന്നു വാദിച്ച് ആശുപത്രി സ്റ്റാഫുമായി വഴക്കിട്ട സോയർക്ക് എബോള തന്നെയെന്നു പരിശോധനയിൽ കണ്ടെത്തി. അധികം കഴിയും മുന്‍പേ അദ്ദേഹം മരിച്ചു. ഫസ്റ്റ് കൺസൾട്ടന്റ് ആശുപത്രിയിലേ പ്രഗല്ഭയായ ഡോക്ടർ സ്റ്റെല്ലാ അമേയോ ആയിരുന്നു പരിശോധന നടത്തിയത്.
പോരാട്ടത്തിന്റെ നാളുകൾ
സോയറുടെ മരണം വാർത്തയായതോടെ ലാഗോസിലെങ്ങും ഭീതി പടർന്നു. പരിശോധനയ്ക്കായി ക്വാറന്റൈനിൽ ആക്കിയിരുന്ന പാട്രിക് സോയറിൽനിന്ന് രോഗം ശുശ്രൂഷകർക്കും പകർന്നിരുന്നു. ഇത്തരമൊരു സാഹചര്യം നേരിടാൻ വേണ്ട സംവിധാനങ്ങൾ രാജ്യത്തുണ്ടായിരുന്നതുമില്ല.
എന്നാൽ, സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ഡോക്ടർ സ്റ്റെല്ല ഉണർന്നു പ്രവർത്തിച്ചു. പകർച്ചവ്യാധി പ്രതിരോധ വകുപ്പു മേധാവി ഡോ. വാസിയും ഗ്ബ്ദമോസിയും ലോകാരോഗ്യ സംഘടനയിൽനിന്നു പരിചയ സന്പന്നയായ ഡോ. ഡേവിഡ് ബ്രെറ്റ് മേജറും ഒപ്പം ചേർന്നു.
പാട്രിക് സോയറിൽനിന്നു തനിക്ക് എബോള പകർന്നതായി ഡോ. സ്റ്റെല്ല തിരിച്ചറിഞ്ഞു. മരണം മുന്നിൽ കണ്ടുകൊണ്ടുതന്നെ അവർ തന്റെ ദൗത്യവുമായി മുന്നോട്ടുപോയി.
രോഗബാധിതരെ കുടുംബാംഗങ്ങൾതന്നെ ആശുപത്രിയിലെ അഗതികളുടെ വാർഡിൽ ഉപേക്ഷിച്ചു പോകാൻ തുടങ്ങിയിരുന്നു. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ഡോ. സ്റ്റെല്ല വിവിധ ഏജൻസികളുമായി സന്പർക്കം പുലർത്തി. രോഗബാധിതയായി ഐസോലേഷൻ വാർഡിൽ ഒറ്റയ്ക്കു കഴിയുന്പോഴും തനിച്ചു ചുറ്റുമുള്ളവരെ ധൈര്യപ്പെടുത്തിയും അടിയുറച്ച നിശ്ചയദാർഢ്യത്തോടും വിശ്വാസത്തോടുംകൂടി അവർ നേതൃത്വം നല്കി.
സ്വന്തം കുടുംബത്തെയും അവർക്കു സാന്ത്വനിപ്പിക്കാനുണ്ടായിരുന്നു. അടിപതറാതെനിന്നു ഭർത്താവിനെയും മകനെയും ധൈര്യപ്പെടുത്തിയ സ്റ്റെല്ല തന്റെ മരണത്തിന്റെ തലേന്നു മകന്റെ ജന്മദിനത്തിനു ഫോണിൽകൂടി ആശംസ നൽകി. തന്റെ പേരിൽ അവനു ജന്മദിന സമ്മാനം നല്കാൻ ഭർത്താവിനെ ചുമതലപ്പെടുത്തി.
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്നു. പരിമിതികളെ മറന്നു നടത്തിയ ഈ പോരാട്ടം ഫലം കാണുകതന്നെ ചെയ്തു. ലാഗോസ് എന്ന മഹാനഗരത്തിനും പ്രാന്തപ്രദേശങ്ങളിലുമായി രണ്ടുകോടിയിലധികം മനുഷ്യ ജീവനുകളെയാണ് അവർ സംരക്ഷിച്ചത്.
2014 ഒക്ടോബർ 20ന് നൈജീരിയയിൽ എബോള ഭീഷണി അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. ഇരുപതു പേർക്കു മാത്രമേ രോഗം വന്നിരുന്നുള്ളൂ. എട്ടു പേർ മരിച്ചു. മരിച്ചവരിൽ നാലുപേർ സ്റ്റെല്ലയടക്കം ഫസ്റ്റ് കൺസൾട്ടന്റ് ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകരായിരുന്നു.
അംഗീകാരങ്ങൾ
ചിത്രത്തിന്റെ അവസാനത്തിൽ എബോള പ്രതിരോധ പോരാളികളെ ബഹുമാനിക്കാനുള്ള അനുസ്മരണ ചടങ്ങിൽ സീനിയർ ഡോക്ടറായ ബഞ്ചമിൻ ഓഹായേരി ഇപ്രകാരം പറഞ്ഞു: "ഇക്കഴിഞ്ഞ മാസങ്ങളിൽ നാം നേരിട്ടതു പോലൊരു വെല്ലുവിളി മുന്‍പെങ്ങും സംഭവിച്ചിട്ടില്ല, അതിനെ നേരിടാൻ നാം കൊടുത്തതുപോലൊരു വില മുന്‍പ് കൊടുക്കേണ്ടി വന്നിട്ടുമില്ല. ഈ പോരാട്ടത്തിൽ ജീവൻ ബലികഴിച്ച മനുഷ്യർ നൈജീരിയ ഉള്ള കാലത്തോളം സ്മരിക്കപ്പെടും.'
ആരോഗ്യപ്രവർത്തകർക്കു പ്രചോദനമാകുന്ന ഈ ചിത്രം അനേകം അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കു ക്ഷണിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. ഏറ്റവും മികച്ച ആഫ്രിക്കൻ ചലച്ചിത്രങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ 13 നോമിനേഷനുകൾ ഈ ചിത്രത്തിനു ലഭിച്ചു. തന്റെ ഏറ്റവും നല്ല ചിത്രമായി സംവിധായകൻ ഗുക്കാസ് ഈ ചിത്രത്തെ കരുതുന്നു.
ജിജി ജോസഫ് കൂട്ടുമ്മേൽ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
Latest News
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
Latest News
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top