ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു കറക്കം, ആളിയാറിൽ കേരളത്തിന്‍റെ സൗന്ദര്യം..! നയന മനോഹരമാണ് കേരം തിങ്ങിനിറഞ്ഞ ആളിയാർ. പക്ഷേ, പ്രസിദ്ധി അവിടത്തെ ഡാമിനാണ്.

കോവിഡ് ലോക്ഡൗണിനു ശേഷം ഏറെപ്പേർ ഗൂഗിളിൽ തെരഞ്ഞ പ്രദേശമാണ് ആളിയാർ ഡാമും അതിനടുത്തുള്ള മങ്കി ഫാൾസും. നിരവധി സിനിമകളുടെയും ജനപ്രിയ ഗാനങ്ങളുടെയും ലൊക്കേഷൻകൂടിയാണ് ആളിയാർ.

ഡാം കാഴ്ച : പാലക്കാട് നഗരത്തിൽനിന്നു 70 കിലോമീറ്റർ അകലെയാണിത്. തൃശൂർ ഭാഗത്തുനിന്നു വരുന്നവർക്കു പാലക്കാടും പൊള്ളാച്ചിയുമെത്താതെ വടക്കഞ്ചേരി- നെന്മാറ- കൊല്ലങ്കോട്- ഗോവിന്ദപുരം വഴി ആളിയാർ ഡാമിലെത്താം.1956-1969 കാലഘട്ടത്തില്‍ നിര്‍മിച്ച ആളിയാര്‍ അണക്കെട്ട് പൊള്ളാച്ചിയില്‍നിന്ന് 24 കിലോമീറ്റര്‍ അകലെയാണ്. പാര്‍ക്ക്, ഗാര്‍ഡന്‍, അക്വേറിയം, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.

ബോട്ട് സവാരിക്കും അവസരമുണ്ട്. പൂന്തോട്ടത്തിലൂടെ പടികൾ കയറി മുകളിലെത്തിയാൽ കാണികൾ അന്പരക്കും. വിശാലമായ ജലാശയവും വന്പൻ ഡാമും തൊട്ടരികിലെ കൂറ്റൻ മലനിരകളുടെ പശ്ചാത്തലത്തിൽ കാണാം. ഏതു സീസണിലും സന്ദർശിക്കാവുന്ന ഇടംകൂടിയാണ് ആളിയാർ.

മങ്കി ഫാൾസ്: ആളിയാർ ഡാമിൽനിന്ന് ആറു കിലോമീറ്ററാണ് മങ്കി ഫാൾസിലേക്കുള്ള ദൂരം. ആനമല കടുവാ സങ്കേതം ഉൾപ്പെടുന്ന സംരക്ഷിത വനമേഖലയുടെ ഭാഗമാണ് ആളിയാർ മങ്കി ഫാൾസ്. അറുപതടിയോളം ഉയരമുള്ള പ്രകൃതിദത്തമായ കൂറ്റൻ വെള്ളച്ചാട്ടമാണ് ഇവിടത്തെ പ്രധാന ആകർഷണം. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള കാലയളവാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം.

ശ്രദ്ധിക്കേണ്ടത്: കുരങ്ങുകളുടെ ശല്യം. കുട്ടികളുമായി പോകുന്പോൾ കുരങ്ങുകളുടെ ശല്യമുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം.

എം.വി.വി.