വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്

ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്‍റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്‍റെ വിധി നിര്‍ണയിക്കപ്പെടുന്നു. ഒരു കടലാസു ചുരുളില്‍, മാലാഖയാല്‍ എഴുതപ്പെടുന്ന ആ വിധി ദൈവത്തിന്‍റെ സന്നിധിയില്‍ സൂക്ഷിക്കും. അതിലെ എഴുത്തനുസരിച്ച് ആ ജീവിതം മുന്നോട്ടൊഴുകും.., ഒരിക്കല്‍ ആ ഒഴുക്കു നിലയ്ക്കും...

എന്നാല്‍, ആ കടലാസ് ശൂന്യമാണെങ്കിലോ.. അതിലെഴുതിയിരുന്ന അക്ഷരങ്ങള്‍ നിരന്തരം വീഴുന്ന കണ്ണീരിനൊപ്പം ഒഴുകിപ്പോയെങ്കിലോ... എങ്ങനെയാകും ആ ജീവിതം! മേരാ ജീവന്‍ കോറാ കാഗസ് എന്ന പാട്ട് പറയുന്നത് ആ ജീവിതകഥയാണ്. ഭാഷയും അര്‍ഥവും അറിയാത്തവര്‍പോലും ഒന്നു മൂളിനോക്കുന്ന ഈ സുന്ദരഗാനത്തിന് ഇക്കൊല്ലം അമ്പതു വയസു തികയുകയാണ്. പഴക്കംകൂടുംതോറും തിളക്കംകൂടുന്ന അത്ഭുതം! കണ്ണീരിന്‍റെ തിളക്കം.

കോറാ കാഗസ്

അനില്‍ ഗാംഗുലിയുടെ കോറാ കാഗസ് എന്ന ചിത്രം 1974 മേയിലാണ് പുറത്തിറങ്ങിയത്. വിജയ് ആനന്ദും ജയഭാദുരിയും മുഖ്യവേഷങ്ങളിലെത്തിയ ചിത്രം 1963ലെ സാത് പാകേ ബന്ധ എന്ന ബംഗാളി ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു. കല്യാണ്‍ജി-ആനന്ദ്ജി ദ്വയം ഈണമിട്ട ടൈറ്റില്‍ സോംഗ് ആയിരുന്നു മേരാ ജീവന്‍ കോറാ കാഗസ്. പാടിയത് സാക്ഷാല്‍ കിഷോര്‍ കുമാര്‍.
ഒരു പാട്ടിന്‍റെ ജീവനായ മൂന്നു മാനങ്ങളും ഒരുപോലെ ഗംഭീരമാകുമ്പോഴാണ് അതു ഹൃദയങ്ങളില്‍ തൊടുന്നത്. ഇതില്‍ അതു സംഭവിച്ചു. കല്യാണ്‍ജി- ആനന്ദ്ജിയുടെ സംഗീതം, കിഷോര്‍ കുമാറിന്‍റെ ആലാപനം. ഇതിനൊപ്പം എം.ജി. ഹഷ്മത് എന്ന ഗാനരചയിതാവിന്‍റെ അത്ഭുതകരമായ വരികള്‍.

സിനിമയുടെ പല സന്ദര്‍ഭങ്ങളില്‍ പശ്ചാത്തലത്തില്‍ ഈ പാട്ടുവരുന്നുണ്ട്. (ലതാ മങ്കേഷ്കറിന്‍റെ ശബ്ദത്തിലും പാട്ടുകേൾക്കാം). കഥയുമായി അത്ര ചേര്‍ന്നുനില്‍ക്കുന്നു അതു സമ്മാനിക്കുന്ന അനുഭവലോകം.

നഷ്ടങ്ങളും തകര്‍ന്ന സ്വപ്‌നങ്ങളും പ്രതീക്ഷകളുമാണ് പാട്ടില്‍ നിറയുന്നത്. ജീവിതത്തില്‍ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും മുന്നില്‍ അടഞ്ഞുപോകുന്നപാതയില്‍ പകച്ചുനില്‍ക്കേണ്ടിവരുന്ന നിമിഷങ്ങള്‍. ഭൂഗോളത്തിലെ ഏതൊരു മനുഷ്യജീവിക്കും സ്വന്തം അനുഭവമെന്നോണം തിരിച്ചറിയാവുന്ന പാട്ട്. ദുഃഖത്തിന്‍റെ അലകള്‍ വന്നുമൂടുമ്പോള്‍ കേള്‍വിക്കാരന്‍റെ കണ്ണുനിറയുന്നത് സ്വാഭാവികം.

മുമ്പേ നല്ല പാട്ടുകളൊരുക്കി വരവറിയിച്ചിരുന്നെങ്കിലും കോറാ കാഗസിലെ പാട്ടുകളിലൂടെയാണ് കല്യാണ്‍ജി- ആനന്ദ്ജി ദ്വയം പാട്ടുപ്രേമികളുടെ ഇഷ്ടക്കാരായത്. കിഷോര്‍ദായുടെ ആലാപനത്തെക്കുറിച്ചു പറയേണ്ടതുമില്ലല്ലോ. എന്നാല്‍, പറയേണ്ട ഒരാളുണ്ട്- എം.ജി. ഹഷ്മത്.

ഭാവാര്‍ഥ പൂര്‍ണിമ

എം.ജി. ഹഷ്മത് എന്ന മുഹമ്മദ് ഗുലാം ഹഷ്മത് ഖാനെ അധികംപേരും അറിയണമെന്നില്ല. എന്നാല്‍, ഈ ഒരൊറ്റ പാട്ടുമതി അദ്ദേഹത്തിന്‍റെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിവയ്ക്കാന്‍. അതിസുന്ദരമായ കവിത തന്നെയാണ് ഈ പാട്ട്. 51 ചിത്രങ്ങളിലായി ഇരുനൂറിലേറെ പാട്ടുകള്‍ ഹഷ്മത്തിന്‍റേതായുണ്ട്. യുപിയിലെ കാണ്‍പുരില്‍ 1933 ഒക്ടോബര്‍ ഏഴിനാണ് ഹഷ്മത് ജനിച്ചത്. കവിതയിലും സാഹിത്യത്തിലും ചെറുപ്പംമുതല്‍ താത്പര്യം കാട്ടിയിരുന്ന അദ്ദേഹത്തിന്‍റെ കഴിവ് വൈകാതെ തിരിച്ചറിയപ്പെട്ടു.

കോറാ കാഗസ് എന്ന ചിത്രം അദ്ദേഹത്തിന്‍റെ അക്ഷരചിത്രങ്ങള്‍ക്കു വിരിയാന്‍ ഏറ്റവും അനുയോജ്യമായ കാന്‍വാസ് ആയിരുന്നു. ആ വരികള്‍ കേട്ടവര്‍ക്കെല്ലാം സ്വന്തം അനുഭവമെന്ന തോന്നലുണ്ടാക്കി. സങ്കീര്‍ണമായ വികാരങ്ങളെ വാക്കുകളിലേക്കു നിഷ്പ്രയാസം കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഇന്നും ആ പാട്ട് ക്ലാസിക്കുകളുടെ ഗണത്തില്‍ വിടര്‍ന്നു നില്‍ക്കുന്നു.കോറാ കാഗസിന്‍റെ വിജയത്തിനു ശേഷം ഒട്ടേറെ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഹഷ്മത്തിന് അവസരം ലഭിച്ചു. ഏതാനും സിനിമകള്‍ക്കു തിരക്കഥയും എഴുതി. കിഷോര്‍ കുമാറിന്‍റെ പ്രിയഗാനങ്ങളില്‍ ഒന്നായിരുന്നു മേരാ ജീവന്‍ കോറാ കാഗസ്. സിനിമയുടെ വെള്ളിവെളിച്ചത്തിനപ്പുറം അദ്ദേഹത്തിന്‍റെ ജീവിതവും ഒരുകാലത്തു കോറാ കാഗസ് പോലെ ആയിരുന്നെന്നത് വിചിത്രം...

ഹരിപ്രസാദ്